കതക് തട്ടിയ അമ്മയ്ക്ക് മുന്നിൽ എത്തിയത് കൊലപാതകിയായി:- ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്ത ഡാൻസർ കാമുകനിൽ നിന്ന് ഗർഭിണിയായ ശേഷം അതിവിദഗ്ധമായി മുങ്ങൽ: ആൺ സുഹൃത്തിനെതിരെ കേസ് എടുക്കുന്നത് യുവതിയുടെ മൊഴി എതിരായാൽ...
കൊച്ചി പനമ്പള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയെ ഇന്ന് വിശദംശങ്ങൾ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസ് എടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
സംഭവത്തിൽ ബലാത്സംഗത്തിനുകൂടി കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നൽകിയ മൊഴി. ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂർ സ്വദേശിയായ നർത്തകനുമായി പരിചയപ്പെട്ടത്. ഇയാളിൽ നിന്ന് ഗർഭിണിയായി എന്നും എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നൽകിയത്. ഇതിനാലാണ് ബലാത്സംഗത്തിന് കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചത്.
വർഷങ്ങളായി ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയും മതാപിതാക്കളെയും പുറത്തുകണ്ടിരുന്നെന്നും അസ്വോഭാവികമായി ഒന്നും തോന്നിയില്ലെന്നുമാണ് മറ്റ് താമസക്കാരും ഫ്ളാറ്റ് ജീവനക്കാരും പറയുന്നത്. ഫ്ലാറ്റിന്‍റെ മുകളിലുത്തെ നിലയിൽ നിന്നാണ് കുഞ്ഞിന്‍റെ ശരീരം റോഡിൽപ്പതിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് തന്നെ പൊലീസിന് വ്യക്തമായിരുന്നു. കുഞ്ഞിനെപ്പൊതിഞ്ഞ ആമസോൺ കവറിന്‍റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ഏതു ഫ്ലാറ്റാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തുമ്പോഴെക്കും ക്ഷീണിതയായിരുന്ന യുവതി മാനസികമായി തളർന്ന നിലയിലായിരുന്നു. ആശുപത്രി വാസത്തിനുശേഷമാകും വിശദമായ മൊഴിയെടുക്കുക.
ചുവപ്പു നിറമുള്ള പാവക്കുട്ടിയെപ്പോലെയായിരുന്നു ആദ്യം കണ്ടവർക്ക് ആ ചോരക്കുഞ്ഞ്. അടുത്തേക്ക് ചെന്നപ്പോഴായിരുന്നു ഞെട്ടൽ. എത്രയോ മൃതദേഹങ്ങൾക്കരികെ നിന്ന അനുഭവമുള്ള പോലീസിന്റെ ഫോട്ടോഗ്രാഫർക്കു പോലും ആ കാഴ്ചയിൽ കൈവിറച്ചു; കേരളം നടുങ്ങിയ ഒരു ദിവസത്തിന്റെ തുടക്കം അതായിരുന്നു. കുഞ്ഞിനെയെറിഞ്ഞുകൊന്ന യുവതിയുടെ ഫ്ളാറ്റിൽ പോലീസിനെ കാത്തിരുന്നതാകട്ടെ നാടകീയ രംഗങ്ങളും. യുവതിയുടെ മാതാപിതാക്കൾ വിവരം അറിഞ്ഞിരുന്നില്ല. അവരുടെ മൊഴികളോട് പൊരുത്തപ്പെടാത്ത വിധം പോലീസിനോട് സംസാരിച്ച യുവതി പെട്ടെന്ന് കുറ്റസമ്മതവും നടത്തി. ഇതോടെ ആകെത്തകർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കേണ്ടി വന്നു എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്.
ഗർഭിണിയായിരുന്നുവെന്ന് പോലീസിനു മുൻപാകെ യുവതി നടത്തിയ കുറ്റസമ്മതത്തിൽനിന്നാണ് വീട്ടിലുണ്ടായിരുന്നവർ അറിഞ്ഞത്. അതിന്റെ ആഘാതം ഇരട്ടിയാക്കിക്കൊണ്ടായിരുന്നു കൊലപാതക വിവരം പുറത്തുവന്നത്. ഇതോടെ നിലവിളിക്കാൻ പോലുമാകാതെ മാതാപിതാക്കൾ തളർന്നിരുന്നു.
മറ്റു മുറികളിൽനിന്ന് വേറിട്ടാണ് യുവതിയുടെ മുറി. ഒഴിഞ്ഞയിടമാണിത്. അതുകൊണ്ടാണ് മുറിയിൽ സംഭവിച്ചതൊന്നും മറ്റുള്ളവർ അറിയാതിരുന്നത്. കുറ്റം സമ്മതിച്ചതോടെ യുവതി ഫ്ളാറ്റിൽനിന്ന് ചാടാനുള്ള സാധ്യത പോലും മുൻകൂട്ടി കണ്ടായിരുന്നു പോലീസ് നീക്കം. പുറത്തേക്ക് ചാടാനുള്ള മൂന്നുവഴികളുമടച്ചുകൊണ്ട് പോലീസ് കാവൽ നിന്നു. എല്ലാ മുറികളും അടച്ചിട്ട് അതിനുമുന്നിലും പോലീസ് നിരന്നു.
യുവതിയെ ആശുപത്രിയിലേക്ക് നീക്കിയതുപോലും തന്ത്രപരമായിട്ടായിരുന്നു. സിറ്റി പോലീസ് കമ്മിഷണർ കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിക്കുന്ന സമയത്ത് അവിടെയായിരുന്നു ദൃശ്യമാധ്യമങ്ങളുടെ ക്യാമറകളെല്ലാം. ഈ സമയം നോക്കി യുവതിയെ പുറത്തിറക്കി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി.
https://www.facebook.com/Malayalivartha