മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ, മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം.. തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ... മുഹമ്മദ് റിയാസിനെ സംശയനിഴലിൽ നിർത്തികൊണ്ടാണ് മാത്യുവിന്റെ നീക്കം...
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ ശുപാർശ നൽകിയെന്ന ആരോപണമാണ് മാത്യു ഉന്നയിച്ചത്. മുഹമ്മദ് റിയാസിനെ സംശയനിഴലിൽ നിർത്തികൊണ്ടാണ് മാത്യുവിന്റെ നീക്കം. അതേസമയം മന്ത്രിക്കെതിരെ നേരിട്ട് ആരോപണം മാത്യു ഉന്നയിച്ചിട്ടില്ല.ആലപ്പുഴ കലക്ടർ അധ്യക്ഷയായ ജില്ലാതല സമിതിയിൽ കർത്തായുടെ പദ്ധതിയെ ടൂറിസം പ്രതിനിധി അനുകൂലിച്ചു. പദ്ധതി നടപ്പാക്കാവുന്നതാണെന്നു സമിതി ലാൻഡ് ബോർഡിനു ശുപാർശയും നൽകി. മന്ത്രിയുടെ ഭാര്യയ്ക്കു കർത്തായുടെ കമ്പനി പണം നൽകിക്കൊണ്ടിരിക്കുമ്പോഴാണ്, പദ്ധതിക്ക് അനുകൂലമായി ശുപാർശയുണ്ടായത്.
ഇതിനു മന്ത്രി നിർദേശിച്ചോ എന്നറിയാൻ അന്വേഷണം നടക്കണമെന്നു കുഴൽനാടൻ കോടതിയിൽ ആവശ്യപ്പെട്ടു.അതേസമയം ഇതേസമയം മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കുതെളിയിക്കുന്നതെന്ന് അവകാശപ്പെട്ട് അഞ്ച് രേഖകൾ മാത്യു കുഴൽനാടൻ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ എന്നിവരുടെ പങ്കു തെളിയിക്കുന്ന രേഖകളാണു നൽകിയതെന്നാണു മാത്യു അറിയിച്ചത്.മാസപ്പടികേസുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ആദ്യമായാണ് മാത്യു കുഴൽനാടൻ ബന്ധിപ്പിക്കുന്നത്.പാട്ടഭൂമിയിൽ കരിമണൽ ഖനനം നടക്കില്ലെന്ന് വന്നതോടെ കർത്തായുടെ കമ്പനി നൽകിയ ടൂറിസം പദ്ധതിക്കായി വകുപ്പിൽ നിന്ന് ഇടപെടലുണ്ടായെന്നാണ് പുതിയ ആരോപണം.
കരിമണൽ ഖനനത്തിന് രണ്ടുതവണ അപേക്ഷിച്ചപ്പോഴും കലക്ടർ അധ്യക്ഷയായുള്ള ജല്ലാ തല സമിതി അനുമതി നൽകാതെ സർക്കാരിലേക്ക് അയക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി നൽകാൻ ലാൻഡ് ബോർഡ് സെക്രട്ടറി നിർദേശിച്ചു. ഇതോടെയാണ് കമ്പനി ടൂറിസം പദ്ധതി സമർപ്പിച്ചത്.എന്നാൽ ടൂറിസം പദ്ധതിക്കായി മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു എന്ന് നേരിട്ട് ആരോപിക്കുന്നതിന് കുഴൽനാടൻ തയ്യാറായില്ല. ഇതേസമയം മാസപ്പടിക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അഞ്ച് രേഖകൾ മാത്യു കുഴൽനാടൻ ഹാജരാക്കി. സ്വകാര്യകമ്പനികൾക്ക് ധാതുമണൽ ഖനനത്തിന് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവ്, കെ.ആർ.ഇ.എം.എലിന് നൽകിയ പാട്ടക്കരാർ റദ്ദാക്കണമെന്ന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ ഉത്തരവ്, ഇക്കാര്യം വ്യക്തമാക്കി വ്യവസായവകുപ്പിനയച്ച കത്ത്, പദ്ധതിക്ക് അനുമതി ചോദിച്ച് മുഖ്യമന്ത്രിക്ക് കമ്പനി നൽകിയ അപേക്ഷ, സുപ്രീംകോടതി വിധിയിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി നിർദേശിച്ചെന്ന് വ്യക്തമാക്കുന്ന വ്യവസായവകുപ്പിന്റെ നോട്ട് എന്നിവയാണ് രേഖകൾ.
അതേസമയം കരിമണൽ കമ്പനിക്ക് എന്ത് ആനുകൂല്യം ലഭിച്ചെന്ന ചോദ്യം കോടതി ആവർത്തിച്ചു.കേസ് വിജിലൻസ് പ്രത്യേക കോടതി തിങ്കളാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ ഹർജിക്കാരനായ മാത്യു കുഴൽനാടനായില്ല. ഹർജിയിൽ കോടതി ആറിന് വിധി പറയും. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാരയാണ് കേസ് പരിഗണിച്ചത്.ഹർജിയിലെ ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ എങ്ങനെ വരുമെന്നതടക്കമാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും സി.എം.ആർ.എല്ലിന് അനുകൂലമായി നൽകിയ റിപ്പോർട്ടടക്കം 4 രേഖകൾ കൂടി കുഴൽനാടൻ ഹാജരാക്കിയതോടെ അതിന്മേലും ഇന്നലെ കോടതി വാദം കേട്ടു.
മാസപ്പടി കേസിൽ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ രേഖകൾ പത്രസമ്മേളനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടു. താൻ മുമ്പ് ഉന്നയിച്ച ആരോപണങ്ങളുടെ രേഖകളാണിതെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കുതെളിയിക്കുന്നതാണെന്നും അവകാശപ്പെട്ടു. കരിമണൽ ഖനനത്തിന് വാങ്ങിയ 24 ഏക്കർ ഭൂമിയിൽ ഖനനം നടക്കില്ലെന്ന് വന്നതോടെ സി.എം.ആർ.എൽ സമർപ്പിച്ച ടൂറിസം പദ്ധതിക്കായി വകുപ്പിൽ നിന്ന് ഇടപെടലുണ്ടായി. ഖനനത്തിന് രണ്ടുതവണ അപേക്ഷിച്ചപ്പോഴും കളക്ടർ അദ്ധ്യക്ഷയായുള്ള ജില്ലാതല സമിതി അനുമതി നൽകാതെ സർക്കാരിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha