ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...
ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും. പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്. 9-നാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഐപിസി 509-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയത്. പരാതിയുടെ പശ്ചാത്തലത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ 25ന് ദല്ലാൾ നന്ദകുമാർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ കൂടിയായ ശോഭ സുരേന്ദ്രന് നേരെ വ്യക്തിഹത്യ നടത്തിയത്. ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തന്റെ കയ്യിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയില്ലെന്നുമാണ് നന്ദകുമാർ പറഞ്ഞത്. എന്നാൽ തെളിവുകൾ സഹിതമാണ് നന്ദകുമാറിന്റെ ആരോപണങ്ങളെ ശോഭ നേരിട്ടത്.
സ്വന്തം പേരിലുള്ള വസ്തു വിൽക്കുന്നതിന്റെ പേരിലാണ് പണം കൈപ്പറ്റിയത്. എന്നാൽ വസ്തു രജിസ്റ്റർ ചെയ്ത് വാങ്ങാൻ ആവശ്യപ്പെട്ടിട്ടും നന്ദകുമാർ തയ്യാറായില്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു.അനിൽ ആന്റണിക്ക് എതിരെയും നന്ദകുമാർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ആക്ഷേപം. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് നന്ദകുമാർ ആരോപണങ്ങളുമായി രംഗത്തെത്തിയത്.ശോഭ സുരേന്ദ്രന്‍ തനിക്ക് പണം തരാനുണ്ടെന്ന് പറഞ്ഞ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പിന്റെ അവസാന നാളുകള്‍ കൊഴുപ്പിച്ചത്. അത് മറുപടി പറായാനെത്തിയ ശോഭ സുരേന്ദ്രനാണ് സൂചന നല്‍കിയത്.
ഇത് ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇപിയുടെ പേര് പറഞ്ഞതോടെ വലിയ വിവാദമായി. പിന്നീട് പാര്‍ട്ടിയും ഏറ്റെടുത്തു.അവസാനം ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ആരോപണം.ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേന ഇ പി നോട്ടീസ് അയച്ചത്.
വിവിധ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവര്‍ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്തത്.സിപിഎം വിശദീകരിക്കേണ്ട രണ്ടു മൂന്നു കാര്യങ്ങളാണുള്ളത്. ഇപി ജയരാജന്‍ ശോഭ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയോ. ഇപി ജയരാജന്‍ ഡല്‍ഹിയി പോയി അമിത് ഷായെ കണ്ടോ. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍ ബിജെപിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നുവോ.സിപിഎം എന്ന പാര്‍ട്ടിയോടും കമ്യണിസത്തോടും താല്‍പര്യമില്ലാത്ത ആളാണ് ജയരാജനെങ്കില്‍ പുകഞ്ഞ കൊള്ളി പുറത്തേക്ക് എന്ന മട്ടില്‍ ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വനര്‍ സ്ഥാനത്തുനിന്നു മാത്രമല്ല പാര്‍ട്ടിയില്‍ നിന്നു തന്നെ പറിച്ചെറിയാന്‍ എന്തുകൊണ്ട് സിപിഎം ഭയക്കുന്നു.
https://www.facebook.com/Malayalivartha