Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഈഴവ സമുദായത്തിന്റെ നെഞ്ചത്തോട്ട് കയറി സിപിഎം ! ഗോവിന്ദാ...ആളും തരവും നോക്കി കളിക്കണമെന്ന വെള്ളാപ്പള്ളിയുടെ മറുപടി നിസ്സാരമല്ല. എസ്എന്‍ഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ലെന്ന് ആക്ഷേപം, ദേശാഭിമാനി കാണിച്ച് കൂട്ടിയത് ഓര്‍മ്മിപ്പിച്ച് മുഖ്യന്റെ മുഖ്യ ശത്രു

22 JULY 2024 07:13 PM IST
മലയാളി വാര്‍ത്ത

വെള്ളാപ്പള്ളി നടേശനുമായ് യുദ്ധം നടക്കുകയാണ്. കളി കേറി കാര്യമായി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്റെ മുഖംപൊത്തിയൊന്ന് കൊടുത്ത് വെള്ളാപ്പള്ളി. ഗോവിന്ദാ ആളും തരവും നോക്കി കളിക്കണമെന്ന് മറുപടി. ഗോവിന്ദന് അടി കിട്ടിയതോടെ പിണറായി ഓടി രക്ഷപ്പെട്ടു. നടേശന്‍ നടത്തിയ വെല്ലുവിളി അത്ര നിസ്സാരമായി കാണണ്ട. 'കിളവിയെ പിടിച്ചു വെള്ളത്തിലിട്ട' കഥ പറഞ്ഞാണ് വെള്ളാപ്പള്ളി നടേശന്‍ പുതിയ പോരിന് ഇറങ്ങിയിരിക്കുന്നതെങ്കിലും സംഗതി ഒറ്റ ചുവടിന് തീരണമെന്നില്ല. ഈ പോരില്‍ മുഖ്യമന്ത്രിയുടെ മൌനം വാചലമാണ്. വര്‍ഷങ്ങള്‍ മുമ്പ് മലബാറില്‍ എസ് എന്‍ ഡി പി മുളപ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ശ്രമം പിണറായി വിജയന്‍ ഒറ്റയ്ക്കാണ് നേരിട്ടത്. പക്ഷെ വെള്ളാപ്പള്ളിയെ മലബാറിന്റെ മണ്ണില്‍ പച്ചതൊടീക്കില്ലെന്ന വീരവാദം ആവിയായി പോയെന്ന് മാത്രമല്ല പിണറായി വിജയന് വലിയനഷ്ടങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തുവെന്ന് തുറന്നടിച്ച് ശക്തിധരന്‍.

ഈ പോരില്‍ പിണറായി വിജയന് ശക്തിപകരാന്‍ പാര്‍ട്ടിയുടെ മാധ്യമങ്ങളില്‍ ആരുമുണ്ടായില്ല എന്നുമാത്രമല്ല ദേശാഭിമാനി ചെയ്തു കൂട്ടിയത് മുഴുവനും പിണറായി വിജയന്റെ അടിയിളക്കുന്ന പണിയായിരുന്നു. പാര്‍ട്ടി പത്രത്തിലെ സവര്‍ണ്ണര്‍ എഴുതിക്കൂട്ടിയത് പാര്‍ട്ടിക്ക് ബൂമറാങ്ങ് ആയി മാറി. എസ് എന്‍ ഡി പി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും പ്രവര്‍ത്തനം എന്താണെന്നും ഗോവിന്ദന് അറിയില്ല എന്നേ വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ പിണറായി സെക്രട്ടറിയായിരിക്കെ അന്ന് ദേശാഭിമാനി എഴുതിയത് കഠിനമായ ഭര്‍സനം ആയിരുന്നു. എസ് എന്‍ ഡി പി യോഗത്തിനെതിരെ നാലുദിവസം നീണ്ട് നിന്ന പരമ്പരയില്‍ പിണറായിയുടെ പേരില്‍ അച്ചടിച്ചു വന്ന ലേഖനം തുടങ്ങുന്നത് ഇപ്രകാരമായിരുന്നു: ' ജന്മം കൊണ്ട നാള്‍ മുതല്‍ ശ്രീനാരായണ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു' എന്നാണ് പിണറായിയുടെ പേരില്‍ ദേശാഭിമാനിയില്‍ അച്ചടിച്ചുവന്നത്. ഇത് വസ്തുതാ വിരുദ്ധമാണ് എന്നുമാത്രമല്ല ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായിരുന്നു' ശ്രീനാരായണ പ്രസ്ഥാനം ഒരിടത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നിട്ടില്ല. അടുത്തയിടെ മന്നത്ത് പദ്മനാഭനെയും അധിക്ഷേപിക്കുന്ന ലേഖനം കണ്ടു. വൈക്കം സത്യാഗ്രഹ സമരത്തില്‍ ശരീരം മുഴുവന്‍ തല്ലുകൊണ്ട് ശരീരം പൊളിഞ്ഞ മന്നത്തിനെ പാടെ വിസ്മരിച്ചാണ് ആ സൃഷ്ടി നടത്തിരിക്കുന്നത്.

കേരളത്തിലെ മിക്കവാറും എല്ലാ ട്രേഡ് യൂണിയനുകളും സ്ഥാപിച്ചത് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനകളാണ് സിപിഎം ന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സിഎച്ച് കണാരനാണ് ശ്രീനാരായണന്റെ പേരിലെ നെയ്ത്ത് തൊഴിലാളി സംഘടനക്കും ബീഡി തൊഴിലാളി സംഘടനക്കും മറ്റും ജന്മം നല്കിയത്. ചിറയിന്‍കീഴില്‍ ചകിരി തൊഴിലാളി സംഘടനരൂപം കൊടുത്തത്തിന് പിന്നില്‍ ഗുരു തന്നെ ഉണ്ടായിരുന്നു. പരപരാ വെളുക്കുമ്പോള്‍ തൊണ്ട് തല്ല് കേന്ദ്രങ്ങളില്‍ എത്തുന്ന സ്ത്രീ തൊഴിലാളികള്‍ രാത്രി ഇരുട്ടിയശേഷം മാത്രം വീടണയുന്ന ദുരിതം അറിഞ്ഞു അവരോട് സംഘടന രൂപീകരിക്കാന്‍ ആവേശം കൊടുത്ത് പ്രേരിപ്പിച്ചത് ഗുരുവായിരുന്നുവത്രെ. ആ ഗുരുവിനെ അറി വില്ലായ്മയകൊണ്ടാകാം പിണറായി വിജയന്റെ പേരില്‍ തന്നെ അവഹേളിക്കപ്പെട്ടത്. എം വി ഗോവിന്ദന്‍ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തിരിക്കുന്നത് നന്ന്. ദേശാഭിമാനിയിലെ ലേഖനത്തിലെ അബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ പിണറായി വിജയന് അത് ബോധ്യപ്പെട്ടിരുന്നു. അത് തിരുത്താന്‍ നിന്നാല്‍ മാധ്യമങ്ങള്‍ അത് പൊലിപ്പിച്ചു കൂടുതല്‍ പ്രചാരം നല്‍കുമെന്നത്‌കൊണ്ട് പിന്‍വാങ്ങുകയാണ് ഉണ്ടായത്.

എസ്.എന്‍.ഡി.പി. യോഗം എന്താണെന്നും അതിന്റെ ശൈലിയും പ്രവര്‍ത്തനവും എങ്ങനെയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. എല്ലാ സമുദായങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സെക്രട്ടറിയായതിനു ശേഷമാണ് എം.വി. ഗോവിന്ദന്‍ യോഗത്തിനെതിരേ തിരിഞ്ഞുതുടങ്ങിയത്. രാഷ്ട്രീയമായ വീതംവെപ്പില്‍ പിന്നാക്ക, ഈഴവാദി വിഭാഗം തഴയപ്പെട്ടെന്നതു വാസ്തവമാണ്. എല്‍.ഡി.എഫിന്റെ ജീവനാഡിയായ അടിസ്ഥാനവര്‍ഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല. വള്ളംമുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ടു രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത് വെള്ളാപ്പള്ളി പറഞ്ഞു. സത്യം വിളിച്ചുപറയുന്നതിനാലാണ് തന്നെ കൂട്ടമായി ആക്രമിക്കാന്‍ ശ്രമിക്കുന്നത്. എസ്എന്‍ഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ല. ഗോവിന്ദന്‍ മാഷ് ആരുപറഞ്ഞാലും കേള്‍ക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (30 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (58 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (58 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends