പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

പത്മ പുരസ്‌കാരങ്ങളെ പാർട്ടി സ്വീകരിക്കുമോ..?പത്മ പുരസ്‌കാരങ്ങളോടുള്ള കാലങ്ങളായുള്ള വിമുഖത അവസാനിപ്പിച്ച് സി.പി.എം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രാജ്യം നല്‍കിയ പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. മുന്‍പ് ഇ.എം.എസ് നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പുരസ്‌കാരം നിരസിച്ചത് അവരുടെ വ്യക്തിപരമായ നിലപാടുകളാണെന്നും പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
ഇതോടെ, കേന്ദ്ര പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ സി.പി.എം വലിയൊരു നയപരമായ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.തിരുത്തപ്പെടുന്നത് ചരിത്രപരമായ അകലം 1992-ല്‍ നരസിംഹറാവു സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വിയോജിപ്പ് കാരണമാണ് ഇ.എം.എസ് പത്മവിഭൂഷണ്‍ നിരസിച്ചത്. 2022-ല്‍ പത്മഭൂഷണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധദേബ് ഭട്ടാചാര്യയും ഇതേ പാത പിന്തുടര്‍ന്നു. എന്നാല്‍, വി.എസിനുള്ള അംഗീകാരത്തെ പാര്‍ട്ടി ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതോടെ വരുംകാലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പത്മ പുരസ്‌കാരങ്ങള്‍
സ്വീകരിക്കാനുള്ള തടസ്സം നീങ്ങുകയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ പുരസ്‌കാരങ്ങളെ തള്ളിക്കളയുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഈ നിലപാട് മാറ്റത്തിന് പിന്നില്‍.ജനലക്ഷങ്ങളുടെ പത്മം അച്ഛന്റെ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന വലിയ ആദരമാണിതെന്ന് വി.എസിന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ പ്രതികരിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ കനല്‍വഴികളിലൂടെ നടന്നുകയറിയ വി.എസ് ഒരിക്കലും പുരസ്‌കാരങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ രാഷ്ട്രം നല്‍കുന്ന ഈ വലിയ അംഗീകാരത്തില്‍ കുടുംബം അതീവ സന്തുഷ്ടരാണെന്നും
അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹമാണ് വി.എസിന്റെ യഥാര്‍ത്ഥ പത്മമെന്നും അരുണ്‍ കുമാര്‍ അനുസ്മരിച്ചു.വി.എസിന്റെ പുരസ്‌കാരം സ്വീകരിക്കുന്നതോടെ ബിജെപി ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ലഘൂകരിക്കാനും ഇടതുപക്ഷത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വിവാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ വി.എസിനെ ആദരിക്കാനുള്ള തീരുമാനം പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും നല്ല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശസ്‌നേഹവും ജനകീയ വികാരവും മുന്‍നിര്‍ത്തി വി.എസിനെ ആദരിക്കുന്നതിനെ സി.പി.എം തള്ളിക്കളയില്ലെന്നതാണ് പ്രത്യേകത.
രാഷ്ട്രീയമായി ബിജെപിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ പുരസ്‌കാരം സ്വീകരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലിലാണ് സിപിഎം.
https://www.facebook.com/Malayalivartha






















