തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്.
സ്‌ട്രോംഗ് റൂമുകളുടെ സമഗ്ര സുരക്ഷാ ഓഡിറ്റും നടത്തും. ഇതിനായി പൊലീസിന്റെ സേവനം തേടും. ഇതിനുവേണ്ടി സർക്കാരിനും പൊലീസ് മേധാവിക്കും കത്തു നൽകും. പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ സ്ഥിരം പൊലീസ് സുരക്ഷ തേടും. ശബരിമലയിൽ സ്വർണക്കൊള്ള അടക്കം നടന്ന പശ്ചാത്തലത്തിലാണ് മൂല്യനിർണയത്തിന് ബോർഡ് ഒരുങ്ങുന്നത്.
ബോർഡിന്റെ 16 സ്‌ട്രോംഗ് റൂമുകളിലാണ് ക്ഷേത്രങ്ങളിലെ രത്നക്കല്ലുകൾ, സ്വർണം, വെള്ളി, പൗരാണിക ആഭരണങ്ങൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്. ഇവയുടെ ഇനം, തൂക്കം എന്നിവ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. മൂല്യവും കണക്കാക്കിയിട്ടില്ല. സ്വർണത്തിന്റേയും വെള്ളിയുടേയും വിവരങ്ങൾ എക്സിക്യുട്ടീവ് ഓഫീസർമാരുടേയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെയും പക്കൽ മാത്രമാണുള്ളത്. രാജഭരണകാലത്ത് സമർപ്പിച്ച ആഭരണങ്ങളാണ് പലതുമുള്ളത്. പഞ്ചലോഹ വിഗ്രഹങ്ങളുടേയും ആനക്കൊമ്പുകളുടേയും മൂല്യവും കണക്കാക്കേണ്ടതുണ്ട്. ഇതിന് വിദഗ്ദ്ധരുടെ സേവനം അത്യാവശ്യമാണ്.
"
https://www.facebook.com/Malayalivartha























