Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

നോട്ടുകച്ചവടം പൊടിപൊടിച്ചത് കല്‍ക്കട്ടിയെ ചുവന്നതെരുവില്‍; അപ്രതീക്ഷിത ചാകരയില്‍ പ്രായമാര്‍ക്കുപോലും വന്‍ഡിമാന്‍ഡ്: ഒന്നിനും സമയം തികയാതെ ലൈംഗികത്തൊഴിലാളികള്‍

12 NOVEMBER 2016 01:58 PM IST
മലയാളി വാര്‍ത്ത

നോട്ടുപ്രശ്‌നത്തില്‍ എല്ലായിടത്തും കച്ചവടം കൂപ്പുകുത്തിയപ്പോള്‍ വന്‍കച്ചവടം നടന്നത് സോനാഗച്ചിയില്‍. കുടിയന്‍മാര്‍പോലും നോട്ടില്ലാത്തതിനാല്‍ പലദിവസം ആശയടക്കം ചെയ്തപ്പോള്‍ ഈ ആവശ്യത്തിന് മാത്രം മനുഷ്യന്‍ എത്ര നോട്ടും വീശുമെന്ന് തെരുവ് കാണിച്ചുതന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ നിരോധനം ചെറുകിട കച്ചവടക്കാരെ കുഴക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ നോട്ടുനിരോധനം ആഘോഷമാക്കി കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികള്‍. നോട്ടുനിരോധനം കൊല്‍ക്കത്തയിലെ കുപ്രസിദ്ധ ചുവന്ന തെരുവായ സോനാഗച്ചിയിലെ ലൈംഗികത്തൊഴിലാളികളുടെ 'വില' കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 48 മണിക്കൂറിനകം കൊല്‍ക്കത്തയിലെ സെക്‌സ് വര്‍ക്കേഴ്‌സ് അമ്പതുലക്ഷം രൂപ സമ്പാദിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നോട്ടുനിരോധനം വന്നതോടെ കൈവശമുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ലാവിഷായി ചെലവഴിച്ച് ശരീര സുഖം തേടിയെത്തിയവരുടെ വന്‍തിരക്കാണ് ചുവന്നതെരുവുകളില്‍ അനുഭവപ്പെടുന്നത്.
നിരോധനം വകവയ്‌ക്കേണ്ടതില്ലെന്നും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഇടപാടുകാരില്‍ നിന്ന് സ്വീകരിച്ചുകൊള്ളാനും ലൈംഗിക തൊഴിലാളികളുടെ സംഘടന തന്നെ നിര്‍ദ്ദേശം നല്‍കിയിരന്നു. 'ഞങ്ങള്‍ പെണ്‍കുട്ടികളോട് അഞ്ഞൂറും ആയിരവുമെല്ലാം വാങ്ങിക്കോളാന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റമേഴ്‌സിന്റെ തിരക്കായിരുന്നു. മുന്നൂറും നാന്നൂറും രൂപയ്‌ക്കെല്ലാം ഇടപാട് നടത്തിയിരുന്ന പാവങ്ങള്‍ക്ക് അഞ്ഞൂറും ആയിരവുമെല്ലാം കിട്ടിത്തുടങ്ങി. പലര്‍ക്കും ഇതില്‍ക്കൂടുതലും കിട്ടി.
വന്‍തുകകള്‍ ശരീരവില്‍പനയ്ക്ക് പ്രതിഫലം വാങ്ങുന്നവര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. ചെറിയ തുകകള്‍ വാങ്ങുന്നവര്‍ക്കായിരുന്നു നോട്ടുനിരോധനം പ്രശ്‌നമായത്. പക്ഷേ, ബാങ്കില്‍ നിന്ന് ഉറപ്പുകിട്ടിയതോടെ അവര്‍ക്കും കോളടിച്ചു.' ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയില്‍ അംഗമായ ഭാരതി വ്യക്തമാക്കുന്നു.
വെസ്റ്റ് ബംഗാളിലെ ഒന്നേകാല്‍ ലക്ഷത്തിലേറെ ലൈംഗിക തൊഴിലാളികള്‍ അംഗമായ സംഘടനയാണ് മഹിളാ സമന്വയ. നിരോധിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുമെന്ന് രണ്ടു ബാങ്കുകളില്‍ നിന്ന ഉറപ്പുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ശരീരസുഖം തേടിയെത്തുന്നവരില്‍ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വാങ്ങാന്‍ ഇവര്‍ തയ്യാറായത്. ഈ നോട്ടുകള്‍ വാങ്ങിയില്ലെങ്കില്‍ കച്ചവടം നടക്കില്ലെന്നും കസ്റ്റമറെ നഷ്ടപ്പെടുമെന്നും ഭീതിയിലായിരുന്നു തങ്ങളെന്ന് ലൈംഗിക തൊഴിലാളികള്‍ പറയുന്നു. ഡര്‍ബാര്‍, ഉഷ ബാങ്കുകളില്‍ ഈ പണം സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് പ്രശ്‌നം തീര്‍ന്നതെന്ന് സെക്‌സ് വര്‍ക്കറായ രേഖ പറയുന്നു. ഇതോടെ സോനാഗച്ചി മേഖലയില്‍ നിന്ന് മാത്രം ഉഷാ ബാങ്കിലേക്ക് എത്തിയത് 55 ലക്ഷം രൂപയാണ്. രണ്ടുദിവസത്തെ മാത്രം സമ്പാദ്യമാണിതെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കുന്നു. അന്നന്ന് കിട്ടുന്ന തുക ബാങ്കില്‍ കളക്ഷനായി എത്താറുണ്ട്.
സാധാരണഗതിയില്‍ ഇത് അഞ്ചുലക്ഷത്തോളമെ വരാറുള്ളൂ. പക്ഷേ, ഇക്കഴിഞ്ഞ രണ്ടുദിവസം അമ്പതുലക്ഷത്തോളം അധികമായെത്തിയെന്ന് ലൈംഗിക തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഉഷ മള്‍ട്ടി പര്‍പസ് കോഓപ്പറേറ്റീവ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. ലൈംഗികത്തൊഴില്‍ ഉപേക്ഷിച്ചവര്‍ ചേര്‍ന്ന് 2001ലാണ് ഈ ബാങ്ക് തുടങ്ങിയത്.
ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ നടത്തുന്ന സ്ഥാപനവുമാണിത്. അതേസമയം, സെക്‌സ് വര്‍ക്കേഴ്‌സില്‍ പലരും നോട്ടുനിരോധനം വന്നതോടെ കയ്യില്‍ സൂക്ഷിച്ചിരുന്ന കറന്‍സികൂടി ബാങ്കില്‍ നിക്ഷേപിച്ചിരിക്കാമെന്നും അതും ഈ നിക്ഷേപവര്‍ധനവിന് കാരണമായതെന്നും ബാങ്കിലെ സീനിയര്‍ ഒഫീഷ്യല്‍ ശന്തനു പറയുന്നു. ഏതായാലും കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കിട്ടിയ ആശ്വാസത്തില്‍ പലരും സോനാഗച്ചിയിലേക്ക് വച്ചുപിടിച്ചെന്നാണ് വാര്‍ത്ത. ഏതായാലും നോട്ടുകള്‍ കത്തിക്കണം എന്നാല്‍ ഇത്തരമൊരു കാര്യത്തിന് ഇറക്കിയിട്ടാകാം എന്നു പലരും ആശ്വസിച്ചു. മനുഷ്യന്റെ ആവശ്യങ്ങളാണല്ലോ അവനെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (1 hour ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (1 hour ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (2 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (2 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (4 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (4 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (4 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (4 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (4 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (4 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (5 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (5 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (6 hours ago)

മാര്‍ക്ക് കുറഞ്ഞതിന് ട്യൂഷന്‍ മാസ്റ്ററുടെ ക്രൂര മര്‍ദ്ദനം  (6 hours ago)

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ  (6 hours ago)

Malayali Vartha Recommends