Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

സഞ്ജുവിന് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസ്

02 DECEMBER 2016 10:28 AM IST
മലയാളി വാര്‍ത്ത

കളിക്കിടെ ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറുകയും ഗ്രൗണ്ട് വിട്ടുപോവുകയും ചെയ്ത സംഭവത്തില്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) അന്വേഷണം. വൈസ് പ്രസിഡന്റ് ടി.ആര്‍. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സമിതി സഞ്ജുവിന് ഇന്നലെ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. സഞ്ജു നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയെന്നു കെസിഎ അധികൃതര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ടു സഞ്ജുവിന്റെ പിതാവ് വി. സാംസണ്‍ കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

കഴിഞ്ഞ മാസം 15നു മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി മല്‍സരത്തിനിടെയാണ് വിവാദ സംഭവം. സംഭവത്തെക്കുറിച്ച് കെസിഎ പറയുന്നതിങ്ങനെ. 15ന് ഉച്ചയ്ക്ക് 2.15നു ചായയ്ക്കായുള്ള ഇടവേളയുടെ തൊട്ടുമുന്‍പേ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ തുച്ഛമായ റണ്‍സിനു പുറത്തായ സഞ്ജു ദേഷ്യത്തോടെയാണ് ഡ്രസിങ് റൂമിലെത്തിയത്.

ആദ്യം ബാറ്റ് വലിച്ചെറിയുകയും പിന്നീട് അടിച്ചുപൊട്ടിക്കുകയും ചെയ്തു. ചായയുടെ ഇടവേളയ്ക്കു പിന്നാലെ ആരോടും പറയാതെ സഞ്ജു ഡ്രസിങ് റൂമില്‍നിന്ന് അപ്രത്യക്ഷനായി. വൈകിട്ടു നാലരയ്ക്കു കളി കഴിയുമ്പോഴും തിരിച്ചുവന്നില്ല. അന്നുരാത്രി എട്ടേകാലോടെയാണ് റൂമില്‍ മടങ്ങിയെത്തിയത്. ബീച്ചില്‍ പോയി എന്ന മറുപടിയാണു ലഭിച്ചത്.

ഡ്രസിങ് റൂമിലുള്‍പ്പെടെ കളി ഉപകരണങ്ങള്‍ നശിപ്പിക്കുന്ന വിധത്തില്‍ അപമര്യാദയായി പെരുമാറുന്നതും കളിക്കിടെ ടീം മാനേജ്‌മെന്റിന്റെയും ബിസിസിഐ നിരീക്ഷകരുടെയും അനുമതിയില്ലാതെ ഗ്രൗണ്ടിനു പുറത്തുപോകുന്നതും ഗുരുതരമായ കുറ്റമാണ്. ആന്ധ്രയ്‌ക്കെതിരെ കട്ടക്കില്‍ നടന്ന കളിയിലും സഞ്ജുവിനു തിളങ്ങാനായില്ല. അവിടെയും അവിടെ നിന്നു ത്രിപുരയ്‌ക്കെതിരായ അടുത്ത മല്‍സരത്തിനായി ടീം ഭുവനേശ്വറില്‍ എത്തിയപ്പോഴും സഞ്ജുവിന്റെ പിതാവ് വി. സാംസണും എത്തിയിരുന്നു.


26ന് ഉച്ചയോടെ സഞ്ജു ടി.സി. മാത്യുവിനെയും ട്രഷറര്‍ ജയേഷ് ജോര്‍ജിനെയും ഫോണില്‍ ബന്ധപ്പെട്ടു തനിക്കു കാലില്‍ പരുക്കാണെന്നും വിശ്രമത്തിനായി നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ടീം മാനേജ്‌മെന്റിനോടും ഫിസിയോയോടും പറയാനും അവര്‍ വേണ്ടതു ചെയ്യുമെന്നും ഇരുവരും നിര്‍ദേശിച്ചു.

എന്നാല്‍ സഞ്ജുവിനു നാട്ടിലേക്കു മടങ്ങാന്‍ അനുമതി നല്‍കാത്തതിന്റെ പേരില്‍ രാത്രിയോടെ വി. സാംസണ്‍ ടി.സി. മാത്യുവിനെ ഫോണില്‍ രണ്ടു തവണയായി വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കെസിഎ മീഡിയ മാനേജരെയും വിളിച്ച് ഇതേ രീതിയില്‍ സംസാരിച്ചു.

സഞ്ജു ടീം ക്യാംപിലുള്ളപ്പോഴും സാംസണ്‍ അനാവശ്യമായി ഇടപെടലുകള്‍ നടത്താറുണ്ടെന്നും കെസിഎ ആരോപിക്കുന്നു. പ്രശ്‌നം വഷളായതോടെ 29നു കെസിഎ സിലക്ടര്‍മാരുടെ യോഗം വിളിച്ചു. അവരുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

മുന്‍ കേരള ടീം ക്യാപ്റ്റനും മുന്‍ ബിസിസിഐ മാച്ച് റഫറിയുമായ എസ്. രമേശ്, ബിസിസിഐ മാച്ച് റഫറി പി. രംഗനാഥന്‍, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ എന്നിവരാണ് ടീം അംഗങ്ങള്‍. ഇന്നലെ ഇമെയില്‍ ആയാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. സഞ്ജുവിന്റെ കാലില്‍ പരുക്കുള്ളതായി അടുത്ത ദിവസം ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഹായിച്ചില്ലെന്നു പിതാവ് സാംസണ്‍. കാല്‍മുട്ടിലെ പരുക്കു ചികിത്സിക്കാന്‍ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചികിത്സാച്ചെലവു വഹിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും കെസിഎ തയാറായില്ല. പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഡ്രസിങ് റൂമിലുണ്ടായതു സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സാംസണ്‍ പറഞ്ഞു.

സര്‍ക്കാര്‍ സഹായിക്കും: മന്ത്രി
സഞ്ജു സാംസണിന്റെ ചികിത്സയ്ക്കു വേണ്ട എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നു മന്ത്രി എ.സി.മൊയ്തീന്‍. സഞ്ജുവിനെ മനഃപൂര്‍വം കുടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെറുക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (6 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (6 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (6 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (7 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (7 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (7 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (8 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (9 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (9 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (9 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (10 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (10 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (13 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (15 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (15 hours ago)

Malayali Vartha Recommends