Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

സഞ്ജുവിന് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസ്

02 DECEMBER 2016 10:28 AM IST
മലയാളി വാര്‍ത്ത

കളിക്കിടെ ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറുകയും ഗ്രൗണ്ട് വിട്ടുപോവുകയും ചെയ്ത സംഭവത്തില്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) അന്വേഷണം. വൈസ് പ്രസിഡന്റ് ടി.ആര്‍. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സമിതി സഞ്ജുവിന് ഇന്നലെ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. സഞ്ജു നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയെന്നു കെസിഎ അധികൃതര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ടു സഞ്ജുവിന്റെ പിതാവ് വി. സാംസണ്‍ കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

കഴിഞ്ഞ മാസം 15നു മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി മല്‍സരത്തിനിടെയാണ് വിവാദ സംഭവം. സംഭവത്തെക്കുറിച്ച് കെസിഎ പറയുന്നതിങ്ങനെ. 15ന് ഉച്ചയ്ക്ക് 2.15നു ചായയ്ക്കായുള്ള ഇടവേളയുടെ തൊട്ടുമുന്‍പേ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ തുച്ഛമായ റണ്‍സിനു പുറത്തായ സഞ്ജു ദേഷ്യത്തോടെയാണ് ഡ്രസിങ് റൂമിലെത്തിയത്.

ആദ്യം ബാറ്റ് വലിച്ചെറിയുകയും പിന്നീട് അടിച്ചുപൊട്ടിക്കുകയും ചെയ്തു. ചായയുടെ ഇടവേളയ്ക്കു പിന്നാലെ ആരോടും പറയാതെ സഞ്ജു ഡ്രസിങ് റൂമില്‍നിന്ന് അപ്രത്യക്ഷനായി. വൈകിട്ടു നാലരയ്ക്കു കളി കഴിയുമ്പോഴും തിരിച്ചുവന്നില്ല. അന്നുരാത്രി എട്ടേകാലോടെയാണ് റൂമില്‍ മടങ്ങിയെത്തിയത്. ബീച്ചില്‍ പോയി എന്ന മറുപടിയാണു ലഭിച്ചത്.

ഡ്രസിങ് റൂമിലുള്‍പ്പെടെ കളി ഉപകരണങ്ങള്‍ നശിപ്പിക്കുന്ന വിധത്തില്‍ അപമര്യാദയായി പെരുമാറുന്നതും കളിക്കിടെ ടീം മാനേജ്‌മെന്റിന്റെയും ബിസിസിഐ നിരീക്ഷകരുടെയും അനുമതിയില്ലാതെ ഗ്രൗണ്ടിനു പുറത്തുപോകുന്നതും ഗുരുതരമായ കുറ്റമാണ്. ആന്ധ്രയ്‌ക്കെതിരെ കട്ടക്കില്‍ നടന്ന കളിയിലും സഞ്ജുവിനു തിളങ്ങാനായില്ല. അവിടെയും അവിടെ നിന്നു ത്രിപുരയ്‌ക്കെതിരായ അടുത്ത മല്‍സരത്തിനായി ടീം ഭുവനേശ്വറില്‍ എത്തിയപ്പോഴും സഞ്ജുവിന്റെ പിതാവ് വി. സാംസണും എത്തിയിരുന്നു.


26ന് ഉച്ചയോടെ സഞ്ജു ടി.സി. മാത്യുവിനെയും ട്രഷറര്‍ ജയേഷ് ജോര്‍ജിനെയും ഫോണില്‍ ബന്ധപ്പെട്ടു തനിക്കു കാലില്‍ പരുക്കാണെന്നും വിശ്രമത്തിനായി നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ടീം മാനേജ്‌മെന്റിനോടും ഫിസിയോയോടും പറയാനും അവര്‍ വേണ്ടതു ചെയ്യുമെന്നും ഇരുവരും നിര്‍ദേശിച്ചു.

എന്നാല്‍ സഞ്ജുവിനു നാട്ടിലേക്കു മടങ്ങാന്‍ അനുമതി നല്‍കാത്തതിന്റെ പേരില്‍ രാത്രിയോടെ വി. സാംസണ്‍ ടി.സി. മാത്യുവിനെ ഫോണില്‍ രണ്ടു തവണയായി വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കെസിഎ മീഡിയ മാനേജരെയും വിളിച്ച് ഇതേ രീതിയില്‍ സംസാരിച്ചു.

സഞ്ജു ടീം ക്യാംപിലുള്ളപ്പോഴും സാംസണ്‍ അനാവശ്യമായി ഇടപെടലുകള്‍ നടത്താറുണ്ടെന്നും കെസിഎ ആരോപിക്കുന്നു. പ്രശ്‌നം വഷളായതോടെ 29നു കെസിഎ സിലക്ടര്‍മാരുടെ യോഗം വിളിച്ചു. അവരുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

മുന്‍ കേരള ടീം ക്യാപ്റ്റനും മുന്‍ ബിസിസിഐ മാച്ച് റഫറിയുമായ എസ്. രമേശ്, ബിസിസിഐ മാച്ച് റഫറി പി. രംഗനാഥന്‍, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ എന്നിവരാണ് ടീം അംഗങ്ങള്‍. ഇന്നലെ ഇമെയില്‍ ആയാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. സഞ്ജുവിന്റെ കാലില്‍ പരുക്കുള്ളതായി അടുത്ത ദിവസം ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഹായിച്ചില്ലെന്നു പിതാവ് സാംസണ്‍. കാല്‍മുട്ടിലെ പരുക്കു ചികിത്സിക്കാന്‍ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചികിത്സാച്ചെലവു വഹിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും കെസിഎ തയാറായില്ല. പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഡ്രസിങ് റൂമിലുണ്ടായതു സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സാംസണ്‍ പറഞ്ഞു.

സര്‍ക്കാര്‍ സഹായിക്കും: മന്ത്രി
സഞ്ജു സാംസണിന്റെ ചികിത്സയ്ക്കു വേണ്ട എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നു മന്ത്രി എ.സി.മൊയ്തീന്‍. സഞ്ജുവിനെ മനഃപൂര്‍വം കുടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെറുക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (44 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (2 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (3 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends