മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ല; കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ച് വർഷം നടത്തിയ യാത്ര ചെലവുകൾ വെളിപ്പെടുത്തണമെന്നും എം എം മണി

മുഖ്യമന്ത്രി പിണറായി വിജയൻറെ ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി എം എം മണി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും അത് സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കുപോയതിന്റെ ചെലവുകള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും നൽകാൻ ഉത്തരവിട്ടതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
വിമർശനങ്ങളെ തുടർന്ന് ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഈ തുക പാർട്ടി നൽകുന്നത് സംബന്ധിച്ച ചർച്ച ഇന്ന് സെക്രട്ടേറിയേറ്റ് യോഗത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണെന്നതിനാൽ ചെലവായ തുക പൊതുഭരണ വകുപ്പിൽ നിന്നെടുക്കാൻ തീരുമാനിച്ചതായും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























