Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ശ്രീജിത്ത് കസ്റ്റഡിമരണക്കേസ് സങ്കീര്‍ണ്ണമാക്കുന്നതില്‍ ബാഹ്യ ശക്തികളുടെ സാന്നിദ്ധ്യം തള്ളിക്കളയാനാകില്ല ; എസ്.പി. എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയതിനു പിന്നിൽ നടൻ ദിലീപോ ?

21 APRIL 2018 04:02 PM IST
മലയാളി വാര്‍ത്ത

ശ്രീജിത്ത് കസ്റ്റഡിമരണക്കേസ് സങ്കീര്‍ണ്ണമാക്കുന്നതില്‍ ബാഹ്യ ശക്തികളുടെ സാന്നിദ്ധ്യം തള്ളിക്കളയാനാകില്ലെന്ന് ആലുവ റൂറല്‍ പോലീസ് ചീഫ് എ.വി. ജോര്‍ജ്ജ്. സംഭവത്തിൽ നടന്‍ ദിലീപിന്റെ ഇടപെടല്‍ സംശയാസ്പദമാണെന്നും എ.വി. ജോര്‍ജ്ജ് ഐപിഎസ്.വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലാണ് എവി ജോര്‍ജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ നടന്‍ ദിലീപിന്റെ നിലപാട് സംശയാസ്പദമാണ്. ദിലീപിന്റെ അറസ്റ്റും അനുബന്ധ സംഭവങ്ങളും ഓര്‍മ്മിക്കുന്നുണ്ടല്ലോ. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലും ഇത് സംബന്ധിച്ച്‌ വലിയ പ്രചരണമാണ് നടക്കുന്നത്. കേസിന്റെ വിചാരണ അടുത്ത വരുന്ന സമയമായതിനാല്‍ തന്നെ മാനസീകമായി തളര്‍ത്തുക എന്നതായിരിക്കാം ലക്ഷ്യമെന്നും പറഞ്ഞു. ഉറപ്പിച്ചു പറയുന്നില്ലെന്നും എന്നാല്‍ സിനിമാരംഗവുമായി ബന്ധപ്പെട്ടവര്‍ തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും എങ്കിലും താനതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിൽ എ.വി. ജോര്‍ജ്ജ്.പ്രധാന പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ എവി ജോര്‍ജിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ ദിലീപിന്റെ ബാഹ്യ ശക്തിയുണ്ടോ എന്ന സംശയം ഉടലെടുക്കുകയാണ്.

എവി ജോര്‍ജിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആര്‍ടിഎഫിലെ അംഗങ്ങളായ പോലീസുകാരാണ് ശ്രീജിത്തിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണമുയരുകയും സംഘത്തിലെ മൂന്ന് അംഗങ്ങളെയും വരാപ്പുഴ എസ്‌ഐയെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ അറസ്റ്റ് ചെയ്യാന്‍ പോയവര്‍ക്ക് അവിടെ ആരേയും പരിചയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്‍ ഗണേശനേയും കൂട്ടിക്കൊണ്ടാണ് പോയത്. വീടും വീട്ടിലുള്ളവരെയുമെല്ലാം കാട്ടിക്കൊടുത്തത് ഗണേശനാണ്. അല്ലാതെ പോലീസുകാര്‍ സ്വന്തം ഇഷ്ടപ്രകാരം അറസ്റ്റ് ചെയ്തതല്ല. സ്വന്തം സഹോദരന്റെ വീടാക്രമിച്ചവര്‍ എന്ന പറഞ്ഞ് ഗണേശന്‍ ചൂണ്ടിക്കാണിച്ചവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.

വണ്ടിയില്‍ കയറ്റാന്‍ തുടങ്ങുമ്ബോള്‍ ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് ഗണേശനെ ചീത്ത പറയുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഗണേശനെ മാറ്റി നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ ദീപക് ചെയ്തത് അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയായിരുന്നു. ലീവിലായിരുന്ന എസ്‌ഐ രാത്രിയില്‍ തന്നെ സ്‌റ്റേഷനില്‍ എത്തിയതില്‍ ദുരൂഹതയൊന്നുമില്ല. തന്റെ സ്‌റ്റേഷനില്‍ ഒരു ക്രൈം നടന്നു. അതിലെ പ്രതികളെ പിടിച്ചു എന്നറിഞ്ഞു വന്നതാണ്. തിരുവനന്തപുരത്ത് നിന്നുമായിരുന്നു അര്‍ദ്ധരാത്രി ബൈക്ക് ഓടിച്ച്‌ എത്തിയത്. വിഷയത്തിന്റെ ഗൗരവം എടുത്താണ് അങ്ങിനെ വന്നത്. അത് അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെയാണ് കാണിക്കുന്നത്.

ഏപ്രില്‍ ആറാം തീയതി രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍ പരസ്പരം ആക്രമണം ഉണ്ടായി എന്നത് വാസ്തവമാണ്. ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് കൈയ്ക്ക് വെട്ടേറ്റ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു കൂട്ടരും കുറുവടിയും പട്ടികയുമെല്ലാം ആയുധമാക്കയിരുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയിലും ദൈവത്തിലും വിശ്വസിക്കുന്നയാളാണ്. അതുകൊണ്ട് രാജ്യനിയമവും ദൈവനീതിയും വിട്ട് ഒരു കാര്യവും ചെയ്യാറില്ല. എന്തു തന്നെ സംഭവിച്ചാലും ധൈര്യമായി മുമ്പോട്ട് പോകുന്നത് ഈ ബലത്തിലാണെന്നും എവി ജോര്‍ജ്ജ് പറയുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപെട്ടതിനു പുറമെ അബ്ദുള്‍ നാസര്‍ മദനി, വാഗമണ്‍ സിമി കേസ്, പോള്‍ മുത്തൂറ്റ് വധക്കേസ്, സന്തോഷ് മാധവന്‍ കേസ് എന്നിവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയത് എവി ജോര്‍ജ്ജ് ആയിരുന്നു. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (23 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (27 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (41 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (48 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (57 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends