കേരളം മുഴുവൻ അവർ ലീഗയെ തേടി അലഞ്ഞു; ലോക്കല്‍ പൊലീസ് മുതല്‍ ഡി.ജി.പി വരെയുള്ളവര്‍ പടിക്ക് പുറത്തു നിര്‍ത്തിയപ്പോള്‍ കോവളത്തു നിന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനൊപ്പം യാത്ര തുടങ്ങിയതാണ് ഇലിസ; ഒടുവിൽ ബേക്കൽ തീരത്ത് അവസാന പോസ്റ്റർ പതിപ്പിച്ചപ്പോൾ ആ വിളി

ലീഗയെ കാണാതായത് മുതൽ ഒരു മാസത്തോളം ലീഗയെ അന്വേഷിച്ച് കേരളം മുഴുവൻ പോസ്റ്ററുകളും മറ്റുമായി അലയുകയായിരുന്നു ഭർത്താവ് ആന്ഡ്റൂസും സഹോദരി ഇൽസിയും. ഒടുവിൽ ബേക്കൽ തീരത്ത് അവസാന പോസ്റ്റർ ഒട്ടിക്കുന്നതിനിടെയാണ് പോലീസിന്റെ ആ വിളി വന്നത്. ലീഗയുടേതിന് സാമ്യമുള്ള ഒരു മൃതദേഹം തിരുവല്ലത്ത് കണ്ടെത്തിയതായി അറിയിച്ചു. പിന്നീട് കടലിലേക്ക് അണപൊട്ടിയൊഴുകിയത് ഇലിസയുടെ കണ്ണീരായിരുന്നു. തുടര്‍ന്ന് ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനില്‍നിന്ന് വണ്ടികയറി തിരുവനന്തപുരത്തേക്ക് വിട്ടു.
വിഷാദരോഗത്തിനടിമപ്പെട്ട സഹോദരി ലിഗക്ക് ശബ്ദമലിനീകരണമില്ലാതെ ചികിത്സിക്കാനുള്ള ഇടംതേടി ഒന്നരമാസം മുൻപാണ് അയര്‍ലന്‍ഡില്‍ നിന്ന് കേരളത്തിലെത്തിയത്. അമൃത ഹോസ്പിറ്റലില്‍ ആദ്യം ചികിത്സിച്ചു. ശബ്ദായമാനമായ അന്തരീക്ഷം കാരണം പോത്തന്‍കോട് ശാന്തിഗിരിയിലേക്ക് ചികിത്സ മാറ്റി. മാര്‍ച്ച് 14ന് രാവിലെ ലിഗ ഇലിസയോട് പറഞ്ഞു, ''ഇന്ന് യോഗക്ക് വരുന്നില്ല, നീ പോയാല്‍മതി'' എന്ന്. ഇലിസ യോഗക്ക് പോയി തിരികെയെത്തിയപ്പോള്‍ ലിഗയെ കണ്ടില്ല.
ലീഗ ഒരു ഓട്ടോറിക്ഷയിൽ ബീച്ചില്‍പോയി എന്ന് അടുത്തുള്ളവര്‍ പറഞ്ഞു. ബീച്ചില്‍ പോയ ലിഗയെ ഓട്ടോ ഡ്രൈവര്‍ കൊണ്ടുവിട്ടത് കോവളത്ത് എന്ന് അന്വേഷണത്തില്‍ നിന്ന് മനസ്സിലായി. കോവളം പൊലീസില്‍ പരാതി നല്കിയപ്പോള് പോത്തന്‍കോട് സ്റ്റേഷനില്‍ നല്കാന് പറഞ്ഞു. പോത്തന്‍കോട് പരാതി നല്കിയപ്പോള് പൊലീസ് മുഖവിലയ്ക്കെടുത്തില്ല. തുടര്‍ന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനെ അയര്‍ലന്‍ഡില്‍നിന്ന് വിളിച്ചുവരുത്തി. 'വി കാന്‍ ഹെല്പ്' എന്ന സംഘടനയുടെ സഹായത്തോടെ ആന്‍ഡ്രൂസും ഇലിസയും ഡി.ജി.പി ലോക്നാഥ് ബെഹ്റയെ കണ്ട് പരാതി പറഞ്ഞു. എന്നാല്‍, ഡി.ജി.പി രോഷത്തോടെ പെരുമാറിയെന്ന് ആന്‍ഡ്രൂസ് പിന്നീട് സഹായികളെ അറിയിച്ചു.
ഒടുവിൽ അവർ ലീഗയെ തേടി ഇറങ്ങി. " ദയവായി സഹായിക്കുക" പ്രാണനു തുല്യം സ്നേഹിച്ച സഹോദരിയെ അന്വേഷിക്കണമെന്ന ആവശ്യത്തോട് പൊലീസ് മുഖംതിരിച്ചപ്പോള്‍ ഇലിസ സ്വയം തയാറാക്കിയ ലിഗയുടെ മിസിങ് നോട്ടിസില്‍ ഇങ്ങനെ ചേര്‍ത്തു: ''എന്റെ സഹോദരി ലിഗയെ കോവളം ബീച്ചില്‍നിന്ന് മാര്‍ച്ച് 14ാം തീയതി കാണാതായി. കണ്ടുകിട്ടുന്നവര്‍ ദയവായി ഇൗ നമ്പറിൽ വിളിക്കുക. അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക. വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം സമ്മാനം നല്‍കും.'' ലോക്കല്‍ പൊലീസ് മുതല്‍ ഡി.ജി.പി വരെയുള്ളവര്‍ പടിക്ക് പുറത്തുനിര്‍ത്തിയപ്പോള്‍ കോവളത്തുനിന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനൊപ്പം യാത്ര തുടങ്ങിയതാണ് ഇലിസ.
കേരള പൊലീസിനെ വിമര്‍ശിച്ച് ആന്‍ഡ്രൂസ് ഡി.ജി.പിയുടെ മേശക്കടിച്ച് പടിയിറങ്ങി. ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹർജി നല്‍കിയതോടെ പൊലീസിന് അനക്കംവന്നു. എന്നാല്‍, അന്വേഷണം മുഴുവന്‍ ഇലിസയെയും ആന്‍ഡ്രൂസിനെയും ചോദ്യംചെയ്യലായിരുന്നു. പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. കുറച്ചുദിവസം കഴിഞ്ഞ് തിരികെയെത്തിയ ആന്‍ഡ്രൂസും ഇലിസയും മിസിങ് നോട്ടിസുമായി പൊലീസിെന്റ അനുമതിയോടെ കേരളം മുഴുവന്‍ സഹോദരിയെ തേടിയലഞ്ഞു. ഒടുവില്‍ ബേക്കലില്‍ എത്തിയപ്പോഴാണ് ലിഗയുടെ മൃതദേഹം തിരുവല്ലത്ത് അടിഞ്ഞിരിക്കുന്നത് അറിയുന്നത്.
https://www.facebook.com/Malayalivartha























