Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തല്‍ക്കാല ആശ്വാസം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സാവകാശം തേടി

29 APRIL 2019 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തല്‍ക്കാല ആശ്വാസം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സാവകാശം തേടി. അതോടൊപ്പം പുനപ്പരിശോധനാ ഹര്‍ജികളിലുള്ള വാദം നീട്ടിവയ്ക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. നാളെയാണ് ഹര്‍ജി പരിഗണിക്കുന്നത്. നാലാംഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായി. അവസാനഘട്ടമായ അഞ്ചാംഘട്ടം അടുത്തമാസം പൂര്‍ത്തിയാകും അതിന് ശേഷം വാദം കേള്‍ക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. പുതിയ സത്യവാങ് മൂലം നല്‍കാന്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പുനഃപരിശോധന ഹര്‍ജി നല്‍കിയിവരെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി നിര്‍ദേശിച്ചു. പുനഃപരിശോധന ഹര്‍ജിക്കൊപ്പം സര്‍ക്കാരിന്റെ ആവശ്യവും കോടതി നാളെ പരിഗണിക്കും.

മുന്‍ ബി.ജെ.പി മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയോടൊപ്പം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി, കോടതിയില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കണമെന്ന ഹര്‍ജി എന്നിവയും സുപ്രീം കോടതി പരിഗണിച്ചിരുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എഴുതിയ കുറിപ്പുകള്‍ സഹിതമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ മോഷ്ടിച്ചതാണെങ്കില്‍ തങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. അതോടെ അറ്റോണി ജനറല്‍ മലക്കം മറിഞ്ഞു. പിന്നീട് പഴയനിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. 

പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് രേഖകള്‍ മോഷ്ടിച്ചതാണെന്ന കേന്ദസര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീം കോടതി പുനപ്പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അതിന് പിന്നാലെയാണ് പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ രേഖകള്‍ കോടതി പരിഗണിക്കും. അതിനെ അടിസ്ഥാനമാക്കിയായിരിക്കും പുനപരിശോധന ഹരജികളില്‍ വിശദമായി വാദം കേള്‍ക്കുക. രേഖകള്‍ പരിഗണിക്കെരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ഹരജിക്കാര്‍ക്കെതിരെയും രേഖ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും നടപടി വേണം, ഹര്‍ജി തള്ളണമെന്നുമുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയത്. 

ഡിസംബര്‍ 14ന് റഫാല്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. വിമാനം വാങ്ങാനുള്ള തീരുമാനമെടുത്തതിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് രേഖകള്‍ സമര്‍പ്പിച്ച ശേഷമാണ് കോടതി പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് തീരുമാനിച്ചത്. അത് സര്‍ക്കാരിനും പ്രധാനമന്ത്രിക്കും തിരിച്ചടിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ റഫാല്‍ മയപ്പെടുത്താനാണ് കോടതിയുടെ ഭാഗത്തെ നീക്കമെന്ന് അറിയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (28 minutes ago)

അവസരം നൽകണമെന്ന് കോടതി  (42 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (57 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (13 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (13 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (13 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (13 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends