ക്രിസ്തുമസ് ആഘോഷിക്കുന്നവരോ പള്ളിയില്‍ പോകുന്നവരോ ആയ അസമിലെ ഹിന്ദുക്കളെ തല്ലിക്കൊല്ലുമെന്ന് ബജ് രംഗ് ദള്‍
ഈ വര്ഷം ക്രിസ്തുമസ് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന അസമിലെ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണിയുമായി ബജ്രംഗ് ദള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ക്രിസ്തുമസ് ആഘോഷിക്കുന്നവരോ പള്ളിയില്‍ പോകുന്നവരോ ആയ അസമിലെ ഹിന്ദുക്കളെ തല്ലിക്കൊല്ലുമെന്നാണ് ബജ് രംഗ് ദള്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിന് സമാനമായൊരു ഭീഷണി വിശ്വ ഹിന്ദു പരിഷത് ഗുവാഹതി ജനറല്‍ സെക്രട്ടറി മിഥു നാഥും ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ആധിപത്യ പ്രദേശമായ മേഘാലയയിലെ ഷില്ലോംഗിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതിൽ താൻ പ്രകോപിതനാണെന്ന് മിഥു നാഥ് പറയുകയുണ്ടായി. ആയതിനാല്‍ ഒരു ഹിന്ദുവും അവരുടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പാടില്ലെന്നും മിഥു നാഥ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha























