ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ;ആന്ധ്രാ പ്രദേശിലെ അജ്ഞാതരോഗത്തിന്റെ കാരണം തേടി വിദഗ്ധർ

ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ് അജ്ഞാതരോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതേസമയം, രോഗത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് അംഗ കേന്ദ്ര സംഘം ആന്ധ്രയിലെത്തും. എയിംസ് അസോസിയേറ്റ് പ്രൊഫസർ ( ഡോ. ജംഷേദ് നായർ, പൂനെ എൻഐവിയിലെ വൈറോളജിസ്റ്റ് ഡോ. അവിനാശ് ദേശോഹ്‌തവർ, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ സങ്കേത് കുൽക്കർണി എന്നിവരടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രോഗം വന്നവരിൽ ഇരുന്നൂറിലേറെ പേർ ഡിസ്ചാർജ് ആയെങ്കിലും ഒരാൾ മരിച്ചു. എലുരു 1 ടൗൺ പ്രദേശത്തുള്ള നാൽപ്പത്തി അഞ്ചുകാരനാണ് മരിച്ചത്. വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.വിജയവാഡയിൽനിന്ന് അറുപതോളം കിലോ മീറ്റർ അകലെയുള്ള എലുരുവിൽ കഴിഞ്ഞ ദിവസമാണ് ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനിടയിലുള്ളവരാണ്. 12 വയസിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു.കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗം പിടിപെടാൻ കാരണമായതെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛർദിയും തളർച്ചയും ബാധിച്ചും പെട്ടെന്ന് തലചുറ്റി വീണതുമായുള്ള അവസ്ഥയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചതത്.
രക്തപരിശോധനയും സിടി സ്കാനുകളും നടത്തിയെങ്കിലും ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷണർ കതമനേനി ഭാസ്കർ പറഞ്ഞുആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ തോറും സന്ദർശിച്ച് സർവേ എടുക്കുന്നുണ്ട്. എലുരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.
മംഗലഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരുടെ സംഘം ആശുപത്രി സന്ദർശിച്ച് വിശദമായ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു.അതെ സമയം ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗബാധയ്ക്ക് പിന്നിൽ കീടനാശിനിയിലെ രാസവസ്തുവെന്ന് റിപ്പോർട്ട്. പരിശോധനാ റിപ്പോർട്ടുകളുടെ പ്രാഥമിക വിശകലനത്തിനൊടുവിലാണ് വിദഗ്ധർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇക്കാര്യം വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ, ശാസ്ത്ര വിദഗ്ധർ അറിയിച്ചു.കിടനീശിനിയിലും മറ്റുമുള്ള ഓർഗാനോക്ലോറിൻ എന്ന ഘടകമാണോ ആളുകൾ കുഴഞ്ഞു വീഴുന്ന രോഗത്തിന് പിന്നിലെന്നാണ് വിദഗ്ധർ സംശയിക്കുന്നത്. കീടനാശിനികളിലും കൊതുക് നശീകരണികളിലും വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഓർഗാനോക്ലോറിൻ. രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് നിന്നും വെള്ളത്തിന്റേയും പാലിന്റേയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഘനലോഹത്തിന്റെ അംശം ഇവയിൽ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.ആന്ധ്രാ പ്രദേശിലെ ഏലൂരിൽ കഴിഞ്ഞ ദിവസങ്ങളിലായാണ് അജ്ഞാത രോഗ ബാധ ആരംഭിച്ചത്. നിലവിൽ പ്രദേശത്തെ 450 ഓളം ആളുകളെ അജ്ഞാത രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. അപസ്മാരം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളിൽ പ്രകടമാകുന്നത്. ഇവ പ്രകടമായാൽ രോഗബാധിതർ പൂർണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുകയാണ്.
https://www.facebook.com/Malayalivartha























