കോവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍ പ്രദേശ് കൈകാര്യം ചെയ്തത് അതുല്യമായ രീതിയിൽ; ഉത്തര്‍ പ്രദേശ് വൈറസിനോട് കാര്യക്ഷമതയോടെ പോരാടുകയും ചെയ്തുവെന്ന് യുപി സര്‍ക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം കൈകാര്യം ചെയ്തതില്‍ യുപി സര്‍ക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തുകയുണ്ടായി. കോവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് കൈകാര്യം ചെയ്തത് അതുല്യമായ രീതിയിലായിരുന്നെന്ന് പ്രധാനമന്ത്രി പ്രതികരികാതുകയുണ്ടായി .സ്വന്തം മണ്ഡലമായ വരണാസിയില്‍ സന്ദര്‍ശനം നടത്തവേ വ്യാഴാഴ്ച രാവിലെയായിരുന്നു മോദി ഇത്തരത്തിൽ പരാമര്‍ശം ഉന്നയിച്ചത്.
കോവിഡ് ഒന്നാംതരംഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് 7,016 ആയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ കണക്ക് മുപ്പതിനായിരത്തിനും മുകളിലെത്തി- എന്നും മോദി പറഞ്ഞു.
ഉത്തര്‍ പ്രദേശ് വൈറസിനോട് കാര്യക്ഷമതയോടെ പോരാടുകയും ചെയ്തു. ഇന്ത്യയില്‍ എറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യു.പി. എന്നിട്ടും ഉത്തര്‍ പ്രദേശ് മഹാമാരിയെ കൈകാര്യം ചെയ്തതും നിയന്ത്രിച്ചതും അഭിനന്ദനാര്‍ഹമാണ്. കോവിഡ് രണ്ടാംതരംഗത്തെ യു.പി. കൈകാര്യം ചെയ്തത് അതുല്യമായ രീതിയിലാണ്- മോദി കൂട്ടിച്ചേര്‍ത്തു .
അതോടൊപ്പം തന്നെ കോവിഡ് മൂന്നാം തരംഗം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കന്‍വര്‍ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയതിനെതിരെ യുപി സര്‍ക്കാരിന് സുപ്രീം കോടതി കഴിഞ്ഞദിവസം നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് കൈകാര്യം ചെയ്തതിലെ ‘സംസ്ഥാനത്തിന്റെ മികവിനെ’ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമായിരിക്കുകയാണ്.
അതേസമയം കോവിഡ് മൂന്നാംതരംഗ മുന്‍ കരുതലിന്റെ ഭാഗമായി, ഒത്ത് ചേരലുകള്‍ ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയ്ക്കു ശേഷവും കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാരിന്റെ നടപടി ഇന്ത്യന്‍ പൗരന്മാരെ അമ്ബരപ്പിക്കുന്നതായി സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു .
https://www.facebook.com/Malayalivartha