തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ വെടിവച്ചുകൊന്നു; സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം അരയില്‍ ഒളിപ്പിച്ച തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, മൂന്നുറിലേറെ പൊലീസുകാര്‍ കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച് തിരച്ചിലിൽ മുന്‍ത്താസ് കൊല്ലപ്പെട്ടു, കൂട്ടാളി അക്തര്‍ പൊലീസ് പിടിയിൽ
സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. ചെന്നൈ പൊലീസാണ് അതിസാഹസികമായി കാട്ടിൽ ഒളിച്ച മോഷ്ടാവിനെ തിരഞ്ഞെത്തിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത് . ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് പോലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. എന്നാല്‍, കവര്‍ച്ചയായിരുന്ന ലക്ഷ്യം. ആക്രമണത്തിന് പിന്നാലെ സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്‍റെ മാല ഇവര്‍ പൊട്ടിച്ചു കടന്നുകളഞ്ഞ്. എന്നാല്‍,സ്ത്രീയുടെ ബഹളം കേട്ടതോടെ അടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടുകയായിരുന്നു. ഇതേതുടര്‍ന്ന് മോഷ്ടാക്കളെ പിടികൂടാന്‍ ഇവര്‍ പാഞ്ഞടുക്കുകയായിരുന്നു .
ഇതേസമയം മുര്‍ത്താസ് അരയില്‍ ഒളിപ്പിച്ച തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരുടെ പിന്നാലെ പിന്തുടര്‍ന്ന പൊലീസ് ഇവര്‍ കാട്ടില്‍ ഒളിച്ചതായി കണ്ടെത്തി. തുടര്‍ന്ന് മൂന്നുറിലേറെ പൊലീസുകാര്‍ കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കാട്ടില്‍ ഇവരുടെ സ്ഥാനം കണ്ടെത്തുകയും ഇവര്‍ക്ക് അടുത്തേക്ക് എത്തിയപ്പോള്‍ മുര്‍ത്താസ് വെടിവയ്ക്കുകയുമായിരുന്നു. തിരിച്ചു നടത്തിയ വെടിവയ്പ്പില്‍ മുന്‍ത്താസ് കൊല്ലപ്പെടുകയായിരുന്നു . കൂട്ടാളി അക്തര്‍ പൊലീസ് പിടിയിലായി എന്നാണ് സൂചന.
https://www.facebook.com/Malayalivartha