കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

സീസണിലെ ആദ്യമഴ നനഞ്ഞ് മുംബൈ നഗരം. കടുത്ത പൊടിക്കാറ്റിന്റെയും ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയാണ് നഗരത്തില്‍ മഴയെത്തിയത്. ഇതോടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ, അന്തരീക്ഷം മൂടിക്കെട്ടിയ സ്ഥിതിയും രൂപപ്പെട്ടു.കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പന്ത്രണ്ടായി. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പന്ത്നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍പമ്പില്‍ ഇന്ധനംനിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്. 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്. സര്‍ക്കാര്‍ ഉന്നതതലഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പരമാവധി 40 അടി ഉയരത്തില്‍മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ എന്ന നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുംബൈ നഗരസഭാ അധികൃതര്‍ അറിയിച്ചു.അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം നല്‍കുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡ്‌നാഫിസ് എക്‌സില്‍ കുറിച്ചു.അനധികൃത പരസ്യ ബോർഡുകൾ നീക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.രാഷ്ട്രപതി ദ്രൗപതി മുർമു അപകടത്തിൽ അനുശോചിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. അതേസമയം, ഇഗോ മിഡിയ കമ്പനി അനധികൃതമായാണ് പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സമീപത്തെ മൂന്ന് പരസ്യ ബോർഡുകൾ അടിയന്തരമായി മാറ്റാൻ മുംബൈ കോർപ്പറേഷൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ലോക്കൽ ട്രെയിൻ സർവീസുകളും ഭാഗികമായി തടസപ്പെട്ടിരുന്നു.അതേസമയം കനത്തമഴയിൽ അക്ഷരാർത്ഥത്തിൽ മുംബൈ നഗരം വിറങ്ങലിച്ചിരിക്കുകയാണ്. നഗരത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. വഡാലയിൽ ഇരുമ്പു കമാനം തകർന്നു വീണ് പത്തിലധികം കാറുകൾ പൂർണമായും തകർന്നു. ജോഗേഷ്വരിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പൊടിക്കാറ്റിലും മഴയിലും മുംബൈ സബ് അർബൻ റെയിൽവേ പൂർണമായും നിലച്ചു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ പൊടിക്കാറ്റ് മൂലം കാഴ്ച്ച മങ്ങി വിമാന സർവീസുകൾ വൈകി, പല വിമാനങ്ങളും വഴിത്തിരിച്ചുവിട്ടു.
നഗരത്തിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്, പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ജനജീവിതം ദുസഹമായി.മുംബൈയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മഴ ആശ്വസമായെങ്കിലും പൊടിക്കാറ്റ് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് വലിയ ശല്യമാണ് സൃഷ്ടിച്ചത്. പെട്ടെന്ന് കാലാവസ്ഥയിലുണ്ടായ മാറ്റം നഗരത്തിലെ ഗതാഗതത്തെയും ബാധിച്ചു.മുംബൈയിലെ ഘാട്‌കോപര്‍, ബാന്ദ്ര, കുര്‍ള, ധാരാവി മേഖലകളിലാണ് മഴ പെയ്തത്. കാലാവസ്ഥയിലുണ്ടായ മാറ്റം, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാന്ധിച്ചു. വിമാനം ഇറക്കുന്നതും പറന്നുയരുന്നതും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചു.താനെ, പാല്‍ഘര്‍, റായ്ഗഡ്, സോലാപുര്‍, ലാത്തൂര്‍, ബീഡ്, നാഗ്പുര്‍, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍ക്ക് ആര്‍.എം.സി. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























