Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം


ഹൃദയവേദനയോടെ വിട... എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...


ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക... അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ്


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...

പ്രതീക്ഷ തെറ്റിച്ച വിധിയിൽ പ്രതികരിക്കാതെ ഉത്രയുടെ പിതാവ്, നിരാശനായി മടക്കം

13 OCTOBER 2021 06:05 PM IST
മലയാളി വാര്‍ത്ത

ഉത്ര വധക്കേസിൽ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചിരിക്കുകയാണ് കോടതി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ വിധി പ്രസ്താവിച്ച കോടതി പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയും കൊടുക്കണം. എന്നാൽ വിധിയിൽ കടുത്ത നിരാശയിലാണ് ഉത്രയുടെ കുടുംബം. അതിക്രൂരമായി മകളെ കൊലപ്പെടുത്തിയ പ്രതി സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നായിരുന്നു ഉത്രയുടെ കുടുംബം പ്രതീക്ഷിച്ചത്. എന്നാല്‍ സൂരജിന് 17 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷയെന്ന് അറിഞ്ഞതോടെ കുടുംബ നിരാശയിലായത്. വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതിയിലെത്തിയ ഉത്ര‍യുടെ പിതാവ് വിജയസേനനും സഹോദരന്‍ വിഷുവും നിരാശനാരായി ആണ് മടങ്ങിയത്. ശിക്ഷാവിധി പ്രഖ്യാപിച്ച്‌ കഴിഞ്ഞ ശേഷം 20 മിനിറ്റോളം കോടതി മുറിയില്‍ ഇരുന്നശേഷമാണ് പിതാവും സഹോദരനും മടങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും കഴിയാത്തത്ര നിരാശയായിരുന്നു അദ്ദേഹം. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു.കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്.

 

 

 

 

 

 

 

 

ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഉത്രയുടെ അമ്മ പ്രതികരിച്ചത്. ശിക്ഷാ നിയമത്തിലെ പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കൂടുതല്‍ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉത്രയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തിട്ടുണ്ട്,. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302  കൊലപാതകം, 307 വധശ്രമം, 328 വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം, 201 തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്. പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. നാല് വകുപ്പുകള്‍ അനുസരിച്ചാണ് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി പ്രസ്താവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുമെന്ന് പ്രസ്താവിച്ചിരുന്നങ്കിലും 13ലേക്ക് മാറ്റുകയായിരുന്നു.

 

 

 

 

 

 

 

 

 

2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തി‌ലേക്ക് അന്വേഷണമെത്തിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടിയാണ് പ്രതി പാമ്ബിനെക്കൊണ്ടു കടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. അത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്ബ് എന്ന ആയുധവുമാണ്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 40 തൊണ്ടിമുതലുകളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

 

 

 

 

 

 

 

 

 

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്‍റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്‍റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു. വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്‍റെ വാദങ്ങള്‍ പൊളിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചു. എന്തായാലും വിധിയിൽ തൃപ്തരല്ലാത്ത ഉത്രയുടെ കുടുംബം ഇതിനെതിരെ ഇനി നിയമ പോരാട്ടത്തിന് ഇറങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും...  (12 minutes ago)

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള തൊഴിലെടുക്കുന്ന വനിതാ ഗിഗ് തൊഴിലാളികൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്...  (24 minutes ago)

മറ്റ് സാധാരണ അവധികളുമായി കൂട്ടിയിണക്കി ഉദ്യോഗാർത്ഥിയുടെയോ ജീവനക്കാരിയുടെയോ അവസരങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി  (39 minutes ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ  (47 minutes ago)

ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും  (55 minutes ago)

ചെങ്ങന്നൂർ സ്വദേശിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭാ പ്രിവിലേജ്‌ ആൻഡ്‌ എത്തിക്‌സ്‌ കമ്മിറ്റി 23ന്‌ പരിഗണിക്കും...  (1 hour ago)

മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ...  (1 hour ago)

  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസ  (2 hours ago)

എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...  (2 hours ago)

മയിലാട്ടുംപാറയിൽ ആടിനെ തീറ്റാൻ കാട്ടിലേക്ക് പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി...  (2 hours ago)

ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം  (2 hours ago)

സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോൺ വെടിവച്ചു....  (3 hours ago)

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (9 hours ago)

Malayali Vartha Recommends