എട്ടാം ക്ലാസ്സുകാരി പ്രണയാഭ്യർത്ഥന നിരസിച്ചു നടുറോഡിലിട്ട് ക്രൂരമായി കുത്തി കൊന്ന 22 കാരൻ; പ്രതി ഒളിവിൽ തെരച്ചിൽ ഊർജ്ജിതം; സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയതായി പൊലിസ്
പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ ക്രൂരമായി കുത്തികൊലപ്പെടുത്തി 22 കാരൻ. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് പുണെ ബിബ്വേവാദിയില്‍ .
ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവത് വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തത്.
നേരത്തെ പലതവണയായി പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിരസിച്ചു. ഇതില്‍ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു .
പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് പ്രതി പെണ്‍കുട്ടിയുടെ മുന്നിലെത്തിയതും മൂര്‍ച്ചയുള്ള ആയുധംവച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതും.
അതേസമയം കൃത്യത്തിന് ശേഷം പിന്നീട് പ്രതി ഒളിവില്‍ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്നേ പെൺകുട്ടി മരണപെട്ടു.
https://www.facebook.com/Malayalivartha