പെണ്‍കുട്ടികള്‍ പിതാവോ സഹോദരനോടൊപ്പമോ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യത, ഈ സമയം ഇവരുടെ ശരീരത്തില്‍ ചെകുത്താന്‍ പ്രവേശിക്കുകയും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നു, പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ വിവാഹം കഴിപ്പിക്കുകയാണ് നല്ലത്, വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മഹാരാഷ്‌ട്രയിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി. പെണ്‍കുട്ടികള്‍ പിതാവിനോടൊപ്പമോ സഹോദരനോടൊപ്പമോ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ അവരെ നേരത്തെ തന്നെ വിവാഹം കഴിപ്പിക്കുകയാണ് നല്ലതെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് പറയുന്നത്.
പെണ്‍കുട്ടികള്‍ വലുതായി പ്രായപൂര്‍ത്തിയായാല്‍ അവരെ വിവാഹം കഴിപ്പിക്കണമെന്നാണ് നമ്മുടെ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത് എന്ന് അബു അസ്മി പറഞ്ഞു. അവര്‍ക്ക് പ്രായമായിട്ടും വിവാഹം നടത്താതിരുന്നാല്‍ മാതാപിതാക്കള്‍ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാകും അത്.
പെണ്‍കുട്ടികള്‍ അവരുടെ പിതാവിന്റെയും സഹോദരന്റെയും പീഡനങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നുണ്ട്. വീട്ടില്‍ പെണ്‍മക്കളോടൊപ്പം ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ഇവരുടെ ശരീരത്തില്‍ ചെകുത്താന്‍ പ്രവേശിക്കുകയും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനാണ് പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കണമെന്ന് പറയുന്നതെന്നും അസ്മി വാദിച്ചു.
അതേസമയം, പെണ്‍കുട്ടിയുടെ വിവാഹപ്രായം 21 വയസ്സാക്കുന്നതിനെ അനുകൂലിക്കേണ്ടതില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കോണ്‍ഗ്രസും. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്താനും ഹൈക്കമാൻഡിന്റെ തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വനിത ശാക്തീകരണം ബില്ലിലൂടെ ഉണ്ടാകില്ലെന്നതാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha