അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന ചൈനീസ് നിര്‍മമിത ഡ്രോണ്‍, വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന, കറുത്ത നിറമുള്ള ഡ്രോണ്‍ വെടിവച്ചിട്ടത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 300 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 150 മീറ്ററും അകലെ വച്ച്, 23 കിലോഗ്രാം ഭാരവും ഏകദേശം 10 കിലോ വഹിക്കാനും കഴിയും
ഇന്ത്യ-ചൈന ബന്ധം മോശം നിലയിൽ കടന്നുപോകുന്ന സാഹചര്യമാണ് നിലവിൽ. ഇതിനിടയിൽ പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന ചൈനീസ് നിര്‍മിത ഡ്രോണ്‍ വെടിവെച്ചിട്ടിരിക്കുകയാണ് അതിർത്തി സുരക്ഷാ സേന. ഫിറോസ്പുര്‍ സെക്ടറിലെ വാന്‍ അതിര്‍ത്തിയിലാണ് ചൈനീസ് നിര്‍മിത ഡ്രോണ്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടത് . അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 300 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 150 മീറ്ററും അകലെ വച്ചാണ് കറുത്ത നിറമുള്ള ഡ്രോണ്‍ വെടിവച്ചിട്ടത്.
അതേസമയം നാല് പവര്‍ ബാറ്ററികളുള്ള ഈ ഡ്രോണിന് ഏകദേശം 23 കിലോഗ്രാം ഭാരവും ഏകദേശം 10 കിലോ വഹിക്കാനും കഴിയുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഈ ചൈനീസ് നിര്‍മിത ഡ്രോണിൽ നിന്ന് മറ്റ് വസ്ത്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പരീക്ഷാർത്ഥം ഇത് അതിർത്തിയിലേക്ക് അയച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. ഈ സംഭവം ഗൗരമായി തന്നെയാണ് സുരക്ഷാ സേന കണക്കിലെടുത്തിരിക്കുന്നത്. എന്തായാലും ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ പാകിസ്ഥാനിൽ നിന്നും അയച്ച ഡ്രോണുകൾ അതിർത്തി രക്ഷാ സേന വെടിവച്ചിട്ടിരുന്നു.
ശത്രുക്കളായ ചൈനയേയും പാകിസ്ഥാനേയും തുരത്താൻ സർവസന്നാഹങ്ങളുമായി ഇന്ത്യ തയ്യാറായി കഴിഞ്ഞു. ചൈനയെയും പാകിസ്ഥാനെയും നേരിടാൻ ഗംഗാ എക്‌സ്‌പ്രസ്‌വേയും യുദ്ധവിമാനങ്ങളിറക്കാൻ എയർസ്ട്രിപ്പും ഒരുങ്ങി കഴിഞ്ഞു.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്‌സ്‌പ്രസ്‌വേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്.ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനും പറന്നുയരുന്നതിനും സഹായിക്കുന്ന 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പാണ് എക്‌സ്‌പ്രസ്‌വേയുടെ പ്രധാന സവിശേഷത.മീററ്റിലെ ബീജൗലി ഗ്രാമത്തിന് സമീപം മുതൽ പ്രയാഗ്‌രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെയാണ് അതിവേഗ പാതയുടെ നീളം.
എക്‌സ്‌പ്രസ്‌വേയ്ക്കൊപ്പം ഒരു വ്യാവസായിക ഇടനാഴിയുടെ നിർമാണവും ആലോചനയിലുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. 594 കി.മീറ്റർ നീളുന്ന ആറുവരി അതിവേഗ പാത മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിച്ച് മീററ്റ്, ഹാപൂർ, ബുലന്ദ്‌ഷഹർ, അംരോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലൂടെ കടന്നുപോകും.
നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് കിഴക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന ഉത്തർപ്രദേശിലെ ഏറ്റവും നീളം കൂടിയ എക്‌സ്‌പ്രസ്‌വേയായി ഗംഗാ എക്‌സ്‌പ്രസ്‌വേ മാറുമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
2021 നവംബറിൽ പ്രവർത്തനമാരംഭിച്ച 340 കി.മീറ്റർ നീളമുള്ള പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിലും ഐ എ എഫ് വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗിനായി മൂന്നര കിലോമീറ്റർ നീളത്തിൽ എയർസ്ട്രിപ്പ് നിർമിച്ചിട്ടുണ്ട്. ലക്നൗ- ആഗ്ര അതിവേഗ പാതയിലും എയർസ്ട്രിപ്പ് നിർമിച്ചിട്ടുണ്ട്. ഐ എ എഫിന്റെ മിറാഷ് 2000, സുഖോയ് 30 ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങൾ ലക്നൗ- ആഗ്ര എക്‌സ്‌പ്രസ്‌വേയിൽ ഇറങ്ങിയിരുന്നു.
രാജ്യത്തുടനീളമുള്ള ഇരുപത് ഹൈവേകളിൽ ഭാവിയിൽ എയർസ്ട്രിപ്പുകൾ നിർമിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായി യുദ്ധമുണ്ടായാൽ എക്‌സ്പ്രസ്‌വേകളിലെ എയർസ്ട്രിപ്പുകൾ സഹായകമാകും.
ഇന്ത്യ-ചൈന ബന്ധം മോശം നിലയിലാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നേരത്തെ തന്നെ വെളിപ്പെടുത്തിരുന്നു. ബെയ്ജിങ് നിരന്തരം ഉടമ്പടികൾ ലംഘിച്ചു. ഇതേക്കുറിച്ച് അവർക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത് ചൈനീസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സിംഗപ്പൂരിൽ 'പുതുലോകക്രമം' സംബന്ധിച്ച് നടന്ന സാമ്പത്തിക ഫോറത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ചൈനയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന് ഇന്ത്യ ചൈനയോട് പറഞ്ഞിട്ടുണ്ട്. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇത് പ്രധാനമാണ്.
ഇന്ത്യയുടെ നിലപാടിൽ ചൈനക്ക് ഒരു സംശയവുമുണ്ടാകില്ല. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ പലതവണ കണ്ടിരുന്നു. ഞാൻ വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവർക്ക് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ അത് മനസ്സിലായിരിക്കും. ചൈന അമേരിക്കക്ക് ബദൽ ആവുകയാണ് എന്ന വാദത്തിൽ കഴമ്പില്ലെന്നും ജയ്ശങ്കർ അഭിപ്രായപ്പെടുകയുണ്ടായി.എന്തായാലും ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാൻ ഇന്ത്യ സർവ്വ ശക്തമാണെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha