അമ്മയുടെ ചികിത്സയ്ക്ക് പുണ്യ ഭസ്മം വാങ്ങാൻ എത്തിയ പതിനാറുകാരി ആൾദൈവത്തിന്റെ ഭാര്യ കൊടുത്ത ജ്യൂസ് കുടിച്ചതോടെ ബോധരഹിതയായി ..ഉണർന്നപ്പോൾ പെൺകുട്ടിയുടെ ദേഹത്ത് വസ്ത്രം ഇല്ലായിരുന്നു ..സ്വകാര്യഭാഗങ്ങളിൽ വലിയ വേദനയും ശാരീരിക അവശതയും തോന്നിയ പെൺകുട്ടി ബഹളം വെച്ചപ്പോൾ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിയും നിരന്തര പീഡനവും.. സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും പിടിയിൽ
പതിനാറുകാരിയ്ക്ക് ജ്യൂസ് നൽകി ബോധം കെടുത്തി പീഡിപ്പിക്കാൻ ആൾദൈവത്തിന് കൂട്ടുനിന്നത് ഭാര്യ .. ഒടുവിൽ ഗർഭിണി ആയപ്പോൾ ഗർഭം അലസിപ്പിക്കാൻ ഭീഷണി..
സുഖമില്ലാത്ത അമ്മയ്ക്ക് പുണ്യ ഭസ്മം വാങ്ങാൻ ആശ്രമത്തിൽ പോയ പതിനാറുകാരി ആൾദൈവത്തിന്റെ ഭാര്യകൊടുത്ത ജ്യൂസ് കുടിച്ചതോടെ ബോധരഹിതയായി. രണ്ട് മണിക്കൂർ കഴിഞ്ഞ് ഉണർന്നപ്പോൾ കട്ടിലിൽ വസ്ത്രമില്ലാതെ കിടക്കുന്ന പെൺകുട്ടിയ്ക്ക് സ്വകാര്യഭാഗങ്ങളിൽ വലിയ വേദനയും ശാരീരിക അവശതയും..പിന്നീട് നഗ്നദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകുയും ചെയ്തു .
ഒടുവിൽ ഗർഭിണി ആയപ്പോൾ ഗർഭം അലസിപ്പിച്ചില്ലെങ്കിൽ പെണ്കുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയത്രേ. ആൾ ദൈവമാണെന്ന് സ്വയം അവകാശപ്പെട്ട ചെന്നൈ സ്വദേശി സത്യനാരായണനും ഭാര്യ പുഷ്പലതയും അറസ്റ്റിലായി .
ഇവർ ഷിർദിപുരം സർവശക്തിപീഠം എന്ന പേരിൽ ഒരു ക്ഷേത്രം നടത്തുന്നതായും പോലീസ് പറഞ്ഞു. ഭാര്യ പുഷ്പലതയുടെ സഹായത്തോടെയാണ് ഇയാൾ പെണ്കുട്ടിക്ക് പതിനാറു വയസായപ്പോൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പെണ്കുട്ടി 2016ൽ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. സുഖമില്ലാത്ത അമ്മയ്ക്ക് പുണ്യ ഭസ്മം വാങ്ങാൻ ആശ്രമത്തിൽ പോയതായിരുന്നു പെൺകുട്ടി. ഇരയുടെ മുത്തശ്ശിയുടെ കൂടെ പെൺകുട്ടി ഇടയ്ക്കിടെ ആശ്രമത്തിൽ പോകാറുണ്ടായിരുന്നു.
ക്ഷേത്രത്തിൽ ചെന്നതിന് പിന്നാലെ പുഷ്പലത കൊടുത്ത ജ്യൂസ് കുടിച്ച പെൺകുട്ടി ബോധരഹിതയായി. രണ്ട് മണിക്കൂർ കഴിഞ്ഞ് താൻ ഉണർന്നുനോക്കുമ്പോൾ കട്ടിലിൽ വസ്ത്രമില്ലാതെ കിടക്കുകയായിരുന്നെന്നും സ്വകാര്യഭാഗങ്ങളിൽ വലിയ വേദനയും ശാരീരിക അവശതയും ഉണ്ടായിരുന്നെന്നും പെണ്കുട്ടി പരാതിയിൽ പറയുന്നു.
എന്നാൽ സംഭവം പുറത്തു പറയരുതെന്ന് സ്വാമിയും ഭാര്യയും ഭീഷണിപ്പെടുത്തി. പിന്നീട് നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും നിരന്തരം ബലാത്സംഗം ചെയ്യുകുയും ചെയ്തു.
2018ൽ പീഡനത്തിന് ഇരയായ പെണ്കുട്ടിവിവാഹിതയായി. 2020ൽ ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയെന്ന് മനസിലാക്കിയ സത്യനാരായണൻ വീണ്ടും യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് മാസങ്ങളോളം നിരവധി തവണ ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു.
2020ൽ താൻ ഗർഭിണിയാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം സത്യനാരായണനോടും ഭാര്യയോടും പറഞ്ഞു. കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്താൻ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ആത്മഹത്യക്ക് ശ്രമിച്ച യുവതി ഈ വർഷം ജനുവരിയിൽ കുഞ്ഞിന് ജന്മം നൽകി.
ഈ വർഷം നവംബറിൽ യുവതിയുടെ ഭർത്താവ് കുടുംബത്തെ സന്ദർശിച്ച് വിദേശത്തേക്ക് മടങ്ങിയ സമയത്ത് യുവതിയെ വീണ്ടും കാണാൻ സ്വയം പ്രഖ്യാപിത ആൾദൈവമായ സത്യനാരായണൻ നിർബന്ധിച്ചു. ഒടുവിൽ സഹികെട്ട് ഇക്കാര്യം യുവതി ഭർത്താവിനെ അറിയിക്കുകയായിരുന്നു . തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി
സത്യനാരായണനെതിരേ പോക്സോ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്ക് ഒരു യു ട്യൂബ് ചാനലുമുണ്ട്.
https://www.facebook.com/Malayalivartha