തമിഴ്നാട് വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർ മരിച്ചു! ഏഴ് പേർക്ക് പരിക്കേറ്റു
തമിഴ്നാട് വിരുദുനഗറിൽ വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറിയുണ്ടായതായി റിപ്പോർട്ട്. മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം. സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിൽ രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.
അതോടൊപ്പം തന്നെ വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം നടന്നത്. കെട്ടിടം പൂർണമായും തകർന്നു. ഏഴായിരംപണ്ണെ പൊലീസ് കേസെടുക്കുകയുണ്ടായി. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പുതുവർഷദിനത്തിൽ വിരുദുനഗർ ജില്ലയിൽ തന്നെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha