പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തെ കർഷകർ തടഞ്ഞ അതേ ദിവസം അതേ സമയം കിലോമീറ്ററുകൾക്ക് അകലെ സംഭവിച്ചത്; നടുക്കുന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തെ കർഷകർ തടഞ്ഞ അതേ ദിവസം അതേ സമയം കിലോമീറ്ററുകൾക്ക് അകലെ അതും സംഭവിച്ചു....നടുക്കുന്ന വെളിപ്പെടുത്തൽ മറ നീക്കി പുറത്തേക്ക്... അക്ഷരാർത്ഥത്തിൽ നടുങ്ങി വിറച്ച് ഭരണക്കൂടം...... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കുടുങ്ങിയതിന് ഒരു കിലോമീറ്റർ അകലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയുടെ വാഹനവ്യൂഹത്തെയും കർഷകർ തടഞ്ഞു .
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കർഷകർ നിരവധി ആവശ്യങ്ങൾ ഉയർത്തുന്നുണ്ട്. അവരുടെ യാതൊരു ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാക്കിയാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞു വച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ചണ്ഡീഗഡിൽ കർഷകരുമായി കൂടിക്കാഴ്ച ഉണ്ടെന്നും, വാഹനം തടയേണ്ട ആവശ്യം എന്തായിരുന്നുവെന്നും ഛന്നി പ്രതിഷേധക്കാരോട് പ്രതികരിച്ചു.
അടുത്ത യോഗത്തിൽ ഉറപ്പായും കർഷകരുടെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു . ഈ ഉറപ്പ് കിട്ടിയതിനു ശേഷം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് പ്രതിഷേധക്കാരായ കർഷകർ അനുവാദം കൊടുത്തത്. ഇതുപോലെ തന്നെയാണ് പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതെന്നും, ഇതിൽ സുരക്ഷാ വീഴ്‌ച്ചയൊന്നും ഇല്ലെന്നും ചരൺജിത്ത് സിങ് ഛന്നി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
പ്രതിഷേധക്കാർ എന്നെ തടയാനായിരുന്നു വന്നത്. എന്നും പറഞ്ഞ് ഞാൻ അവരെ കൊല്ലണോ. പത്ത് പേർ എന്റെ വാഹനം തടയാൻ വന്നു. അവർ പോലീസ് വാഹനവ്യൂഹത്തെ വളഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് അങ്ങനെ കാർ നിർത്തേണ്ടി പോലും വന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതിഷേധക്കാർക്ക് ഏകദേശം ഒരു കിലോമീറ്റർ പിറകിലായിട്ടായിരുന്നു അദ്ദേഹത്തിന്റെ വാഹനം നിർത്തിയിരുന്നത്.
ജനാധിപത്യപരമായ അവകാശമാണ് പ്രകടനം നടത്തുക എന്നത്. കർഷകർ ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തങ്ങളുടെ ആവശ്യങ്ങൾ നിറവേറണമെന്നാണ്. ഒരു കാര്യം മാത്രമാണു തനിക്ക് രാജ്യത്തോട് പറയാനുള്ളത്. പ്രധാനമന്ത്രിയുടെ ജീവന് ഒരു തരത്തിലുമുള്ള ഭീഷണിയില്ല. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായിട്ടാണ് ഞാനും പ്രാർത്ഥിക്കുന്നതെന്നും ’ ഛന്നി പറഞ്ഞു. പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാവീഴ്‌ച്ച ഉണ്ടായ സംഭവം അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പഞ്ചാബ് സർക്കാരും വെവ്വേറെ സമിതികളെയാണ് നിയോഗിച്ചത്.
സുരക്ഷാ വീഴ്‌ച്ചയെക്കുറിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് ആദ്യ കേസായി പരിഗണിക്കുവാൻ തയ്യാറെടുക്കുകയാണ്. അതേസമയം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുവാൻ ഇരിക്കുകയാണ്.ലോയേഴ്സ് വോയ്സ് എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.
സംഘടന പൊതു താൽപര്യ ഹർജി സമർപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച പഞ്ചാബ് പോലീസിന്റെ ഒത്താശയോടാണെന്ന് അഭിഭാഷകൻ മാനീന്ദർ സിംഗ് ചൂണ്ടിക്കാട്ടി . സംഘടന നൽകിയ പൊതു താത്പര്യ ഹർജി ഉടൻ തന്നെ പരിഗണിക്കാനും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു .ഏതൊരു പ്രധാനമന്ത്രിയുടേയും സുരക്ഷയിൽ സമീപ വർഷങ്ങളിൽ ഉണ്ടായ വീഴ്ച എന്നാണ് മാനീന്ദർ സിംഗ് ഇതിനെതിരെ പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ പാത പഞ്ചാബ് സർക്കാറിന് മാത്രമേ അറിയാമായിരുന്നുള്ളൂ.
സുരക്ഷയിൽ വന്ന വീഴ്ച പഞ്ചാബ് പോലീസിന്റെയും സർക്കാറിന്റെയും കൂടി അറിവോടെയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംഘടന കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. പഞ്ചാബിൽ വളരെ ഗൗരവതരവും, ബോധപൂർവ്വവുമായ വീഴ്ചയാണ് പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷ ഒരുക്കുന്നതിൽ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha