പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനായിട്ട് ഏർപ്പെടുത്തിയ സുരക്ഷാ നടപടികളുടെ എല്ലാ രേഖകളും പിടിച്ചെടുത്ത് കസ്റ്റഡിയിൽ സൂക്ഷിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകി സുപ്രീംകോടതി; സംഭവത്തെ കുറിച്ചുള്ള അന്വേഷണം നിർത്തിവയ്‌ക്കാനും ഉത്തരവ്
കര്‍ഷകരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതോടെ യാത്ര പൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോകുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ നിർണ്ണായക ഇടപെടൽ നടത്തിയിരിക്കുകയാണ് സുപ്രീംകോടതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനായിട്ട് ഏർപ്പെടുത്തിയ സുരക്ഷാ നടപടികളുടെ എല്ലാ രേഖകളും പിടിച്ചെടുത്ത് കസ്റ്റഡിയിൽ സൂക്ഷിക്കാൻ സുപ്രീംകോടതി പഞ്ചാബ്- ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. രജിസ്ട്രാർ ജനറലിനെ സഹായിക്കാൻ ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഉദ്യോഗസ്ഥൻ എന്നിവരെ നോഡൽ ഓഫീസർമാരായും കോടതി നിയമിക്കുകയും ചെയ്തു. രേഖകൾ കേന്ദ്രവും പഞ്ചാബ് സർക്കാരും രജിസ്ട്രാർ ജനറലിന് അടിയന്തരമായി നൽകാനും നിർദേശം കൊടുത്തിട്ടുണ്ട്.
കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കുവാൻ ഇരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും അന്വേഷണ സമിതികളെ നിയോഗിച്ചിട്ടുണ്ട്. അതുവരെയും അന്വേഷണം നിർത്തിവയ്‌ക്കാൻ സുപ്രീം കോടതി വാക്കാൽ പറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷാവീഴ്‌ചയിൽ പഞ്ചാബ് പൊലീസിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന പൊതുതാൽപര്യ ഹർജി കോടതിയിൽ പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശം നൽകിയിരിക്കുന്നത്.
അതിർത്തിക്കപ്പുറമുള്ള ഭീകരതയും അന്വേഷിക്കണമെന്ന നിർദേശവും ഇപ്പോൾ ഉയരുന്നുണ്ട്. ഹർജിക്കാർക്കൊപ്പം കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സംഭവം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നേ വിദേശത്ത് നിരോധിക്കപ്പെട്ട ഒരു സംഘടന ചില പ്രവൃത്തികൾക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വിഡിയോ പുറത്തു വിട്ടിരുന്നതായി സന്നദ്ധ സംഘടനയായ ലായേഴ്സ് വോയിസ് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ സുരക്ഷാ നടപടികളുടെ രേഖകൾ പിടിച്ചെടുക്കണമെന്ന് തുഷാർ മേത്തയും ആവശ്യം ഉന്നയിച്ചു .
സംസ്ഥാന ഡി.ജി.പിയുടെ അനുവാദത്തോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പുറപ്പെടുകയായിരുന്നു. എന്നാൽ വഴിയിൽ തടസമുണ്ടെന്ന് ഒരു മുന്നറിയിപ്പും നൽകിയിരുന്നുമില്ല. പൊലീസ് സമരക്കാരോടൊപ്പം ചായ കുടിക്കുകയും ചെയ്തു. സിഖ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടന പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനെതിരെ രംഗത്തെത്തി. പഞ്ചാബ് സർക്കാരിന് വീഴ്ച അന്വേഷിക്കാനാകില്ലെന്നും അന്വേഷണത്തിന് എൻ.ഐ.എ അത്യന്താപേക്ഷിതമാണെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.
സമിതി രൂപീകരിക്കുന്നെങ്കിൽ സ്വതന്ത്ര സമിതി ആയിരിക്കണമെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ സമിതി പഞ്ചാബ് പൊലീസിൽ വീഴ്ച്ച കണ്ടെത്താൻ ശ്രമിക്കും.പഞ്ചാബ് റിപ്പോർട്ട് നൽകി സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയെന്നും വ്യക്തമാക്കിയിരിക്കുകയാണ്. അന്ന് സംസ്ഥാനത്ത് കർഷക പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്.
സേനകളെ മുഴുവൻ എല്ലായിടത്തും വിന്യസിക്കേണ്ടുന്ന സാഹചര്യമുണ്ടായി.ഉദ്യോഗസ്ഥർക്ക് നോട്ടീസ് പഞ്ചാബ് ഡി.ജി.പി ഉൾപ്പെടെ 14 ഉന്നതർ കേന്ദ്രസമിതി മുമ്പാകെ ഹാജരാകാൻ നോട്ടീസും നൽകി. പക്ഷേ അന്വേഷണ സമിതിയുടെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയ പയറാന ഫ്ലൈഓവർ കേന്ദ്ര സർക്കാരിന്റെ മൂന്നംഗ സമിതി സന്ദർശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha