ചാന്ദ്രയാൻ 3ന് പിറകെ പ്രപഞ്ചം കീഴടക്കി ISRO.... ചന്ദ്രനെക്കാൾ 4 മടങ്ങ് ദൂരം... അന്ധാളിച്ച് നാസയും! ചൈനയും അമേരിക്കയും അങ്കലാപ്പിൽ

1.5 മില്യൺ കിമി ദൂരം, ചന്ദ്രനെക്കാൾ 4 മടങ്ങ് ദൂരം. അത് കീഴടക്കാൻ ഒരുങ്ങുകയാണ് ഇസ്രോ. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ സുപ്രധാന വിവരങ്ങളാണ് ഈ ഘട്ടത്തിൽ പുറത്ത് വന്നിരിക്കുന്നത്. സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ.
സെപ്റ്റംബർ 2 ന് പേടകം വിക്ഷേപിക്കും. പി എസ് എൽ വിയായിരിക്കും ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം. യു.ആർ. റാവു സാറ്റലൈറ്റ് കേന്ദ്രത്തിൽ നിർമ്മിച്ച ആദിത്യ എൽ-1 ശ്രീഹരിക്കോട്ടയിലെ സ്പെയ്സ് പോർട്ടിൽ എത്തിച്ചിരുന്നു. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള 5 ലാഗ്റേഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക.
ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11.50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു. ഗ്രഹണം അടക്കമുള്ളവ തടസങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കും. വിക്ഷേപണം കാണാൻ സാധാരണക്കാർക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് വിവരങ്ങളും ഇസ്രോ പുറത്തവിട്ടു.
ദൗത്യത്തിന്റെ ലക്ഷ്യം ഒന്നാം ലഗ്രാഞ്ച് പോയിന്റാണ്. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും ദൗത്യത്തിൽ വിശദമായി പഠിക്കും.
സൂര്യനെയും ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളുമാണ് പേടകം വഴി നിരീക്ഷിക്കുക. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡല മാപിനികൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടാകും. ഇതിൽ നാല് പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.
കൊറോണൽ ഹീറ്റിംഗ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രിഫ്ളെയർ, ഫ്ളെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചുമെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിഞ്ഞേക്കും. ഇതിനുപുറമെ ഗഗൻയാനുമായി ബന്ധപ്പെട്ട വിക്ഷേപണ പരീക്ഷണങ്ങളും നാസയുമായി ചേർന്നുള്ള നിസാർ ഉപഗ്രഹ വിക്ഷേപണം, ബഹിരാകാശ വികിരണങ്ങളെ കുറിച്ച് പഠിക്കുന്ന എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് എന്നിവയും ഈ വർഷം വിക്ഷേപിക്കും.
ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക. ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടൻ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാനും സൂചന നൽകിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയർമാൻ ഇത് ആവർത്തിച്ചിരുന്നു.
ലഗ്രാഞ്ച് പോയിന്റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാൻ മൂന്നിന്റേതിനേക്കാൾ പകുതി മതിയെന്നാണ് റിപ്പോർട്ടുകൾ. ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന് 600 കോടി രൂപയാണ് ചെലവായത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് 2019-ൽ സർക്കാർ 378 കോടി രൂപ അനുവദിച്ചിരുന്നു.
ഓഗസ്റ്റ് 23നാണ് ഇന്ത്യയുടെ സോഫ്റ്റ് ലാൻഡിങ് പദ്ധതിയായ ചാന്ദ്രയാൻ മൂന്ന് പദ്ധതി വിജയകരമായി ലാൻഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണാർഥത്തിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ നടത്തിയ ആദ്യ പരിശോധനാഫലം ഐ.എസ്.ആര്‍.ഒ ഇന്നലെ പുറത്തുവിട്ടിരുന്നു.
ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന്‍ വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്‌തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ലഭിച്ചു തുടങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍നിന്ന് ഇതാദ്യമായാണ് താപനില വ്യതിയാനം പഠനവിഷയമാക്കിയത്. ചന്ദ്രോപരിതലത്തില്‍ 10 സെന്റീമീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താന്‍ ചാസ്‌തെയ്ക്ക് സാധിക്കും. 10 സെന്‍സറുകളും ഇതിലുണ്ട്.
https://www.facebook.com/Malayalivartha


























