ഇന്ത്യയെ ചൊറിഞ്ഞ് പണി ഇരന്ന് മേടിച്ചു! ചൈനയ്ക്ക് മരണമണി

കഴിഞ്ഞ ദിവസം ഷെജിയാങ് പ്രവിശ്യയിലെ കൗണ്ടിംഗിൽ നടന്ന സർവ്വേയിംഗ് അന്റ് മാപ്പിംഗ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിംഗ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷ വേളയിലാണ് രാജ്യത്തിന്റെ പ്രകൃതി വിഭവ മന്ത്രാലയം പുതിയ ഭൂപടം പുറത്തിറക്കിയത്. ആഘോഷം നടന്ന ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് അരുണാചല്‍ പ്രദേശും വരുന്നത്.
തിങ്കളാഴ്ച ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെടുന്നത്. ഇതിനെതിരേ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നു. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമായി തുടരുമെന്നാണ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.
ദക്ഷിണ ചൈനാ കടലിൽ തായ്‌വാൻ അവകാശമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ഉണ്ട്. ബ്രൂണയ്, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്കും ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുണ്ട്. ഏപ്രിൽ 14ന് ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി പുനർനാമകരണം ചെയ്തിട്ടുണ്ടായിരുന്നു.
കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിലുളള നീക്കങ്ങൾ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ചൈനയുടെ നടപടിയെ വിമർശിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത് വന്നിട്ടുണ്ടായിരുന്നു. അരുണാചൽ പ്രദേശിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ച് രംഗത്തെത്തിയിരുന്നു. "ഇത് ആദ്യമായിട്ടല്ല ചൈന ഇത്തരത്തിലുളള നീക്കം നടത്തുന്നതെന്നും ശ്രമങ്ങളെ ഞങ്ങൾ ഇതിനകം എതിർത്തിട്ടുണ്ട്" എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11ന് ഏകപക്ഷീയമായി ചൈന പുനർനാമകരണം ചെയ്തിരുന്നു, പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം സമാന രീതിയിൽ ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.
ചൈന മാപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതിപക്ഷം കേന്ദ്രത്തെ വെല്ലുവിളിച്ച് രംഗത്ത് വന്നു. ചൈനയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ പ്രധാനമന്ത്രിയ്ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു ശിവസേനയുടെ ചോദ്യം. അരുണാചൽ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങളും അവകാശവാദം നടത്തുന്ന ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങളും പുതിയ ഭൂപടത്തിൽ ചൈന ഉൾപ്പെടുത്തിയിട്ടുണ്ട്.
ചൈനയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈവശംവെച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബി.ജെ.പി. സര്‍ക്കാര്‍ വിരുന്നൊരുക്കി സ്വീകരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഈ മാസം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദിയും ഷി ജിന്‍ പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തര്‍ക്കമേഖലകളിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ വിശാലവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ ഇരുനേതാക്കളും നടത്തിയതായി ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ചൈന ഇന്ത്യയുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടം പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























