Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

സൗദിയില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ തുടങ്ങി; പുറത്തിറങ്ങിയാല്‍ പിഴയും നാടുകടത്തലും; ആഭ്യന്തരവകുപ്പിന്റേതാണ് മുന്നറിയിപ്പ്

23 MAY 2020 09:27 AM IST
മലയാളി വാര്‍ത്ത

സൗദിയില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ് . കര്‍ഫ്യൂ ഇളവ് സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചു. ഇനി ഈ മാസം 27 ബുധനാഴ്ച വരെ 24 മണിക്കൂറാണ് കര്‍ഫ്യൂ. പാസില്ലാതെ പുറത്തിറങ്ങിയാലും കട തുറന്നാലും പതിനായിരം റിയാല്‍ പിഴയും ജയില്‍ വാസവും നാടു കടത്തലുമാണ് ശിക്ഷ എന്നാണ് റിപോർട്ടുകൾ . രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ് എന്നുമാധികൃതർ അറിയിച്ചു . താമസ കേന്ദ്രങ്ങള്‍, പൊതു സ്ഥലങ്ങള്‍, മരുഭൂമിയില്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍, ഗ്രാമങ്ങള്‍, അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക പരിശോധനയുണ്ടാകും. വിലക്ക് ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നല്‍കിയിരിക്കുന്ന ഇളവുകള്‍ ഇവയാണ് :

സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറിയും പാര്‍സല്‍ സര്‍വീസുകളും തുടരാം. റസ്റ്റൊറന്‍റുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാം. പച്ചക്കറി, ഇറച്ചി, അവശ്യ സര്‍വീസുകള്‍, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കാം.

കടകളില്‍ ജോലി ചെയ്യുന്നവരും സ്ഥാപനം തുറക്കുന്നവരും നേരത്തെയുള്ള നിബന്ധനകള്‍ പാലിക്കണം എന്നും നിർദേശമുണ്ട്.. ബലദിയയില്‍ നിന്നുള്ള പാസ് കരസ്ഥമാക്കിയതിന് ശേഷമേ പ്രവര്‍ത്തിക്കാവൂ. കടകളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

അത്യാവശ്യ കാര്യങ്ങള്‍ക്ക് എങ്ങിനെ പുറത്തിറങ്ങാംഎന്നതിനുള്ള നിർദേശങ്ങൾ ഇങ്ങനെയാണ് :

അടിയന്തിര ആവശ്യങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പാസ് സ്വന്തമാക്കാം. വ്യക്തികളുടെ അബ്ഷീറിലെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യേണ്ടത്. കമ്പനികള്‍ നല്‍കിയ പാസുകള്‍ വാലിഡാണെങ്കില്‍ പച്ച നിറത്തിലുള്ള ക്വു.ആര്‍ കോഡ് അതില്‍ കാണിക്കും. അങ്ങനെയെങ്കിൽ പുറത്തിറങ്ങാന്‍ ബാക്കിയുള്ള സമയവും ഇതില്‍ ലഭ്യമാകും. ചുവപ്പ് നിറത്തിലാണ് ക്വു.ആര്‍ കോഡെങ്കില്‍ പുറത്തിറങ്ങാന്‍ പാടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കുക..

ഇനി അടിയന്തിര ആവശ്യമാണെങ്കില്‍ ആഴ്ചയില്‍ പരമാവധി നാലു മണിക്കൂര്‍ നമുക്ക് ഉപയോഗിക്കാം. ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇങ്ങനെ ഉപയോഗിക്കാനാകൂ. ഒരാള്‍ക്ക് മരുന്നോ ഭക്ഷ്യ വസ്തുക്കളോ നല്‍കാന്‍ പരമാവധി മൂന്ന് കി,മീ ദൂരം ഇതുപയോഗിച്ച് സഞ്ചരിക്കാൻ കഴിയും . പോകേണ്ട സ്ഥലവും പുറപ്പെടുന്ന സ്ഥലവും കാണിച്ചു വേണം തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി താല്‍ക്കാലിക പെര്‍മിറ്റ്സ്വന്തമാക്കാന്‍. ഇതിനായി അപേക്ഷ നല്‍കാനുള്ള ലിങ്കും തവക്കല്‍നാ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

നല്‍കിയ സമയ പരിധിക്കുള്ളില്‍ ആവശ്യം നിര്‍വഹിച്ച് മടങ്ങണം. അപേക്ഷ നല്‍കിയതല്ലാത്ത കാരണത്തിന് പാസ് ഉപയോഗിച്ചാല്‍ ഫൈന്‍ ലഭിക്കും എന്നും മുന്നറിയിപ്പുണ്ട്.. ഇതിനാല്‍ തവക്കല്‍നാ പാസുകള്‍ അസ്സലാണെന്ന് സ്വന്തം കമ്പനി മുഖാന്തിരം ഉറപ്പ് വരുത്തണം.

 

അടിയന്തിര ആവശ്യങ്ങള്‍ക്ക് 997 എന്ന നമ്പറില്‍ വിളിച്ച് ഗുരുതര പ്രയാസമാണെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്തണം. ചെറിയ പ്രയാസങ്ങള്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാകില്ല. ചെറിയ പ്രയാസങ്ങളാണെങ്കില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടേയോ ഫോണ്‍ വഴിയോ ഡോക്ടര്‍മാരെ ബന്ധപ്പെട്ട് വേണ്ട മരുന്നുകള്‍ കഴിക്കേണ്ടതാണ്. കോവിഡ് സംശയമാണെങ്കില്‍ വീടുകളില്‍ തന്നെ ഒറ്റക്ക് തുടരണം എന്നും നിർദേശമുണ്ട്..

ഡോക്ടര്‍മാരെ ബന്ധപ്പെട്ട് ലക്ഷണങ്ങള്‍ക്ക് മരുന്നും കഴിക്കണം. ശ്വാസതടസ്സം അടക്കമുള്ള ഗുരുതര പ്രയാസമുണ്ടെങ്കില്‍ 937ല്‍ വിളിക്കണം. നിരവധി തവണ ബന്ധപ്പെടുമ്പോള്‍ മാത്രമാണ് വൈദ്യ സഹായം ലഭ്യമാകുന്നത്. മലയാളികള്‍ക്കിടയില്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ വിവിധ സന്നദ്ധ സംഘടനകള്‍ വഴിയും നോര്‍ക്ക വഴിയും ഡോക്ടര്‍മാരുടെ സഹായം ലഭ്യമാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ . നമ്മുടെ സമീപത്തുള്ള ലഭ്യമാകുന്ന ഡോക്ടര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തരുടെ നമ്പറുകള്‍ എന്നിവ സേവ് ചെയ്തു വെക്കുന്നത് ഉപകാരപ്പെടും. ഏതു സാഹചര്യത്തിലും ധൈര്യപൂര്‍വം ഇരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തുന്നു.

 

രോഗ മുക്തി വര്‍ധിച്ചെങ്കിലും പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതും സൌദിയില്‍ കൂടുന്നുണ്ട്. നിലവില്‍ റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത്. റിയാദിലും ദമ്മാമിലും ജിദ്ദയിലുമടക്കം മലയാളികള്‍ക്കിടയില്‍ അസുഖം വ്യാപിക്കുന്നുണ്ട്. കോവിഡ് പോസീറ്റീവായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പുറത്ത് പോയതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ തന്നെ വലിയ തോതില്‍ പലര്‍ക്കും ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ചിലര്‍ക്ക് മതിയായ മരുന്നുകള്‍ കഴിക്കുന്നതോടെ മാറുന്നുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ പുറത്തിറങ്ങുന്നത് നിയമവിരുദ്ധമാണ്. ഇത് പിടിക്കപ്പെട്ടാല്‍ അസുഖം പടര്‍ത്തിയതിന് കേസെടുക്കാന്‍ വകുപ്പുണ്ട്.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം 937ല്‍ വിളിച്ച് അറിയിക്കണം. സന്നദ്ധ സംഘടനകള്‍ വഴിയോ നേരിട്ടോ ഡോക്ടര്‍മാരെ വിളിച്ച് തുടരേണ്ട നടപടി ക്രമങ്ങള്‍ ചോദിക്കണം. കോവിഡ് പോസിറ്റീവായവര്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. അതേ ലക്ഷണങ്ങള്‍ ഉള്ളവരും റൂമുകളില്‍ തുടരണം. നിലവില്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അത് തുടരണം.

പുകവലിയും പുകയിലയും മുറുക്കും തുടങ്ങിയ അനാവശ്യ ശീലങ്ങളും ഉള്ളവര്‍ അത് അവസാനിപ്പിക്കണമെന്നും ആരോഗ്യ വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസ തടസ്സം അടക്കമുള്ള ഗുരുതര പ്രയാസമുള്ളവരെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ 997ല്‍ തുടരെ ശ്രമിക്കണം. ലഭ്യമാകാത്ത പക്ഷം സന്നദ്ധ സംഘടനകളുടെ സഹായം തേടണം. ധൈര്യപൂര്‍വം നിലവിലെ സാഹചര്യത്തെ മരുന്നുകളിലൂടെ മറികടക്കാനാകും. കോവിഡ് ലക്ഷണങ്ങള്‍ സാധാരണമായതോടെ ആത്മധൈര്യത്തോടെ നിര്‍ദേശങ്ങള്‍ പാലിച്ച് തുടരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (8 minutes ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (19 minutes ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (29 minutes ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (42 minutes ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (4 hours ago)

കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ; സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (4 hours ago)

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (4 hours ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (4 hours ago)

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ്: മാർച്ച് മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥ  (5 hours ago)

വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടക്കം ; പിന്നാലെ 2മരണം വില്ലനായത് ആ മത്സ്യം  (5 hours ago)

മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...  (5 hours ago)

ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...  (5 hours ago)

ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്  (9 hours ago)

Malayali Vartha Recommends