Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

അവിഹിത പരമ്പരകളിൽ കേരളം വീണ്ടും ഞെട്ടുന്നു; കാമുകന്മാരെ സ്വന്തമാക്കാൻ ഉറ്റവരെ കൊന്നൊടുക്കിയ പിണറായി സൗമ്യക്ക് പിന്നാലെ കൂടത്തായിയിലെ ജോളിയും:- എലിവിഷം മുതൽ സയനേഡ് വരെ

05 OCTOBER 2019 12:02 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ വനിതാ സബ് ജയിലിലെ കശുമാവിൽ ഒരുമുഴം തുണിയിൽ ജീവനൊടുക്കിയ പിണറായി സൗമ്യ കേരളത്തെ ഞെട്ടിച്ച ക്രൂരതയുടെ മുഖമായിരുന്നു. പതിനാറ് വയസ്സുകാരന്‍ മുതല്‍ അറുപത് കാരന്‍ വരെ അവിഹിത ബന്ധങ്ങളിൽ ഇടാപാടുകാരായി ഉണ്ടായിരുന്നിട്ടും സൗമ്യ തന്നെ സ്വയമേ മരണശിക്ഷയ്ക്ക് അർഹയായി തീർന്നത് ഒരു കുടുംബത്തെ എലിവിഷത്തിന്റെ ബലത്തിൽ ഇല്ലാതാക്കിയതിന്റെ പശ്ചാതാപമെന്നോണമായിരുന്നു. കാമുകനുമായി ജീവിക്കുന്നതിനും, കിടപ്പറ പങ്കിടുന്നതിനും ഒരു ദയയുമില്ലാതെ കൊന്നുതള്ളിയത് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളര്‍ത്തിയ മാതാപിതാക്കളെയുമായിരുന്നു.

ഉപേക്ഷിച്ച് പോയ മുൻഭർത്താവിൽ നിന്നുമായിരുന്നു സൗമ്യക്ക് കൊലപാതകം നടത്തുന്നതിനുള്ള ഐഡിയ കിട്ടിയത് തന്നെ. ഇരുവരും തമ്മിലെ കലഹത്തിനിടയില്‍ ഒരിക്കല്‍ ഭര്‍ത്താവ് സൗമ്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതിൽ നിന്നായിരുന്നു എലിവിഷം നൽകി മക്കളെയും മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യ ശ്രമിച്ചത്. പിണറായിയില്‍ മാതാപിതാക്കളെയും മകളെയും സൗമ്യ കൊലപ്പെടുത്തിയത് പുതിയജീവിതത്തിലേയ്ക്ക് കടക്കാനും, കുടുംബാങ്ങങ്ങളെ ഒഴിവാക്കാനുമായിരുന്നു. ഈ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെ വീണ്ടും കേരളം കണ്ടുഞെട്ടിയത് കൂടത്തായിയിലെ ജോളിയിലൂടെയായിരുന്നു.

2002നും 2016നുമിടയിൽ മാസങ്ങളുടെയും വർഷങ്ങളുടേയും വ്യത്യാസത്തിൽ ആറ് മരണം. ഒരേ ലക്ഷണങ്ങളോടെ പിഞ്ചുകുഞ്ഞ് മുതല്‍ വയോധികര്‍വരെയാണ് കൊല്ലപ്പെട്ടത്. സാധാരണ മരണമെന്ന് പറഞ്ഞു തള്ളിക്കളയാമായിരുന്ന മരണത്തിൽ ബന്ധു സംശയം പ്രകടിപ്പിച്ചതോടെയാണ് ജോളിയുടെ അവിഹിത കഥയിലെ വില്ലൻ പുറത്താകുന്നത്. പിന്നീട് അങ്ങോട്ട് മറ്റൊരു പെൺകുട്ടിയുടെ ഭർത്താവിനെ സ്വന്തമാക്കാനും, സ്വത്ത് വകകൾ കൈവശപ്പെടുത്താനുമുള്ള ദുരാഗ്രഹിയായ ഒരു സ്ത്രീയുടെ അമ്പരപ്പിക്കുന്ന കൊടുംക്രൂരതകളായിരുന്നു ചുരുളഴിഞ്ഞത്.


അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മ‍ഞ്ചാടിയില്‍ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരെയാണ് മാരക വിഷപ്രയോഗത്തിലൂടെ ജോളി ഈ ഭൂമിയിൽ നിന്ന് തുടച്ച് നീക്കിയത്. ആറുപേരുടെയും മരണം സയനേഡ് ഉള്ളിൽ ചെന്നായിരുന്നു. പിണറായി കൊലപാതകത്തിൽ ചുരുളഴിച്ചതും, കൂടത്തായിയിലെ കൊലപാതക ചുരുളഴിച്ചതും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളായിരുന്നു.


എലിവിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. എലിവിഷം സൗമ്യക്ക് വാങ്ങി നൽകിയത് ഇവരുമായി ബന്ധമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായിരുന്നു. മരണത്തിന് ശേഷം അമ്മയ്ക്ക് കിഡ്‌നി തകരാർ ആണെന്നും, അച്ഛന് ശ്വാസം മുട്ടൽ ആണെന്നും സൗമ്യ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതുമായി സമാനതകൾ പുലർത്തുന്നതാണ് കൂടത്തായിയിലേതും. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോളിക്ക് സയനേഡ് എത്തിച്ചുനൽകിയത് ജ്വല്ലറി ജീവനക്കാരനാണെന്ന് കണ്ടെത്തിയത്. ഇതുകൂടാതെ ഓരോ മരണങ്ങൾക്ക് പിന്നാലെയും സംശയ നിഴലിൽ താൻ വരാതിരിക്കാൻ ജോളി മെനഞ്ഞത് മരിച്ചവര്‍ക്കെല്ലാം തന്നെ ഹൃദയംസംബന്ധിയായ തകരാര്‍ ഉണ്ടായിരുന്നെന്നായിരുന്നു.

ഏറ്റവുമൊടുവിലയിൽ പുറത്ത് വരുന്നത് കൂടത്തായിയിലെ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകയായ ജോളി ആത്മഹത്യാ നാടകവും മെനഞ്ഞിരുന്നുവെന്നതാണ്. പിണറായി കൂട്ടകൊലപാതകത്തിൽ സൗമ്യ സംശയ നിഴലിൽ വരാതിരിക്കാൻ സ്വയം വിഷം കഴിച്ച് ആശുപത്രിയിലായതോടെയാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞതും കഴിഞ്ഞ വര്‍ഷം ജയില്‍ വളപ്പില്‍ സൗമ്യ ജീവനൊടുക്കിയതും. രണ്ട് കേസുകളില്‍ മരണങ്ങള്‍ നടന്ന് ഏറെക്കാലത്തിന് ശേഷമാണ് അന്വേഷണം തുടങ്ങുന്നത്. പിണറായിയെ കേസില്‍ മകള്‍ പ്രതിയായപ്പോള്‍ കൂടത്തായിയില്‍ സംശയത്തിന്‍റെ നിഴലിലുള്ളത് മരുമകളും കൊല്ലപ്പെട്ടവരുടെ സ്വന്തം ബന്ധുക്കളുമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (4 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (6 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (7 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (7 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (7 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (7 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (7 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (7 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (7 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (8 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (9 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (9 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (9 hours ago)

Malayali Vartha Recommends