Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അവിഹിത പരമ്പരകളിൽ കേരളം വീണ്ടും ഞെട്ടുന്നു; കാമുകന്മാരെ സ്വന്തമാക്കാൻ ഉറ്റവരെ കൊന്നൊടുക്കിയ പിണറായി സൗമ്യക്ക് പിന്നാലെ കൂടത്തായിയിലെ ജോളിയും:- എലിവിഷം മുതൽ സയനേഡ് വരെ

05 OCTOBER 2019 12:02 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ വനിതാ സബ് ജയിലിലെ കശുമാവിൽ ഒരുമുഴം തുണിയിൽ ജീവനൊടുക്കിയ പിണറായി സൗമ്യ കേരളത്തെ ഞെട്ടിച്ച ക്രൂരതയുടെ മുഖമായിരുന്നു. പതിനാറ് വയസ്സുകാരന്‍ മുതല്‍ അറുപത് കാരന്‍ വരെ അവിഹിത ബന്ധങ്ങളിൽ ഇടാപാടുകാരായി ഉണ്ടായിരുന്നിട്ടും സൗമ്യ തന്നെ സ്വയമേ മരണശിക്ഷയ്ക്ക് അർഹയായി തീർന്നത് ഒരു കുടുംബത്തെ എലിവിഷത്തിന്റെ ബലത്തിൽ ഇല്ലാതാക്കിയതിന്റെ പശ്ചാതാപമെന്നോണമായിരുന്നു. കാമുകനുമായി ജീവിക്കുന്നതിനും, കിടപ്പറ പങ്കിടുന്നതിനും ഒരു ദയയുമില്ലാതെ കൊന്നുതള്ളിയത് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളര്‍ത്തിയ മാതാപിതാക്കളെയുമായിരുന്നു.

ഉപേക്ഷിച്ച് പോയ മുൻഭർത്താവിൽ നിന്നുമായിരുന്നു സൗമ്യക്ക് കൊലപാതകം നടത്തുന്നതിനുള്ള ഐഡിയ കിട്ടിയത് തന്നെ. ഇരുവരും തമ്മിലെ കലഹത്തിനിടയില്‍ ഒരിക്കല്‍ ഭര്‍ത്താവ് സൗമ്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതിൽ നിന്നായിരുന്നു എലിവിഷം നൽകി മക്കളെയും മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യ ശ്രമിച്ചത്. പിണറായിയില്‍ മാതാപിതാക്കളെയും മകളെയും സൗമ്യ കൊലപ്പെടുത്തിയത് പുതിയജീവിതത്തിലേയ്ക്ക് കടക്കാനും, കുടുംബാങ്ങങ്ങളെ ഒഴിവാക്കാനുമായിരുന്നു. ഈ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെ വീണ്ടും കേരളം കണ്ടുഞെട്ടിയത് കൂടത്തായിയിലെ ജോളിയിലൂടെയായിരുന്നു.

2002നും 2016നുമിടയിൽ മാസങ്ങളുടെയും വർഷങ്ങളുടേയും വ്യത്യാസത്തിൽ ആറ് മരണം. ഒരേ ലക്ഷണങ്ങളോടെ പിഞ്ചുകുഞ്ഞ് മുതല്‍ വയോധികര്‍വരെയാണ് കൊല്ലപ്പെട്ടത്. സാധാരണ മരണമെന്ന് പറഞ്ഞു തള്ളിക്കളയാമായിരുന്ന മരണത്തിൽ ബന്ധു സംശയം പ്രകടിപ്പിച്ചതോടെയാണ് ജോളിയുടെ അവിഹിത കഥയിലെ വില്ലൻ പുറത്താകുന്നത്. പിന്നീട് അങ്ങോട്ട് മറ്റൊരു പെൺകുട്ടിയുടെ ഭർത്താവിനെ സ്വന്തമാക്കാനും, സ്വത്ത് വകകൾ കൈവശപ്പെടുത്താനുമുള്ള ദുരാഗ്രഹിയായ ഒരു സ്ത്രീയുടെ അമ്പരപ്പിക്കുന്ന കൊടുംക്രൂരതകളായിരുന്നു ചുരുളഴിഞ്ഞത്.


അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മ‍ഞ്ചാടിയില്‍ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരെയാണ് മാരക വിഷപ്രയോഗത്തിലൂടെ ജോളി ഈ ഭൂമിയിൽ നിന്ന് തുടച്ച് നീക്കിയത്. ആറുപേരുടെയും മരണം സയനേഡ് ഉള്ളിൽ ചെന്നായിരുന്നു. പിണറായി കൊലപാതകത്തിൽ ചുരുളഴിച്ചതും, കൂടത്തായിയിലെ കൊലപാതക ചുരുളഴിച്ചതും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളായിരുന്നു.


എലിവിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. എലിവിഷം സൗമ്യക്ക് വാങ്ങി നൽകിയത് ഇവരുമായി ബന്ധമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായിരുന്നു. മരണത്തിന് ശേഷം അമ്മയ്ക്ക് കിഡ്‌നി തകരാർ ആണെന്നും, അച്ഛന് ശ്വാസം മുട്ടൽ ആണെന്നും സൗമ്യ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതുമായി സമാനതകൾ പുലർത്തുന്നതാണ് കൂടത്തായിയിലേതും. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോളിക്ക് സയനേഡ് എത്തിച്ചുനൽകിയത് ജ്വല്ലറി ജീവനക്കാരനാണെന്ന് കണ്ടെത്തിയത്. ഇതുകൂടാതെ ഓരോ മരണങ്ങൾക്ക് പിന്നാലെയും സംശയ നിഴലിൽ താൻ വരാതിരിക്കാൻ ജോളി മെനഞ്ഞത് മരിച്ചവര്‍ക്കെല്ലാം തന്നെ ഹൃദയംസംബന്ധിയായ തകരാര്‍ ഉണ്ടായിരുന്നെന്നായിരുന്നു.

ഏറ്റവുമൊടുവിലയിൽ പുറത്ത് വരുന്നത് കൂടത്തായിയിലെ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകയായ ജോളി ആത്മഹത്യാ നാടകവും മെനഞ്ഞിരുന്നുവെന്നതാണ്. പിണറായി കൂട്ടകൊലപാതകത്തിൽ സൗമ്യ സംശയ നിഴലിൽ വരാതിരിക്കാൻ സ്വയം വിഷം കഴിച്ച് ആശുപത്രിയിലായതോടെയാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞതും കഴിഞ്ഞ വര്‍ഷം ജയില്‍ വളപ്പില്‍ സൗമ്യ ജീവനൊടുക്കിയതും. രണ്ട് കേസുകളില്‍ മരണങ്ങള്‍ നടന്ന് ഏറെക്കാലത്തിന് ശേഷമാണ് അന്വേഷണം തുടങ്ങുന്നത്. പിണറായിയെ കേസില്‍ മകള്‍ പ്രതിയായപ്പോള്‍ കൂടത്തായിയില്‍ സംശയത്തിന്‍റെ നിഴലിലുള്ളത് മരുമകളും കൊല്ലപ്പെട്ടവരുടെ സ്വന്തം ബന്ധുക്കളുമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (7 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (9 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (9 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (11 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (11 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (11 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends