നരേന്ദ്രമോദിയ്ക്കും പിണറായി വിജയനും കരുത്തായി വനിതകൾ, ലോക വനിതാ ദിനം ആഘോഷമാക്കി രാജ്യം.. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും വനിതകളുടെ കയ്യിൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ
ലോക വനിതാ ദിനം ആഘോഷമാക്കിയിരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും വനിതകളുടെ കയ്യിലായിരിക്കും. ലോക വനിതാ ദിനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളാണ് ഇന്ന് നടപ്പിലാക്കുക. അതേസമയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ സ്ത്രീക്കായി തുറന്ന് കൊടുത്തു. 'ഷി ഇന്‍സ്പയേഴ്‌സ് അസ് 'എന്ന ഹാഷ് ടാഗില്‍ മാത്യകയായ സ്ത്രീകളെ കുറിച്ച് പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക അക്കൗണ്ടിലൂടെ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച നൂറ് കണക്കിന് സ്ത്രീകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. ഈ വനിതാ ദിനത്തില്‍ ജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സ്ത്രീകള്‍ക്ക് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.കൂടാതെ പ്രധാനമന്ത്രി ഇന്ന് നാരീശക്തി പുരസ്‌ക്കാര ജേതാക്കളുമായി ആശയ വിനിമയം നടത്തുകയും ചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌ക്കാരം വിതരണം ചെയ്തതിന് ശേഷമായിരിക്കും ജേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച. നാരീശക്തി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് നാരീശക്തി പുരസ്‌ക്കാരം സമ്മാനിക്കുന്നത്.
അതേസമയം ഷീ ഇന്‍സ്‌പെയേഴ്‌സ് അസ് ക്യാമ്ബയിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് വനിത ബസ് ഡ്രൈവര്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ആഴ്ചള്‍ക്ക് മുന്നേ സ്ത്രീ ശാക്തീകരണത്തിനായി നടത്തിയ ആഹ്വാനത്തിന് നന്ദി അറിയിക്കുകയാണ് ഹരിയാനക്കാരിയായ അര്‍ച്ചന എന്ന വനിതാ ഡ്രൈവര്‍. സ്ത്രീകളുടെ പ്രാധാന്യം ലോകം തിരിച്ചറിയാന്‍ നരേന്ദ്രമോദിയുടെ 'ഷീ ഇന്‍സ്പയേഴ്സ് അസ്' ക്യാപെയിന്‍ വലിയ ആത്മവിശ്വാസമാണ് വനിതകള്‍ക്ക് നല്‍കിയതെന്ന് അര്‍ച്ചന പറഞ്ഞു. 'ഹരിയാനയിലെ കര്‍ണ്ണാലില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി പൊതുവാഹന ഗതാഗതരംഗത്ത് ബസ്സ് ഡ്രൈവറായി ജോലിനോക്കുകയാണ് അര്‍ച്ചന. സമൂഹത്തിലെ എല്ലായിടത്തു നിന്നും എതിര്‍പ്പുകളേയും കുത്തുവാക്കുകളേയും അതിജീവിച്ചാണ് താന്‍ ഈ രംഗത്ത് കടന്നുവന്നത്. ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്' താനുള്‍പ്പെടുന്ന വനിതകള്‍ക്ക് പ്രചോദനമേകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളും നന്ദിയും അര്‍ച്ചന വാക്കുകളിലൂടെ പ്രകടിപ്പിച്ചു. ഹരിയാന സര്‍ക്കാര്‍ അര്‍ച്ചനയേയും മറ്റൊരു വനിതാ ടിക്കറ്റ് കളക്ടര്‍ സരിതയേയും അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ആദരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് വനിതകള്‍ക്കായി സമര്‍പ്പിക്കുകയും ഷീ ഇന്‍പയേഴ്സ് അസ് എന്ന ഹാഷ് ടാഗിലൂടെ സമൂഹത്തോട് വനിതകളുടെ അതിജീവനവും പ്രേരണാ ദായകവുമായ കഥകള്‍ പ്രചരിപ്പിക്കുവാനും നടത്തിയ ആഹ്വാനം വന്‍പ്രചാരം നേടിക്കഴിഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻറെ അകമ്ബടിവാഹനത്തില്‍ വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പോലീസ് ഗാര്‍ഡുകളെയും നിയോഗിക്കും. ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍.
കൂടാതെ അവകാശ സംരക്ഷണ സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി നടത്തത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. മന്ത്രി കെ.കെ.ശൈലജയും വനിതാ ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും രാത്രി നടത്തത്തിന്റെ ഭാഗമായി. സ്ത്രീകളുടെ അവകാശ സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുഎന്‍ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു വനിതാ ദിനത്തിന്റെ തലേന്ന് സംസ്ഥാനത്ത് രാത്രി നടത്തം.
https://www.facebook.com/Malayalivartha