മൃഗീയ കൊല...സുചിത്രയുടെ മൃതദേഹത്തെ കെട്ടിപിടിച്ച് പ്രശാന്ത് ചെയ്തത്....നടുക്കം മാറാതെ പോലീസ്! പെൺ ശരീരത്തെ മാത്രം പ്രണയിക്കുന്ന പ്രശാന്തിന്റെ പൈശാചികത അതിക്രൂരം; കാലുകൾ മുറിച്ച് മാറ്റുന്നതിന് മുൻപ് ആ ശരീരത്തെയും അവന്റെ കുഞ്ഞിനെയും അവസാനമായി ചെയ്തത് മറ്റൊന്ന്...
കൊല്ലത്തുനിന്നു കാണാതായ സ്ത്രീയെ പാലക്കാട് കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. മാര്‍ച്ച് 17ന് കാണാതായ കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അകന്ന ബന്ധുവായ സംഗീതാധ്യാപകന് കോഴിക്കോട് ചങ്ങരോത്ത് പ്രശാന്ത്(32) അറസ്റ്റിലായി. അതേസമയം പ്രശാന്തിന് കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല മറ്റു പലരുമായും ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.. ശാരീരിക ബന്ധം മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യം. തന്റെ വലയിൽ വീഴ്‌ത്തുന്ന പെൺകുട്ടികളെ തന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ച ശേഷം ആരും അറിയാതെ ഉപേക്ഷിക്കുന്നതായിരുന്നു രീതി. ഈ ഒരു സംഭവത്തോടെ പെൺ ശരീരത്തെ മാത്രം പ്രണയിക്കുന്ന പ്രശാന്തിന്റെ പൈശാചികതയാണ് പുറത്ത് വരുന്നത്.
സുചിത്രയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹശേഷം പരിചയപ്പെട്ട ഇരുവരും തമ്മിലുണ്ടായ വഴിവിട്ട ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചത്. സുചിത്രയില്‍നിന്ന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നും കരുതുന്നു. പാലക്കാട് മണലി ശ്രീറാം നഗറില്‍ പ്രശാന്ത് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മതിലിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയിരുന്നത്. പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പോലീസ് സംഘം എത്തിയാണ് പാലക്കാട് പോലീസിന്റെ സഹായത്തോടെ വീടുകളോട് ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പാടത്തുനിന്നു കുഴിമാന്തി മൃതദേഹം പുറത്തെടുത്തത്.
കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് ഇവിടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. പ്രസവശുശ്രൂഷകള്‍ക്കായി പ്രശാന്തിന്റെ ഭാര്യയും കുഞ്ഞും കൊല്ലത്തെ വീട്ടിലാണ്. വാടകവീട്ടില്‍ പ്രശാന്തിന്റെ രക്ഷിതാക്കള്‍ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാന്‍ പ്രതി കോഴിക്കോട് സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തില്‍ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകള്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റി.
കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്. മുറിച്ചുനീക്കിയ കാലുകളും ചേര്‍ത്താണ് കുഴിയിലിട്ടുമൂടിയത്. സുചിത്ര അവധിയെടുത്ത മാര്‍ച്ച് 17നു തന്നെ പാലക്കാട്ടെത്തിയതായാണ് വിവരം. ഇവിടെ കൂടെ താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയ അവസരം നോക്കി പ്രശാന്ത് തന്നെയാണ് സുചിത്രയെ ആള്‍ട്ടോ കാറില്‍ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടുദിവസം ദമ്പതികളെ പോലെ കഴിഞ്ഞതിനുശേഷമാണ് കൊലപാതകം.
കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം സാധാരണപോലെ അതേവീട്ടില്‍ കഴിഞ്ഞു. മൃതദേഹത്തെ പോലും വെറുതെവിടാതെ കെട്ടിപിടിച്ച് കിടന്നുറങ്ങിയതും ഒന്നും സംഭവിക്കാത്തപോലെയായിരുന്നു. ലോക്ഡൗണിന് മുമ്പേ പ്രശാന്തിന്റെ രക്ഷിതാക്കളും തിരിച്ചെത്തി. കൊലപാതകം അവരറിയാതെ പ്രത്യേകം ശ്രദ്ധിച്ചു. 20ന് വൈകിട്ടാണ് മൃതദേഹം മറവുചെയ്യുന്നതിനു പുതിയ െകെക്കോട്ട് പ്രശാന്ത് വാങ്ങിവന്നത്. വാടകവീടിന്റെ പുറംമതിലിനോട് ചേര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന വയലില്‍ കുഴിയെടുത്തു. ഒരാള്‍ പൊക്കത്തില്‍ പുല്ലും ചെടികളും നിറഞ്ഞ് കിടക്കുന്ന ഇവിടെ രാത്രി സമയത്ത് കുഴിയെടുത്ത് ജഡം മറവ് ചെയ്യുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല.
പാടമായതിനാല്‍ ആഴത്തില്‍ കുഴയെടുക്കാനുമായി. സമീപത്തെ മൂന്നു വീടുകള്‍ നിര്‍മാണത്തിലാണ്. ആള്‍ താമസമുള്ള വീടുകളില്‍ നിന്നൊന്നും ഇവിടേക്ക് നേരിട്ട് നോട്ടം കിട്ടില്ല. ഈ അനുകൂല സാഹചര്യമാണ് ആരും കാണാതെ ജഡം മറവ് ചെയ്യാന്‍ സഹായകമായത്. വീടിനകത്തുനിന്നും പിന്‍വശത്തുകൂടിയാണ് മൃതദേഹം ഇവിടേക്ക് എത്തിച്ചത്. മുറിയില്‍വെച്ചുതന്നെ കാലുകള്‍ മുറിച്ചുമാറ്റിയതായാണ് കരുതുന്നത്. മുറിയിലും മൃതദേഹം പാടത്തേക്ക് ഇറക്കിയിട്ട മതിലിലും രക്തക്കറ കണ്ടെത്തി.
യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആദ്യ ചോദ്യംചെയ്യലില്‍ പ്രശാന്ത് തടിതപ്പിയതിനൊപ്പം കേസ് വഴിതെറ്റിക്കാനും നോക്കി. നാഗ്പൂരിലുള്ള അധ്യാപകനൊപ്പം ഒളിച്ചോടിയതാണെന്ന് വരുത്താനായിരുന്നു ശ്രമം. പക്ഷേ, 20ന് യുവതിയുടെ മൊെബെല്‍ ഫോണ്‍ സ്വച്ച് ഓഫ് ആയതിന് തൊട്ടുമുമ്പുള്ള ലൊക്കേഷന്‍ പാലക്കാടായതോടെ കുരുക്ക് പ്രശാന്തിലേക്ക് മുറുകി. ഇവര്‍ തമ്മിലുള്ള ഫോണ്‍ വിളികളുടെ രേഖകളും അന്വേഷണത്തില്‍ തുമ്പായി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പ്രശാന്തിന് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha