കോവിഡ് പരിശോധന പൂർത്തിയാക്കി നാട്ടിലെത്തിയ പ്രവാസികളിൽ 5 പേർക്ക് രോഗ ലക്ഷണങ്ങൾ... പുതിയ പശ്ചാത്തലത്തിൽ കൃത്യമായ പരിശോധനക്ക് ഒരുങ്ങുകയാണ് സർക്കാർ. ആരോഗ്യ വകുപ്പു ജീവനക്കാർ കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ
കോവിഡ് പരിശോധന പൂർത്തിയാക്കി നാട്ടിലെത്തിയ പ്രവാസികളിൽ 5 പേർക്ക് രോഗ ലക്ഷണങ്ങൾ. പുതിയ പശ്ചാത്തലത്തിൽ കൃത്യമായ പരിശോധനക്ക് ഒരുങ്ങുകയാണ് സർക്കാർ. ആരോഗ്യ വകുപ്പു ജീവനക്കാർ കൃത്യമായ ജാഗ്രതാ നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്.
നാട്ടിലെത്തിയ പ്രവാസികൾ കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാരെ അറിയിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
354 പേരും 9 കുഞ്ഞുങ്ങളും അടങ്ങുന്ന സംഘമാണ് വിദേശത്ത് നിന്ന് കേരളത്തിൽ എത്തിയത്. 1.92 ലക്ഷം പേര തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷൻ പദധതിയുടെ ഭാഗമായാണ് ഇത്രയധികം പേരെ നാട്ടിലെത്തിച്ചത്. ആദ്യ വിമാനം ഇന്നലെ രാത്രി 10.13 ന് രാത്രിയാണ് കൊച്ചിയിലെത്തിയത്. രണ്ടാം വിമാനം കോഴിക്കോടെത്തി.. മൂന്നാം വിമാനം സിംഗപ്പൂരിൽ നിന്നും ഇന്ന് ഡൽഹിയിലെത്തും.
189 പേർക്ക് സഞ്ചരിക്കാവുന്ന അബുദാബി കൊച്ചി വിമാനത്തിൽ 177 യാത്രക്കാരും 4 കുത്തുങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ കൊച്ചിയിലെത്തിയ 5 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.
പ്രവാസികളും ഇതര സംസ്ഥാനക്കാരും എത്തുമ്പോൾ കേരളം പറയാതെ പറഞ്ഞ ആശങ്ക സർക്കാരിനറിയാം. കൈപ്പിഴ കൊണ്ട് എന്തെങ്കിലും സംഭവിച്ചു പോയാൽ കുറ്റം സർക്കാരിന്റെ തലയിൽ ഇരിക്കുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് അറിയാം.
ഒരിടത്തും ഒരമളിയും സംഭവിക്കാതിരിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കണ്ണിൽ എണ്ണ ഒഴിച്ചാണ് കാത്തിരിക്കുന്നത്. അവരുടെ ഓഫീസുകൾ കഴിഞ്ഞ രാത്രിയും തികഞ്ഞ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. കൊച്ചിയിലെയും കോഴിക്കോട്ടെയും വിവരങ്ങൾ മന്ത്രാലയങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുനുണ്ടായിരുന്നു.
ഇതിനിടെ ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നും എത്തുന്നവരിൽ ചിലർ വീട്ടിലേക്ക് പോയത് സർക്കാരിന് ഞ്ഞെട്ടലുണ്ടാക്കി. ഇത് സർക്കാർ തലത്തിലെ പിടിപ്പുകേടാണെന്നെ തരത്തിൽ ആക്ഷേപമുയർന്നു.
യഥാർത്ഥത്തിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമായി തീർന്നത്. വിവരം അറിഞ്ഞയുടനെ ഇടപെട്ട സർക്കാർ റെഡ് സോണുകളിൽ നിന്നുമെത്തിയവരെ തിരികെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ എത്തിക്കാൻ നടപടി തുടങ്ങി. എന്നാൽ ഇതിനകം തന്നെ വീട്ടിലെത്തിയവർ വീട്ടുകാരുമായി ഇടപെട്ടിരുന്നു.
പ്രവാസികൾക്ക് ആർക്കും രോഗം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിലാണ് സർക്കാർ.അങ്ങനെ സംഭവിച്ചാൽ അതിനെ സർക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കും.
https://www.facebook.com/Malayalivartha