നയതന്ത്ര പാഴ്‌സലുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞു പുറത്തിറക്കാന്‍ പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതിക്കു രേഖകള്‍ നല്‍കേണ്ടതു പിആര്‍ഒ.. സെക്രട്ടറിയേറ്റിൽ പുലികുട്ടിയായി സ്വപ്ന എത്തിയതോടെ ദേ കിടക്കണ് പിആര്‍ഒ... എല്ലാമെല്ലാമായി സരിത് എത്തിയതോടെ രേഖകളെല്ലാം സ്വാഹാ... സംഭവിച്ചത് ഇങ്ങനെ...
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വിവരങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചു. സ്വപ്ന സുരേഷിനു യുഎഇ കോണ്‍സുലേറ്റില്‍ സ്വാധീനമുണ്ടായതിനു ശേഷം, കോണ്‍സുലേറ്റില്‍ നിന്നു പതിവ് അനുമതി രേഖകള്‍ പ്രോട്ടോക്കോള്‍ ഓഫിസില്‍ വരുന്നതു നിലച്ചതാണു നിര്‍ണായകമാകുന്നത്.
നയതന്ത്ര പാഴ്‌സലുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞു പുറത്തിറക്കാന്‍ പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതിക്കു രേഖകള്‍ നല്‍കേണ്ടതു പിആര്‍ഒ ആണ്. സരിത്തിനെ കോണ്‍സുലേറ്റ് പിആര്‍ഒ ആയി നിയമിച്ചതിനു ശേഷം കോണ്‍സുലേറ്റില്‍ ഈ പതിവ് നിലച്ചു എന്നാണ് പുതിയ കണ്ടെത്തല്‍.
കോണ്‍സുലേറ്റ് ആരംഭിച്ച 2016 മുതലുള്ള രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. സരിത്തിനു മുന്‍പുള്ള പിആര്‍ഒ എല്ലാ നയതന്ത്ര പാഴ്‌സലിനും പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതി തേടി കത്തു നല്‍കിയിരുന്നു.
എന്നാല്‍, സ്വപ്‌ന ഇടപെട്ട് ഈ ഉദ്യോഗസ്ഥനെ മാറ്റുകയായിരുന്നു. സരിത് നിയമിതനായ 2017 ജൂലൈയ്ക്കു ശേഷം ഒരു രേഖയും അനുമതി തേടി പ്രോട്ടോക്കോള്‍ ഓഫിസിലേക്കു വന്നിട്ടില്ല എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം സ്വര്‍ക്കടത്ത് കേസില്‍, കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് കേന്ദ്ര ഏജന്‍സികള്‍. ഇത് സംബന്ധിച്ച് മേലധികാരികളെ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിന്റെ നിര്‍ണായക വിവരങ്ങള്‍ക്കായി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്‌നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തിയെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇത് ശരിയാണെന്ന് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, സെക്രട്ടേറിയറ്റില്‍ എത്തിയത് എന്തിനാണെന്നോ ആരെ സന്ദര്‍ശിക്കാനാെണന്നോ അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. അതേ സമയം, ശിവശങ്കറുമായി മാത്രമേ തങ്ങള്‍ക്കു വ്യക്തിബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയാന്‍ കഴിയൂ.
അതേസമയം യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ എന്നപേരിലെത്തിയ പാഴ്‌സല്‍ കാര്‍ഗോ കോംപ്ലക്‌സില്‍നിന്ന് മാറ്റിയതിലും ദുരൂഹത നിലനിൽക്കുകയാണ്. കെ.എല്‍. 01 സി 6264 എന്ന രജിസ്‌ട്രേഷനുള്ള ലോറിയിലാണ് മതഗ്രന്ഥങ്ങള്‍ കടത്തിയത്. ശംഖുംമുഖം കാര്‍ഗോ കോംപ്ലക്‌സില്‍നിന്ന് തുറന്ന ലോറിയിലാണ് ഇവ കോണ്‍സുലേറ്റിലേക്ക് തിടുക്കപ്പെട്ടു മാറ്റിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. സമീപത്തെ എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് അരി കടത്തുന്ന ലോറിയാണിത്.
4479 കിലോഗ്രാം പാഴ്‌സലാണ് കൊണ്ടുപോയത്. ഇത്ര വലിയ ലോറിയുടെ ആവശ്യമില്ലാതിരുന്നിട്ടും എന്തിനാണ് ഈ ലോറിയില്‍ കൊണ്ടു പോയതെന്നാണ് ഉയരുന്ന ചോദ്യം. പാഴ്‌സല്‍ കോണ്‍സുലേറ്റില്‍ എത്തിച്ചത് മാര്‍ച്ച് ആറിനാണ്. വെള്ളിയാഴ്ചയായതിനാല്‍ അന്ന് കോണ്‍സുലേറ്റിന് അവധിയായിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു.
പാഴ്‌സല്‍ ഇടപാടിനെക്കുറിച്ച് അറിവുള്ളവര്‍മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാഴ്‌സലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് ഈ ക്രമീകരണമെന്നും അറിയുന്നു.
ഇവയില്‍ ചിലതാണ് പിന്നീട് സര്‍ക്കാര്‍ വാഹനമായ സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഇത്തരത്തിലുള്ള തിടുക്കപ്പെട്ട നടപടിയിലാണ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സംശയം.
https://www.facebook.com/Malayalivartha