പണവും സ്വര്‍ണവും കൈക്കലാക്കാൻ 16 വര്‍ഷം മുൻപ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി കഴുത്തറുത്തു കൊന്നുതള്ളി... നാട്ടുകാരെയൊക്കെ കണ്ണുവെട്ടിച്ച് ആഡംബര ജീവിതത്തിനായി അടിമാലിയിൽ നിന്നും മുങ്ങിയത് സൗദിയിലേക്ക്... 16 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന കോട്ടയം മുഹമ്മദ് സാദിഖിനെ കണ്ടെത്തിയത് സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
16 വര്‍ഷം മുമ്ബ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി കൊന്നുതള്ളി പണവും സ്വര്‍ണവുമായി മുങ്ങിയ പ്രതി സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ 16 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന കോട്ടയം ആര്‍പ്പൂക്കര പനമ്ബാലം കദളിക്കാലായില്‍ മുഹമ്മദ് സാദിഖിനെ (സലിം) സൗദിയിലെ ദവാദ്മയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപറമ്ബില്‍ സിജിയെ (24) വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് 16വര്‍ഷം മുമ്ബാണ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് മുഹമ്മദ് സാദിഖുമായി പരിചയപ്പെട്ടത്.
കൊല്ലം അയത്തില്‍ അഷ്‌റഫ് എന്ന വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ സൗദിയില്‍ ജോലി നോക്കിയിരുന്നത് എന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിക്ക് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കിയതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് രജിസ്റ്റര്‍ വിവാഹത്തിന് എന്ന വ്യാജേന 3 സുഹൃത്തുക്കുളുമായി ചേര്‍ന്ന് 2004 ജൂലൈ 29നു നേര്യമംഗലം വനമേഖയിലെ ചീയപ്പാറയില്‍ എത്തിച്ചു.
രാത്രി പതിനൊന്നോടെ കഴുത്തറുത്തു കൊലപ്പെടുത്തി പതിനഞ്ചര പവന്‍ ആഭരണങ്ങളും 16,000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇയാളെ ഒഴിവാക്കി നടന്ന കേസിന്റെ വിചാരണയില്‍ രണ്ടാം പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha