അഞ്ച് വര്‍ഷത്തോളമായി സിനിമ മേഖലയുമായി നല്ല ബന്ധമാണ്... സിനിമാ ലോകത്തെ സംഗീത സംവിധായകരും, അഭിനേതാക്കളും, നിര്‍മ്മാതാക്കളുമെല്ലാം ഡയറിയിലെ പേരുകാരില്‍ മുൻപന്തിയിൽ തന്നെ.. സിനിമാ മേഖലയിലെ ലഹരിബന്ധത്തില്‍ അന്വേഷണവുമായി എന്‍.സി.ബി! പ്രമുഖരുടെ വിവരങ്ങള്‍ പുറത്ത്...
ബംഗളുരുവില്‍ ലഹരി മരുന്നുമായി പിടിയിലായ സിനിമാതാരം അനിഘയുടെ ഡയറിയില്‍ സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുടെ പേരുകളുമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കന്നട സിനിമാ ലോകത്തെ സംഗീത സംവിധായകരും, അഭിനേതാക്കളും, നിര്‍മ്മാതാക്കളുമെല്ലാം ഡയറിയിലെ പേരുകാരില്‍ ഉണ്ട്. അഞ്ച് വര്‍ഷത്തോളമായി സിനിമ മേഖലയുമായി നല്ല ബന്ധം അനിഘക്കുണ്ടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
സ്ഥിരമായി അനിഘയും ഒപ്പം പിടിയിലായ അനൂപ് മുഹമ്മദും റിജേഷും വിദേശത്ത് നിന്നും വരുത്തിയ ലഹരി വസ്‌തുക്കള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് കൈമാറിയിരുന്നതായാണ് വിവരം ലഭിക്കുന്നത്. എം.ഡി.എം.എ, എല്‍.എസ്.ഡി എന്നിവ വിദേശത്ത് നിന്നും ഓണ്‍ലൈനില്‍ വാങ്ങി ഇവര്‍ക്ക് എത്തിച്ചിരുന്നു.
താരങ്ങള്‍ക്ക് പുറമേ ബാറുകള്‍,കോളേജുകള്‍,പബ്ബുകള്‍ എന്നിവിടങ്ങളിലും ഇവര്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്‌തിരുന്നു. സിനിമ മേഖലയിലെ ലഹരിബന്ധത്തെ കുറിച്ച് ബംഗളുരുവിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വിഭാഗത്തിന് മാദ്ധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് മൊഴിനല്‍കിയിരുന്നു. കൂടാതെ താരങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈമാറിയതായും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.
അതേസമയം സ്വര്‍ണക്കടത്തുകേസിലെ അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ആഫ്രിക്കന്‍ ബന്ധത്തിനു പിന്നില്‍ ബംഗളൂരു ലഹരിവേട്ടയില്‍ പിടിയിലായ കര്‍ണാടക സീരിയല്‍- ടി.വി. താരത്തിന്റെ ആഫ്രിക്കക്കാരനായ ഭര്‍ത്താവെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്. ഇയാളും രാജ്യാന്തര സ്വര്‍ണക്കടത്ത്- ലഹരിമരുന്നു കടത്തിലെ മുഖ്യകണ്ണിയാണെന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കു വിവരം ലഭിച്ചു. സ്വര്‍ണക്കടത്തു സംഘത്തിലെ പലര്‍ക്കും ഇയാളുമായി ബന്ധമുണ്ട്.
ഇയാള്‍ വഴി ആഫ്രിക്കയില്‍നിന്നും കടത്തിയ സ്വര്‍ണമാണ് ദുബായ് വഴി കൊണ്ടുവന്നതെന്നാണു നിഗമനം. വിശദാംശങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് അന്വേഷിച്ചുവരികയാണ്. ബംഗളുരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്നാണു കഴിഞ്ഞമാസം ആദ്യവാരം 145 എഡിഎം ലഹരിഗുളികകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ റെയ്‌ഡില്‍ നടിയുടെ വീട്ടില്‍ നിന്നു വന്‍ ലഹരിമരുന്നു ശേഖരം പിടികൂടിയിരുന്നു.
നടിക്കൊപ്പം ലഹരിക്കടത്തില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കെ.ടി. റമീസുമായി അടുത്തബന്ധമാണ്. റമീസിനെ ആഫ്രിക്കന്‍ സ്വര്‍ണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അനൂപാണെന്നു സംശയിക്കുന്നു.
എന്നാൽ ഈ ലഹരി മരുന്ന് കള്ളക്കടത്ത് സംഘവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കേസിലെ പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് വേണ്ടി ബിനീഷ് പണം മുടക്കി. ഇക്കാര്യങ്ങള്‍ വെളുപ്പെടുത്തി അനൂപ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയും ഫിറോസ് പുറത്തുവിട്ടു.
കേസില്‍ അറസ്റ്റിലായ ടിവി -സീരിയല്‍ നടി അനിഖ, റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ മൊഴിയും ലഭ്യമാണെന്ന് ഫിറോസ് പറഞ്ഞു. മയക്കുമരുന്ന് വില്പന നടത്തുന്ന ഹോട്ടലിന് ആദ്യഘട്ടത്തില്‍ ബിനീഷ് പണം മുടക്കിയെന്നാണ് അനൂപിന്റെ മൊഴി. 2015ല്‍ ആരംഭിച്ച ഹോട്ടലാണിത്. 2013 മുതല്‍ മയക്കുമരുന്ന് കച്ചവടമുണ്ട്.
2019ല്‍ തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ബിനീഷ് ഫേസ്ബുക്ക് ലൈവില്‍ സംസാരിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ജൂണ്‍ 21ന് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് പങ്കെടുത്തു. അനൂപ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകളെല്ലാം ബിനീഷുമായി ബന്ധപ്പെട്ടതാണ്. സ്വപ്‌ന സുരേഷ് ബംഗളൂരുവില്‍ പിടിയിലായ ജൂലായ് 10ന് അനൂപിന്റെ ഫോണിലേക്ക് വന്ന കാള്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പല വിവരങ്ങളും ലഭിക്കും. കേരളത്തിലെ നിരവധി പേര്‍ അനൂപിനെ ബന്ധപ്പെട്ടിട്ടുണ്ട്. അനൂപിന്റെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ നമ്ബരുകളുണ്ട്.
കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ ബംഗളൂരുവിലെ റോയല്‍ അപ്പാര്‍ട്ട്മെന്റ് സ്യൂട്ടില്‍ ബിനീഷ് നിത്യസന്ദര്‍ശകനാണ്. സിനിമാ താരങ്ങളുമായും രാഷ്ട്രീയ നേതൃത്വവുമായും മയക്കുമരുന്ന് മാഫിയയ്ക്കുള്ള ബന്ധം സമഗ്രമായി അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
അതേസമയം മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ആരോപണം ബിനീഷ് കോടിയേരി നിഷേധിച്ചു. അനൂപിനെ വര്‍ഷങ്ങളായി അറിയാം. ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അറിയില്ല. ഈ വാര്‍ത്ത വലിയ അദ്ഭുതമുണ്ടാക്കി. അനൂപിന്റെ മാതാപിതാക്കളും ഈ വിവരമറിഞ്ഞ് ഞെട്ടിയെന്ന് ബിനീഷ് പറഞ്ഞു.
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ചാണ് 2013ല്‍ അനൂപിനെ പരിചയപ്പെടുന്നത്. അന്നുമുതല്‍ അടുത്ത ബന്ധമുണ്ട്. പല ബിസിനസുകളും നടത്തി സാമ്ബത്തികമായി അങ്ങേയറ്റം തകര്‍ന്ന് നില്ക്കുന്ന അനൂപിനെയാണ് എനിക്കും സുഹൃത്തുക്കള്‍ക്കും അറിയാവുന്നത്. ലഹരി സംഘത്തില്‍ പെട്ടതെങ്ങനെയെന്നോ അതിനുള്ള സാഹചര്യമോ അറിയില്ല. ലോക്ക് ഡൗണ്‍ കാലത്ത് നിശാപാര്‍ട്ടി സംഘടിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അതിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ 2017ലേതാണ്.
https://www.facebook.com/Malayalivartha