മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു; മുഖ്യമന്ത്രിയുടെ ഒപ്പ് ഡിജിറ്റല്‍ അല്ല; വിവാദത്തിന് മുഖ്യമന്ത്രി വ്യക്തമായി മറുപടി പറയേണ്ടി വരും; ബി.ജെ.പിക്ക് എങ്ങനെ ഫയല്‍ കിട്ടിയെന്നതല്ല യഥാര്‍ത്ഥ പ്രശ്‌നം; ലക്ഷങ്ങള്‍ ഇ-ഫയലിങിനായി ചിലവഴിച്ചിട്ടും മന്ത്രിമാര്‍ ഇപ്പോഴും ഒപ്പിടുന്നത് കടലാസ് ഫയലുകളില്‍ മാത്രം
വ്യാജ ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങള്‍ പൊളിയുകയാണ്. തന്റെ ഒപ്പ് വ്യജമല്ല ഡിജിറ്റലെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാനവാദം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഡിജിറ്റല്‍ ഒപ്പ് എന്താണെന്ന് മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഈ വിഷയത്തിലുള്ളു. ഡിജിറ്റല്‍ പേന കൊണ്ട് സ്‌ക്രീനില്‍ ഒപ്പിടുന്നതു പോലെയോ ഓണ്‍ലൈന്‍ ഡെലിവറി ബോയിക്ക് ഫോണില്‍ വിരല്‍ കൊണ്ട് ഒപ്പിട്ടു നല്‍കുന്നതു പോലെയോ അല്ല ഡിജിറ്റല്‍ ഒപ്പിടല്‍. ഗസറ്റഡ് ഓഫിസര്‍ റാങ്ക് മുതല്‍ മുകളിലേക്കുള്ളവര്‍ക്കാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ ഒപ്പ് നല്‍കിയിട്ടുള്ളത്. ആദ്യം യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഓഫിസ് ശൃംഖലയില്‍ പ്രവേശിക്കും. ഫയലില്‍ തീരുമാനമെടുത്ത ശേഷം ഒപ്പിടേണ്ട ആവശ്യമുണ്ടെങ്കില്‍ നിര്‍ദിഷ്ട ഐക്കണില്‍ ക്ലിക്ക് ചെയ്യും. അപ്പോള്‍ ആവശ്യപ്പെടുന്ന പാസ്‌വേഡ് രേഖപ്പെടുത്തിയാല്‍ ഒപ്പിടല്‍ പൂര്‍ത്തിയായി. ഡിജിറ്റല്‍ ഒപ്പിന് ശരിക്കുള്ള ഒപ്പിന്റെ രൂപവുമല്ല. ഒപ്പിട്ട ആളുടെ പേരും ഒപ്പിട്ട തിയതിയും സമയവും കാരണവും അതിലുണ്ടാകും. വിവാദ ഫയലിലെ മുഖ്യമന്ത്രിയുടെ ഒപ്പ് ഡിജിറ്റലല്ല. എന്നാല്‍ ഇന്നലെ ബി.ജെ.പി നേതാക്കള്‍ പുറത്ത് വിട്ട ഫയലിലെ ഒപ്പ് പരിശോധിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഒപ്പും തിയതിയുമുണ്ട്. എന്നാല്‍ സമയമില്ല പേര് സീല്‍ ചെയ്തിരിക്കുന്നതാണ്. ഇങ്ങനെയൊരു ഒപ്പ് ഡിജിറ്റലാകാനുള്ള സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഡിജിറ്റല്‍ ഒപ്പ് എന്ന വാദം തെറ്റും.
അമേരിക്കയിലായിരുന്നപ്പോള്‍ ഇ ഫയലായി വാങ്ങിയാണ് ഒപ്പിട്ടത്. ഒരുദിവസം മാത്രം 39 ഫയലുകളില്‍ ഒപ്പിട്ട് തിരിച്ചയച്ചു. യാത്രയിലായിരുന്ന എല്ലാദിവസവും ഫയലുകളില്‍ ഒപ്പിട്ടിട്ടുണ്ട്. ബിജെപിക്കാന്റെ ആരോപണം കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാകാം. ഫയലുകള്‍ ബിജെപി നേതാക്കള്‍ക്ക് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എന്നാല്‍ ബി.ജെ.പിക്കാരന് എങ്ങനെ ഫയല്‍ കിട്ടി എന്നതല്ല യഥാര്‍ത്ഥ പ്രശ്‌നം. ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം ഒപ്പ് തന്നെയാണ്. ഇതിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയേ മതിയാകു. ഫയല്‍ ദൂരത്തിരുന്ന് ഒപ്പിടുന്ന രീതി വ്യാപകമാണ്. അതില്‍ തെറ്റില്ല. എന്നാല്‍ ഒപ്പിട്ടു സ്‌കാന്‍ ചെയ്ത് അയയ്ക്കുന്നതിനെക്കാള്‍ ആധികാരികതയും സുരക്ഷിതവും ഫാക്‌സ് ചെയ്യുന്ന കടലാസിനാണ്. നിയമ പരിരക്ഷയുമുണ്ട്. ഇതെന്നും ഇവിടെ സംഭവിച്ചു.
യുഎസില്‍ ചികിത്സയ്ക്കു പോയത് മുഖ്യമന്ത്രിയും ഭാര്യയും മാത്രമാണ്. മുഖ്യമന്ത്രിയുടെ വാദം ശരിയെങ്കില്‍ ഇമെയിലായി എത്തിയ രേഖ പ്രിന്റ് ചെയ്യാനും ഒപ്പു വാങ്ങിയ ശേഷം സ്‌കാന്‍ ചെയ്തു തിരികെ സെക്രട്ടേറിയറ്റിലേക്ക് ഇ-മെയില്‍ ചെയ്യാനും യുഎസില്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകണം. ചില ഓഫിസുകളില്‍ നടക്കുന്ന മറ്റൊരു രീതിയുണ്ട്. മന്ത്രിമാരുടെ ഒപ്പ് സ്‌കാന്‍ ചെയ്തു കംപ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുണ്ടാകും. മന്ത്രി സ്ഥലത്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ അനുമതിയോടെ ഒപ്പ് കടലാസ് ഫയലില്‍ പ്രിന്റ് ചെയ്തു ചേര്‍ക്കും. എന്നിട്ടു സീല്‍ കൂടി പതിക്കും. അതു മന്ത്രി ഒപ്പിട്ടതിനു സമം.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലക്ഷങ്ങള്‍ മുടക്കി ലാപ്‌ടോപ്, സ്മാര്‍ട് ഫോണ്‍, ടാബ്‌ലെറ്റ് എന്നിവ ലഭ്യമാക്കിട്ടുണ്ട്. എന്നിട്ടും ഫയലില്‍ ഒപ്പിടാന്‍ നേരമാകുമ്പോള്‍ വേണം കടലാസും പേനയും. സെക്രട്ടേറിയറ്റില്‍ ഇ-ഓഫിസ് സംവിധാനം ആരംഭിച്ച് ഒരു പതിറ്റാണ്ട് ആകുന്നെങ്കിലും മുക്കാല്‍ പങ്ക് ഫയലുകളിലും മന്ത്രിമാര്‍ ഒപ്പിടുന്നതു പേന കൊണ്ടു തന്നെയാണ്. ഇഫയലുകള്‍ പോലും ഒടുവില്‍ പ്രിന്റ് ചെയ്താണു മന്ത്രിമാരുടെ ഒപ്പിനായി സമര്‍പ്പിക്കുന്നത്. മന്ത്രിക്കു തൊട്ടുമുന്‍പു വരെ ഡിജിറ്റല്‍ രൂപത്തിലെത്തുന്ന ഫയല്‍ അദ്ദേഹത്തിനു വേണ്ടി മാത്രം കടലാസ് രൂപം പ്രാപിച്ച് ഒപ്പു വാങ്ങിയ ശേഷം വീണ്ടും സ്‌കാന്‍ ചെയ്തു ഡിജിറ്റല്‍ രൂപത്തിലാക്കുന്നു. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ബിജെപി ആരോപിക്കുന്ന ഫയല്‍ കടലാസ് രൂപത്തിലായിരുന്നു. മന്ത്രിമാര്‍ സ്ഥലത്തില്ലെങ്കില്‍ ഓഫിസില്‍നിന്ന് ഇത്തരം ഫയലുകള്‍ സ്‌കാന്‍ ചെയ്തു മന്ത്രിക്ക് ഇമെയിലായി അയച്ചു കൊടുക്കുകയാണു പതിവ്. പ്രിന്റ് എടുത്ത ശേഷം മന്ത്രി ഒപ്പിട്ടു വീണ്ടും സ്‌കാന്‍ ചെയ്തു തിരികെ ഓഫിസിലേക്ക് അയയ്ക്കും. അതിന്റെ പ്രിന്റ് എടുത്ത് ഫയലിന്റെ ഭാഗമാക്കും. ഇങ്ങനെയാണ് സെക്രട്ടറിയേറ്റിലെ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാജ ഒപ്പാണ് ഫയലിലുണ്ടായിരുന്നത് എന്ന പരിശോധിക്കപ്പെടുകയോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ മറുപടിയോ ഈ വിഷയത്തിലുണ്ടാകേണ്ടത് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha