Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

കൊവിഡ് പ്രതിസന്ധിക്കിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍; കൊവിഡ് നിയന്ത്രണത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയേക്കും; 16 മുതല്‍ 20 വരെ ലോക്ഡൗണ്‍ ഉണ്ടാകില്ല? 800 പേര്‍ക്കുള്ള പന്തല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നു

14 MAY 2021 02:26 PM IST
മലയാളി വാര്‍ത്ത

ലോക്ഡൗണ്‍ തുടരുമ്പോഴും കേരളത്തിലെ കൊവിഡ് കണക്കുകള്‍ അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇതിനിടെ മരണനിരക്ക് വര്‍ധിക്കുന്നതും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതും സംസ്ഥാനത്തിന്റെ സാഹചര്യം കൂടുതല്‍ ദയനീയ അവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കുകയാണ്. ഇതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. മേയ് 20 ന് ആണ് സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.

പന്തലടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പണികള്‍ അവിടെ നടക്കുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുക എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും എല്‍.ഡി.എഫ് വൃത്തങ്ങള്‍ അറിയിച്ചു.

 

എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്രയും ആളുകളെ കൂട്ടി സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചോദിച്ച് തുടങ്ങി. അഞ്ചു സംസ്ഥാനങ്ങളിലാണ് മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നത്. കേരളം ഒഴികെ മറ്റെല്ലാം സംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പരമാവധി ഒഴിവാക്കിയാണ് ഇവിടങ്ങളില്‍ സത്യപ്രതിജ്ഞ നടന്നത്.

 

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമായിരുന്നു സത്യപ്രതിജ്ഞ. പുതുച്ചേരിയില്‍ സത്യപ്രതിജ്ഞ കഴിഞ്ഞ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കൊവിഡ് ബാധിതനായി ചികിത്സയില്‍ പോയി. ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോഴാണ് പിണറായി സര്‍ക്കാര്‍ തങ്ങളുടെ രണ്ടാം വരവ് ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

കൊവിഡ് സാഹചര്യം രൂക്ഷമാകുമ്പോഴും സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നതില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ബാധതമല്ലെന്ന ആരോപണവും ശക്തമാകുകയാണ്. ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാരുടെ മരണത്തിലും വിവാഹത്തിലും ആളുകള്‍ക്ക് പങ്കെടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തന്നെ രാഷ്ട്രീയക്കാര്‍ മരിക്കുമ്പോള്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗൗരിയമ്മയുടെയും ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളെ ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശം. കേരളത്തില്‍ ഇപ്പോള്‍ ഇത്രയും രൂക്ഷമായ കൊവിഡ് സാഹചര്യത്തിന് പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ഒരു കാരണമായി എന്ന വിലയിരുത്തുന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.

 

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഞയറാഴ്ച അവസാനിക്കും. കൊവിഡ് രോഗം നിയന്ത്രണം സാധ്യമാകാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്. ഇതില്‍ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഉണ്ടായേക്കാം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ അണികള്‍ക്ക് അവസരം നല്‍കാന്‍ നാലു ദിവസത്തെ ഇടവേള നല്‍കി 20 ന് നടക്കുന്ന സത്യപ്രതിജ്ഞക്ക് ശേഷം ലോക്ഡൗണ്‍ പുനര്‍സ്ഥാപിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നതായിയാണ് സൂചന.

 

20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാല്‍ 18- ഓട് കൂടിത്തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ വരെ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ എകെജി സെന്ററില്‍ നടക്കുകയാണ്. പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് 5ന് അവസാനിക്കും...  (25 minutes ago)

  ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ സുപ്രധാന മാറ്റവുമായി മോട്ടോർ വാഹനവകുപ്പ് രം​ഗത്ത്...  (35 minutes ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, ... കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി  (47 minutes ago)

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (1 hour ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (1 hour ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (1 hour ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (2 hours ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (2 hours ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (2 hours ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (8 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (8 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (8 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (8 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (9 hours ago)

Malayali Vartha Recommends