Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൊവിഡ് പ്രതിസന്ധിക്കിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍; കൊവിഡ് നിയന്ത്രണത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയേക്കും; 16 മുതല്‍ 20 വരെ ലോക്ഡൗണ്‍ ഉണ്ടാകില്ല? 800 പേര്‍ക്കുള്ള പന്തല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നു

14 MAY 2021 02:26 PM IST
മലയാളി വാര്‍ത്ത

ലോക്ഡൗണ്‍ തുടരുമ്പോഴും കേരളത്തിലെ കൊവിഡ് കണക്കുകള്‍ അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇതിനിടെ മരണനിരക്ക് വര്‍ധിക്കുന്നതും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതും സംസ്ഥാനത്തിന്റെ സാഹചര്യം കൂടുതല്‍ ദയനീയ അവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കുകയാണ്. ഇതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. മേയ് 20 ന് ആണ് സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.

പന്തലടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പണികള്‍ അവിടെ നടക്കുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുക എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും എല്‍.ഡി.എഫ് വൃത്തങ്ങള്‍ അറിയിച്ചു.

 

എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്രയും ആളുകളെ കൂട്ടി സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചോദിച്ച് തുടങ്ങി. അഞ്ചു സംസ്ഥാനങ്ങളിലാണ് മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നത്. കേരളം ഒഴികെ മറ്റെല്ലാം സംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പരമാവധി ഒഴിവാക്കിയാണ് ഇവിടങ്ങളില്‍ സത്യപ്രതിജ്ഞ നടന്നത്.

 

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമായിരുന്നു സത്യപ്രതിജ്ഞ. പുതുച്ചേരിയില്‍ സത്യപ്രതിജ്ഞ കഴിഞ്ഞ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കൊവിഡ് ബാധിതനായി ചികിത്സയില്‍ പോയി. ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോഴാണ് പിണറായി സര്‍ക്കാര്‍ തങ്ങളുടെ രണ്ടാം വരവ് ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

കൊവിഡ് സാഹചര്യം രൂക്ഷമാകുമ്പോഴും സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നതില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ബാധതമല്ലെന്ന ആരോപണവും ശക്തമാകുകയാണ്. ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാരുടെ മരണത്തിലും വിവാഹത്തിലും ആളുകള്‍ക്ക് പങ്കെടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തന്നെ രാഷ്ട്രീയക്കാര്‍ മരിക്കുമ്പോള്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗൗരിയമ്മയുടെയും ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളെ ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശം. കേരളത്തില്‍ ഇപ്പോള്‍ ഇത്രയും രൂക്ഷമായ കൊവിഡ് സാഹചര്യത്തിന് പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ഒരു കാരണമായി എന്ന വിലയിരുത്തുന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.

 

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഞയറാഴ്ച അവസാനിക്കും. കൊവിഡ് രോഗം നിയന്ത്രണം സാധ്യമാകാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്. ഇതില്‍ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഉണ്ടായേക്കാം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ അണികള്‍ക്ക് അവസരം നല്‍കാന്‍ നാലു ദിവസത്തെ ഇടവേള നല്‍കി 20 ന് നടക്കുന്ന സത്യപ്രതിജ്ഞക്ക് ശേഷം ലോക്ഡൗണ്‍ പുനര്‍സ്ഥാപിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നതായിയാണ് സൂചന.

 

20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാല്‍ 18- ഓട് കൂടിത്തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ വരെ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ എകെജി സെന്ററില്‍ നടക്കുകയാണ്. പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (16 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends