കൊച്ചി പോലീസ് നൽകിയ ആ പരസ്യത്തിന് പിന്നാലെ മാർട്ടിനെ കുറിച്ചുള്ള നിർണായക രഹസ്യം വെളിപ്പെടുത്തി യുവതികൾ.. കൊച്ചി ഫ്ലാറ്റിൽ സംഭവിക്കുന്നത്! ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതൽപേർ പരാതികളുമായി പൊലീസിനെ സമീപിക്കുന്നു...
ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിക്കുന്നു. രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് യുവതികൾ പരാതിയിൽ പറയുന്നത്.
മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്ന പരസ്യം പൊലീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പരാതികളുമായി യുവതികൾ പൊലീസിനെ സമീപിച്ചത്. ഇനിയും കൂടുതൽപേർ എത്തുമെന്നാണ് പൊലീസ് നിഗമനം.
മാർട്ടിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനൊപ്പം കള്ളപ്പണ ഇടപാടും നടത്തിയിരുന്നു.
സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടാനാണ് പൊലീസ് നീക്കം. മാര്‍ട്ടിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊലീസിന് തന്നെ ഞെട്ടലുണ്ട്.കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
മാര്‍ട്ടിനെതിരെ പുതിയ പരാതി നല്‍കിയ യുവതിയുടെ കാക്കനാട്ടെ ഫ്ലാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ മെയ് 31-ന് രാത്രി ഫ്ലാറ്റിൽ അതിക്രമിച്ച് കയറി മാര്‍ട്ടിൻ ജോസഫ് മര്‍ദ്ദിച്ചെന്നാണ് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി.
ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കൽ, ഭവന ഭേദനം, മര്‍ദ്ദിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ മാർട്ടിനെതിരെ ചുമത്തി.
മാര്‍ട്ടിൻ ജോസഫ് നല്‍കിയ മുൻകൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. മുന്‍കൂർ ജാമ്യ ഹർജി നിലനില്‍ക്കെ, തന്നെ അറസ്റ്റ് ചെയ്തതിലൂടെ പൊലീസ് കോടതിയെ അപമാനിച്ചെന്ന് മാർട്ടിന്‍റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഇതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഹർജിയിൽ ഇടക്കാല ഉത്തരവ് ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെതിരെ നടപടികള്‍ കടുപ്പിക്കാനാണ് പൊലീസ് നീക്കം. മാര്‍ട്ടിനെതിരെ കാക്കനാട് സ്വദേശിനി നല്‍കിയ പരാതിയും പൊലീസിന് മുന്നിലുണ്ട്. സമാനമായരീതിയില്‍ കൂടുതല്‍പേരെത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ആഢംബര ജീവിതം നയിച്ചിരുന്ന മാര്‍ട്ടിന്‍റെ സാമ്പത്തിക സ്രോതസും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റ്, ആഢംബര കാറുകള്‍ എന്നിവയെല്ലാം പരിശോധിക്കും.
ഈ മാസം ഇരുപത്തിമൂന്നുവരെ റിമാന്‍ഡിലുള്ള മാര്‍ട്ടിനുവേണ്ടി അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നല്‍കും.മാർട്ടിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് അന്വേഷണസംഘം കണക്കുകൂട്ടുന്നു.
പീഡന കേസില്‍ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം വൈകിയതിന്‍റെ കാരണംതേടിയുള്ള വകുപ്പുതല അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha