കണ്ണീരോടെ നാടുമുഴുവനും! കേശവനെയും പത്മാവതിയെയും അവസാനമായി ഒരു നോക്ക് കാണാൻ ആളുകൾ ഓടിയെത്തി! വെള്ളപുതച്ച് കിടക്കുന്ന ഇരുവരുടെയും ശരീരം കണ്ട് അലറി വിളിച്ചു; മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ കഠാരയിൽ പിടഞ്ഞു വീണ ആ വീട്ടിൽ തന്നെ അവസാനമായി അന്തിയുറങ്ങാൻ സ്ഥലമൊരുക്കി... ദമ്പതിമാർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
നെല്ലിയമ്പത്ത് അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതിമാരായ കാവടം സ്വദേശി പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം കാവടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചത്.
വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് ഇവർക്കുനേരെ മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്.
കേശവന് വെട്ടേറ്റപ്പോള്‍ ബഹളംവെച്ച് പുറത്തേക്കിറങ്ങിയ ഭാര്യ പത്മാവതിയുടെ നിലവിളി കേട്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
ആസൂത്രിത കൊലപാതകം, മോഷണ സാധ്യത എന്നിവയുള്‍പ്പെടെ എല്ലാ സാധ്യതകളും കണക്കിലെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കും. അക്രമികളെ കണ്ടെത്താനായി പനമരം പോലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നാലുമണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. തുടർന്ന് അരമണിക്കൂറോളംനേരം വീടിനുമുമ്പിൽ പൊതുദർശനത്തിന് വെച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കൾമാത്രമാണ് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha