പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാലിസ്ഥാൻ ചുവരെഴുത്ത്; ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ആണ് ചുവരെഴുത്ത് കണ്ടത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാലിസ്ഥാൻ ചുവരെഴുത്ത്. ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ആണ് ചുവരെഴുത്ത് കണ്ടത്.സുരക്ഷാ ജീവനക്കാരനാണ് ആദ്യം ഇത് കണ്ടത്. കരോൾ ബാഗ്, ജൻഡേവാലൻ സ്റ്റേഷനുകളിലെ തൂണുകളിലാണ് കറുത്ത നിറത്തിൽ ഗ്രാഫിറ്റി തീർത്തത്.
വിവരമറിഞ്ഞ ഡൽഹി പൊലീസ് സ്ഥലത്ത് എത്തി ചുവരെഴുത്തുകൾ മായ്ക്കുകയും . കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തു . പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. പൊലീസ് സംശയം, ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ അനുകൂല സിഖ്സ് ഫോർ ജസ്റ്റിസിന്റെ അനുകൂലികളാണ് ഇതിനു പിന്നിലെന്നാണ്.
യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയുടെ പേരിൽ നേരത്തെയും ഡൽഹിയിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 2023 ആഗസ്റ്റിൽ ജി 20 ഉച്ചകോടിക്കായി ഡൽഹി തയ്യാറെടുക്കുമ്പോൾ പഞ്ചാബി ബാഗ്, ശിവാജി പാർക്ക് തുടങ്ങി അഞ്ച് മെട്രോ സ്റ്റേഷനുകളിലായിരുന്നു ഗ്രാഫിറ്റി.
https://www.facebook.com/Malayalivartha
























