Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

17 MARCH 2023 03:48 PM IST
മലയാളി വാര്‍ത്ത

 

 

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിതയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ അടക്കം ചർച്ചാവിഷയം. സമാന രീതിയിൽ തന്നെയാണ് കേരള മുഖ്യമന്ത്രിയുടെ മകൾ വീ ണ വിജയനും ചർച്ചയാവുന്നത്.ഒരുപക്ഷേ ഇതുപോലെ ഏറെ ശ്രദ്ധ നേടും വിവാദ വാർത്തകളുമായി കൂട്ടി വായിക്കപ്പെടുകയും ചെയ്ത് മറ്റ് മുഖ്യമന്ത്രി മാരുടെ പെൺ മക്കൾ ഇല്ലെന്നു തന്നെ പറയാം..വീണ വിജയൻറെ പഠനം മുതൽ വാർത്തകിൽ ഇടം പിടിച്ചിരുന്നു.

 

 

 

 

പഠിക്കാൻ ശരാശി വിദ്യാർത്ഥിയായിരുന്ന വീണ മാതാ അമൃതാനന്ദമയി നടത്തുന്ന കോയമ്പത്തൂരിലെ സ്വാശ്രയ കോളജിലാണ് പഠിച്ചത്. സിപിഎമ്മിന്റെ സ്വാശ്രയ സമരം കൊടുമ്പിരുകൊള്ളുന്ന കാലമാണിതെന്ന് ഓർക്കണം. ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ 'ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ 'ദഹിക്കാതെ പോയ ഊണ്' എന്ന അദ്ധ്യായത്തിൽ ഇക്കാര്യം പറയുന്നുണ്ട്. കൊലിയക്കോട് കൃഷ്ണൻ നായർ മുഖേന സീറ്റുറപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ, എ.കെ.ജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖേന ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെട്ടാണ് കോയമ്പത്തൂർ അമൃതാകോളിൽ വീണക്ക് സീറ്റ് ഉറപ്പിച്ചത്. 2000 ജൂലൈയിലാണ് സംഭവം. ഇതിനായി പിണറായിയും കുടുംബവും നേരിട്ടാണ് കോയമ്പത്തൂരിൽ എത്തിയത്. വൻ ബിസിനസുകാരനും വ്യവസായിയുമായ വരദരാജനാണ് പിണറായിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് എന്ന് ബർലിൻ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

 

പഠനത്തിനശേഷം , ദീർഘകാലം പ്രമുഖ വ്യവസായി രവി പിള്ളയുടെ കമ്പനിയിലാണ് വീണ ജോലി ചെയ്തത്. ഇത് അക്കാദമിക്ക് കഴിവിന്റെ പുറത്താണോ അതോ പിണറായിയുടെ സ്വാധീനം കൊണ്ട് ആണോ എന്നാണ് വിമർശകരുടെ ചോദ്യം. നേരത്തെ സ്പിങ്ളർ വിവാദം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മകളായ വീണയുടെ എക്സാലോജിക്ക് ഐടി കമ്പനി സംശയത്തിന്റെ മുനയിൽ ആയിരുന്നു. ഇതിനിടെ കമ്പനിയുടെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. ഇതെല്ലാം സംശയങ്ങൾ വർധിപ്പിച്ചു. മാത്രമല്ല തുടർച്ചയായി നഷ്ടത്തിലായ ഈ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് ലക്ഷങ്ങൾ ലോൺ എങ്ങനെ കൊടുത്തുവെന്നതും വിവാദമായിട്ടുണ്ട്. തുടർച്ചയായ നഷ്ടം കാണിച്ച കമ്പനി പിണറായി മുഖ്യമന്ത്രിയയ ആദ്യ വർഷത്തിലാണ് പൊടുന്നനെ ലാഭം ഉണ്ടാക്കിയത്.

 

 

 

അതിനിടെ വീണ തൈക്കണ്ടിയിൽ കമ്പനി രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരിലാണെന്നും വാർത്തകൾ പുറത്തുവന്നു. ഇത് മുഖ്യമന്ത്രി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. കമ്പനി ഉടമസ്ഥതയ്ക്ക് വീണയുടെ നോമിനിയാക്കി മാറ്റിയിട്ടുള്ള അമ്മ കമല വിജയൻ തലശേരി മേൽവിലാസം നൽകിയപ്പോൾ, സിപിഎം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

 

 

 

ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു. ബംഗലൂരു ആസ്ഥാനമെങ്കിലും ഐടി കമ്പനിയുടെ ഇടപാടുകാരിൽ മലയാളികൾ ഏറെയുണ്ട്. അതായത് അച്ഛൻ കേരളത്തിലെ ഐ ടി മന്ത്രി, മകൾ ഐ ടി കമ്പനി ഉടമ, അമ്മ അതെ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി, പിണറായി മുഖ്യമന്ത്രിയായ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ച. ഇതിലൊന്നും ഒരു ദുരൂഹതയും ഇല്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്. ഈ കമ്പനിക്ക് കരിമണൽ കർത്ത എന്ന ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ എന്ന കമ്പനിയുമായും ബന്ധമുണ്ടെന്നും അക്ഷേപം ഉണ്ടായിരുന്നു. ഇതിനിടെയാണ് സ്വപ്നയുടെ വിവാദം വന്നത്.

 

 

 

 

 

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അഭിമുഖീകരിക്കുന്ന മദ്യ അഴിമതിയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് കൽവകുന്ത്ല കവിത (ജനനം 13 മാർച്ച് 1978) നിലവിൽ 2020 മുതൽ നിസാമാബാദിലെ ലെജിസ്‌ലേറ്റീവ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിക്കുന്നു. അവർ ഭാരത് രാഷ്ട്ര സമിതി അംഗമാണ് . [1] 2014 മുതൽ 2019 വരെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ പാർലമെന്റ് അംഗമായി അവർ പ്രതിനിധീകരിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണ് . 2023 മാർച്ച് 9 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യപ്പെടുന്ന ഡൽഹി മദ്യ കുംഭകോണത്തിൽ കുറ്റാരോപിതയായ യുവതിയെ മാർച്ച് 16 ന് മദ്യത്തിന്റെ പേരിൽ കുംഭകോണം നടത്തിയതിനും പൊതു പണം കൊള്ളയടിച്ചതിനുമുള്ള തെളിവുകളുടെ യഥാർത്ഥ സത്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (16 minutes ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (25 minutes ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (48 minutes ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (1 hour ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (1 hour ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (1 hour ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (2 hours ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (2 hours ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (2 hours ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (10 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (10 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (11 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (15 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (15 hours ago)

Malayali Vartha Recommends