Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

പസിഫിക് മഹാസമുദ്രത്തിലെ മുത്തുച്ചിപ്പികളായ ചാം ദ്വീപുകള്‍

01 NOVEMBER 2017 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം

2500 ഓളം വര്‍ഷം മുന്‍പ് ആള്‍താമസമുണ്ടായിരുന്ന, പസിഫിക് മഹാസമുദ്രത്തി ന്റെ ഭാഗമായ തെക്കന്‍ ചൈന സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വിയറ്റ്‌നാമിലെ ഒരു പ്രധാനപ്പെട്ട ദ്വീപുസമൂഹങ്ങളാണ് കു ലയോ ചാം എന്ന പേരില്‍ അറിയപ്പെടുന്ന ചാം ദ്വീപുകള്‍. ഇത് യുനെസ്‌കോ അംഗീകരിച്ച ലോകത്തിലെ ബയോസ്ഫിയര്‍ റിസെര്‍വുകളില്‍ ഒന്നാണ്. ക്വാങ് നാം പ്രവിശ്യയിലെ എട്ടോളം ചെറു ദ്വീപുകളുടെ കൂട്ടം ആണ് ചാം ദ്വീപുകള്‍ എന്ന പേരിലറിയപ്പെടുന്നത്. ഹോയ് ആന്‍ ഭരണത്തിന്റെ ഭരണപരിധിയിലാണ് ദ്വീപുകള്‍ നിലകൊള്ളുന്നത്. ഒരു ദ്വീപും അതിനോട് ചേര്‍ന്ന് ഏഴോളം ചെറു ദ്വീപുകളും ചേര്‍ന്നതാണ് കു ലയോ ചാം എന്ന മറൈന്‍ പാര്‍ക്ക്.

ദ്വീപിലെ ജനങ്ങളുടെ തൊഴില്‍ പ്രധാനമായും മത്സ്യബന്ധനമാണ്. പിന്നെ ഈയിടെ ടൂറിസവും ആയി ബൂം ആയിക്കൊണ്ടിരിക്കുന്നു . ഒരു ദ്വീപില്‍ മാത്രമാണ് ജനവാസമുള്ളത്. പ്രധാനമായും രണ്ടു വില്ലേജുകളാണ് ഇവിടെ ഉള്ളത്. ബോട്ട് ജെട്ടി ഉള്ള ബായ് ലാങ് വില്ലേജും പിന്നെ ബായ് ഹുയാങ് എന്ന ചെറിയ വില്ലേജും. ഇത് രണ്ടും ആ വലിയ ദ്വീപില്‍ തന്നെ ആണ്. ചൈനയുടെ ഭീഷണി ഒരുപാട് ഉള്ള ദ്വീപുസമൂഹങ്ങളാണ് ഇവ. ഹോയ് ആന്‍ ടൗണിലെ പ്രധാന ബോട്ട് ജെട്ടിയായ ക്യൂയ ദായി ജെട്ടിയില്‍ നിന്നുമാണ് ഇവിടേക്കുള്ള സ്പീഡ് ബോട്ടുകളും ഫെറിയും പുറപ്പെടുന്നത്.

സ്പീഡ് ബോട്ടുകള്‍ പൊതുവെ ചിലവേറിയതാണ്. ചിലവുകുറച്ചു യാത്ര ചെയ്യണമെങ്കില്‍ ദിവസവും രാവിലെ 8 മണിക്ക് പുറപ്പെടുന്ന ഫെറിയില്‍ തന്നെ വേണം. നാല് ഡോളര്‍ മുതല്‍ ഏഴു ഡോളര്‍ വരെ ആകും ചാര്‍ജ്. ടിക്കറ്റൊന്നും ഇല്ല. ഈ ഫെറിയില്‍ നിറയെ ദ്വീപിലേക്കുള്ള ചരക്കുകളും മറ്റും ആയിരിക്കും. ഫെറിയുടെ ടോപ്പില്‍ കുറച്ചു കസേരകള്‍ ഉണ്ടാകും. ഇല്ലെങ്കില്‍ നിലത്തിരിക്കേണ്ടി വരും. ഒന്നര മണിക്കൂറിലേറെ ഉണ്ട് ചാം ദ്വീപിലേക്കുള്ള യാത്ര. എപ്പോഴും പ്രഷുബ്ധമായ ചൈന സമുദ്രത്തിലൂടെ ഉള്ള ഈ യാത്ര കുറച്ചു റിസ്‌കി ആണെങ്കിലും ഒരു അനുഭവം തന്നെ ആയിരിക്കും. ആകെ ഒരു ഫെറി സര്‍വീസ് മാത്രമേ ഉള്ളൂ. 8 മണിക്ക് പുറപ്പെടുന്ന ഫെറി 11.30 നു തിരിച്ചു ഹോയ് ആനിലേക്കു വരും. എപ്പോഴും 30 മിനുട്ട്‌സ് നേരത്തെ എത്താന്‍ ശ്രദ്ധിക്കണം.

ചില സ്പീഡ്‌ബോട്ടുകാര്‍ വന്നു ബോട്ട് വേണോ എന്നൊക്കെ ചോദിക്കും. ചെലവേറിയതാണെന്നു മാത്രമല്ല ഇതിലൂടെ ഉള്ള യാത്ര കുറച്ച അധികം അപകടം പിടിച്ചതും കൂടി ആണ്. കാരണം തെക്കന്‍ ചൈനാ സമുദ്രത്തിന്റെ മൂഡ് പെട്ടെന്ന് മാറുന്നതാണ്. രൗദ്രഭാവം എടുക്കാന്‍ മിനുട്ടുകള്‍ മതി. ഫെറി എത്തിയാല്‍ ആദ്യം ദ്വീപുവാസികളെയും അവരുടെ ചരക്കുകളെയും കയറ്റിയിട്ടു മാത്രമേ നമ്മളെ പരിഗണിക്കുകയുള്ളൂ.

കേറിപ്പറ്റാന്‍ കഴിഞ്ഞാല്‍ പിന്നീടുള്ള യാത്ര ഒരു അനുഭവം തന്നെ ആയിരിക്കും. ശ്വാസം പിടിച്ചു യാത്ര ചെയ്യേണ്ട അവസ്ഥ. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ചാം ഐസ്ലന്‍ഡിലെ മനോഹരമായ മലകള്‍ കാണാന്‍ തുടങ്ങും. വെറും 2400 ജനങ്ങള്‍ വസിക്കുന്ന ഒരു ദ്വീപാണിത്.

ഇവിടെ ബീച്ചിനോട് ചേര്‍ന്ന് ടെന്റ് കെട്ടി പാട്ടും കുടിയും ഒക്കെ നടക്കും. വളരെ സുന്ദരമായ ബീച്ച് ആയതിനാല്‍ നീന്തല്‍ ഒരു ഹരം തന്നെ ആണിവിടെ. ഇതുകൂടാതെ മലകളിലേക്കു ഹൈക്കു ചെയ്യാനും സൈക്ലിംഗ് ചെയ്യാനും ഒക്കെ കഴിയും. ഏറ്റവും വലിയ ഒരു ആകര്‍ഷണം പാരാസെയ്‌ലിംഗ് ആണ്. പിന്നെ വാട്ടര്‍ സ്‌കൂട്ടര്‍, കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ അങ്ങനെ പലതും ഉണ്ട്.രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 വരെ കുറെ ആള്‍ക്കാര്‍ ഉണ്ടാകും ഈ ദ്വീപില്‍ . അതുകഴിഞ്ഞാല്‍ പ്രശാന്ത സുന്ദരമായ അന്തരീക്ഷം ആണ്. ചൈനക്കാര്‍ക്കും ഹോങ്കോങ്ങുകാര്‍ക്കും ഇവിടെ രാത്രി ചിലവഴിക്കാന്‍ അനുവാദമില്ല. പട്ടാളത്തിന്റെ സൂക്ഷ്മദൃഷ്ടിയില്‍ ആണ് ഇവിടെ കാര്യങ്ങള്‍.

ദ്വീപുവാസികള്‍ക്കു വിദേശികള്‍ വന്നാല്‍ വലിയ കാര്യം ആണ്. ഇവിടെ താമസിക്കാന്‍ ഹോട്ടലും ലോഡ്ജും ഒന്നും ഇല്ല. ഈയിടെയായി കുറെ വിദേശികള്‍ വരാന്‍ തുടങ്ങിയതോടെ ഇവിടത്തെ ലോക്കല്‍സ് ഹോംസ്‌റ്റേ മോഡല്‍ താമസം ഒരുക്കാറുണ്ട്. സത്യത്തില്‍ ഇതൊരു മനോഹരമായ ദ്വീപ് തന്നെ ആണ്. പേമാരിയും കൊടുങ്കാറ്റുമെല്ലാം നിരന്തരം വേട്ടയാടുന്ന വളരെ സുന്ദരമായ ഒരു ചെറിയ ദ്വീപ്. ഇവിടെ മലകളും സമുദ്ര തീരങ്ങളും ബുദ്ധക്ഷേത്രങ്ങളും നെല്‍പ്പാടങ്ങളും പിന്നെ കുറച്ചു നിഷ്‌കളങ്കരായ നല്ല മനുഷ്യരും എല്ലാം കൂടി സമാധാനത്തോടെ ജീവിക്കുന്ന ഒരു ദ്വീപ്. നാളെകളെ കുറിച്ച് ഒരുപാട് ഉല്‍ക്കണ്ഠകള്‍ ഉണ്ടെങ്കിലും ആരുടേയും മുഖത്തും അതിന്റെ ഒരു ലാഞ്ചനയും കാണാനില്ല. ചിരിയും കളിയും പാട്ടും കുടിയുമൊക്കെയായി ഇന്നത്തെ ദിവസം നന്നായി ആസ്വദിച്ചു ജീവിക്കുകയാണവര്‍.

മറ്റു നാടുകളെ അപേക്ഷിച്ചു ഇവിടെ പാരാസെയ്‌ലിംഗ് വളരെ വളരെ ചീപ്പ് ആണ്. ഇതുകൂടാതെ സ്‌നോര്‍ക്ലിങ്, ഡൈവിംഗ്, സ്‌ക്യൂബാ ഡൈവിംഗ്, ചെറിയ വട്ടവഞ്ചിയാത്രകള്‍ എന്നിവയും ഇവിടത്തെ ആകര്‍ഷണങ്ങളാണ്. 250 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഹായ് ട്യുയോങ് പഗോഡ, യെന്‍ ടെംപിള്‍, ഓഷ്യന്‍ മ്യൂസിയം, ഓള്‍ഡ് വെല്‍, ടാന്‍ ഹിയേപ് മാര്‍ക്കറ്റ് എന്നിവ ഒക്കെ ഇവിടത്തെ വളരെ പ്രശസ്തമായ കാഴ്ചകളാണ്. വെറും 1300 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപില്‍ 25% വനങ്ങളാണ്. ദ്വീപുകളിലെ മുഴുവന്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ വനങ്ങളാണ്.

ഫോറസ്‌റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമാനമനുസരിച്ച് ഇവിടത്തെ വനങ്ങള്‍ വളരെ നാച്യുറലും വളരെ നന്നായി സംരക്ഷിക്കപ്പെടേണ്ടതും ആണ്. ഇവിടത്തെ പ്രധാന നാച്ചുറല്‍ പ്രോഡക്റ്റ് സിക്‌സ് ലീഫ് ടീ ആണ്. ബ്ലഡ്ഡ് ഡീറ്റോക്‌സ് ചെയ്യാന്‍ വളരെ ഉപയോഗപ്രദമാണ് ഇത്. ലോകത്തിലെ ഏറ്റവും മികച്ച ബേര്‍ഡ്‌സ് നെസ്റ്റ് സൂപ് ഇവിടെ നിന്നാണ് ഉണ്ടാക്കുന്നത്. ജൂണ്‍ തൊട്ട് ഓഗസ്റ്റ് ആണ് ബെസ്‌ററ് സീസണ്‍. ഇതിനു പ്രധാന കാരണം സൂര്യപ്രകാശം വളരെ ക്ലിയറും സമുദ്രം അല്‍പം ശാന്തവും ആയിരിക്കുന്നതുകൊണ്ടാണ്. സെപ്റ്റംബര്‍ തൊട്ട് ഡിസംബര്‍ വരെ മഴക്കാലം ആയതിനാല്‍ ആ സമയത്ത് വളരെ പരിമിതമായി മാത്രമേ ഈ ദ്വീപുസന്ദര്‍ശനം സാധ്യമാകൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (21 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (22 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (22 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (23 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (23 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (23 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (23 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (1 day ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends