"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ മുഖ്യന്റെ നടപടിക്കെതിരെ ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ്
ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത് . തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സര്‍ക്കാര്‍ സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ സ്വത്തല്ലെന്നും അത് സര്‍ക്കാരിന്റെ പബ്ലിക്ക് ഓഫീസാണെന്നും അവിടെ നടക്കുന്നത് പൊതു താല്പര്യമുള്ള കാര്യങ്ങളാണെന്നും, അത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഗവണ്മെന്റ് സെക്രട്ടേറിയറ്റ് പിണറായി വിജയന്റെ സ്വന്തം സ്വത്തല്ല, അത് സംസ്ഥാന സർക്കാരിന്റെ പബ്ലിക് ഓഫീസാണ്. അവിടെ നടക്കുന്നതെന്തും പൊതുതാല്പര്യമുള്ള കാര്യമാണ്, അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രീതിയും അപ്രീതിയും നോക്കി മാധ്യമപ്രവർത്തകരോ ജനങ്ങളോ സെക്രട്ടേറിയറ്റിൽ കയറുന്നത് തടയാൻ കഴിയില്ല. അത് അധികാര ദുർവിനിയോഗം ആണ്.
മാധ്യമ തൊഴിൽ ചെയ്യുന്ന ആളുകളെ ആരെയും സെക്രട്ടേറിയേറ്റിനുള്ളിൽ കയറ്റരുത് എന്ന് ഇടതുസർക്കാരിന് ഒരു പുതിയ നയം ഉണ്ടെങ്കിൽ, അതിനു മതിയായ കാരണം ഉണ്ടെങ്കിൽ, മന്ത്രിസഭാ തീരുമാനത്തിലൂടെ സർക്കാർ ഉത്തരവ് ഇറക്കാം. അതിന്റെ നിയമപരമായ വില പിന്നെ കോടതി തീരുമാനിച്ചുകൊള്ളും.
സെക്രട്ടേറിയേറ്റ് വളപ്പിൽ നിന്ന് പൗരനോട് 'കടക്ക് പുറത്ത്' എന്നാജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കൾ ഇരിക്കുന്ന ആ കസേരയ്ക്കില്ല മുഖ്യമന്ത്രീ. അധികാരത്തിന്റെ തിമിരം ബാധിക്കുമ്പോൾ ഉണ്ടാവുന്ന തോന്നലുകൾക്ക് ആണെങ്കിൽ, ജനാധിപത്യത്തിൽ ചികിത്സയുമുണ്ട്.
https://www.facebook.com/Malayalivartha