തന്നെ പോലീസുകാർക്ക് വിട്ടുകൊടുത്ത് കാശ് വാങ്ങി അച്ഛൻ കള്ള് കുടിച്ചതായി മകളുടെ വെളിപ്പെടുത്തൽ; ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭത്തിൽ പതിനാറുകാരിയുടെ അച്ഛനും പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിർണായക വഴിത്തിരിവ് പെൺകുട്ടിയുടെ പിതാവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് കുട്ടിയുടെ പിതാവ്.ജുവൈനൽ, പോക്‌സോ നിയമങ്ങൾക്കൊപ്പം മറ്റു ക്രിമിനൽ നിയമങ്ങളും ചുമത്തിയാണ് അറസ്റ്റ്.
കേസിലെ രണ്ടാം പ്രതി സീനിയർ സിപിഒ നെൽസൺ തോമസ് ഉൾപ്പെടെയുള്ളവരുടെ അടുത്തു കുട്ടിയെ എത്തിച്ച് ഇയാൾ പണം കൈപ്പറ്റി മദ്യപിച്ചിരുന്നതായി കുട്ടിതന്നെ മൊഴി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സൂര്യനെല്ലി സംഭവത്തിലെ പോലെ തന്നെ വീട്ടിലെ ദരിദ്രസാഹചര്യങ്ങൾ ചൂഷണം ചെയ്താണ് ആതിര തന്റെ ബന്ധുവായ പെൺകുട്ടിയെ വലയിലാക്കിയത്.
ഭിന്നശഷിയുള്ള അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാനുള്ള രക്ഷകയെന്ന് മട്ടിലാണ് ആതിര കാര്യങ്ങൾ അവതരിപ്പിച്ചത്. ആയുർവേദ മസാജിങ് നല്ല വരുമാനം കിട്ടുന്ന ജോലിയാണെന്നും, തികച്ചും സുരക്ഷിതമായ ജോലി സാഹചര്യങ്ങളാണെന്നും ആതിര പെൺകുട്ടിയെയും അവളുടെ മാതാപിതാക്കളെയും ധരിപ്പിച്ചു.
പതിനാറുകാരിയായ കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിലും മദ്യശാലകളിലും പൊലീസ് അച്ഛനേയും കൊണ്ടുപോയി ഇന്നലെ തെളിവെടുപ്പു നടത്തി. അതേസമയം, പൊലീസ് കസ്റ്റഡിയിലായിരുന്ന ഒന്നാം പ്രതി ആതിരയെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പുന്നപ്ര കിഴക്കേതയ്യിൽ നിതിനെയും ഇന്നലെ കോടതിയിൽ ഹാജരാക്കി ഫെബ്രുവരി മൂന്നുവരെ റിമാൻഡ് ചെയ്തു. പ്രബേഷനറി എസ്‌ഐ ലൈജുവും കേസിൽ അറസ്റ്റിലായിരുന്നു. ആതിരയുടെ കൂടെ ചെല്ലാൻ മടി കാണിച്ച പെൺകുട്ടിയെ പിതാവ് നിർബന്ധപൂർവ്വം പറഞ്ഞു വിടുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവിനു രണ്ടാം പ്രതി നെൽസൺ പലതവണ സാമ്പത്തിക സഹായം നൽകിയതായും തെളിവുകൾ ഉണ്ട്. പെൺകുട്ടിയുടെ വികലാംഗനായ പിതാവിനു നാലു വിലുള്ള തട്ടുകട വാങ്ങാൻ പണം നൽകിരുന്നു. ഇത് കൂടി തിരിച്ചറിഞ്ഞാണ് അച്ഛനെ അറസ്റ്റ് ചെയ്തത്.റിസോർട്ടുകളിൽ പോകുമ്പോൾ സ്വന്തം കുട്ടിയെ കൂടി കൂടെ കൂട്ടാൻ ആതിര മറന്നില്ല.
നാട്ടുകാർക്കും മററുള്ളവർക്കും സംശയം തോന്നാതിരിക്കാനുള്ള എളുപ്പവഴി. ആതിരയുടെ സുഹൃത്തുക്കളാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീടാണ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ നെൽസൺ ചിത്രത്തിലെത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ നെൽസണ് പെൺകുട്ടിയുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നു.
ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തത്. നഗര കേന്ദ്രത്തിലെ തന്നെ ഒരു റിസോർട്ടിൽ ആതിര എത്തിച്ച പെൺകുട്ടിയെ ഇയാൾ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായി പെൺകുട്ടിയെ രാത്രികാലങ്ങളിൽ ആതിര കൂട്ടിക്കൊണ്ടുപോകുകയും പുലർച്ചെ വീട്ടിൽ തിരികെയെത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ തടഞ്ഞുവച്ചതോടെയാണ് നാടിനെ ഞെട്ടിച്ച പീഡനകഥ പുറത്തായത്.
https://www.facebook.com/Malayalivartha