രജതമയൂരം നേടി പാർവതി ഒന്നാമതെത്തുമ്പോൾ...
2006-ൽ ഔട്ട് ഓഫ് സിലബസ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവതി അഭിനയരംഗത്തെത്തുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് ഇമ ചിമ്മുന്ന വേഗത്തിലായിരുന്നു പാർവതിയുടെ വളർച്ച. കൗമാര ഗർഭധാരണത്തെക്കുറിച്ചുള്ള തന്റെ പ്രഭാഷണം മൂലം രണ്ടാമത്തെ സംരംഭമായ റോഷൻ ആൻഡ്രൂസ് നോട്ട്ബുക്ക് മാധ്യമശ്രദ്ധ നേടി. റോമാ അസ്റാനി, മരിയ റോയ് എന്നിവരോടൊപ്പം ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി പാർവതിയും തെരഞ്ഞെടുക്കപ്പെട്ടു.
2007 ൽ സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര എന്ന സിനിമയിലെ പാർവതിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ പാർവതി അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചുവടു വച്ചു. ധനുഷ് നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മരിയാൻ. ഭരത് ബാല സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പാർവതിയുടെ പനിമലർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2014ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ സേറ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. ശാരീരികമായി വൈകല്യമുള്ള റേഡിയോ അവതാരികയായ ഈ കഥാപാത്രത്തിന്റയെയും അർജുൻ എന്ന കഥാപാത്രത്തിന്റെയും പ്രണയം വൈകാരികത നിറഞ്ഞതായിരുന്നു. അത് വളരെ തന്മയത്വത്തോടുക്കൂടി അവതരിപ്പിച്ച് പാർവതി പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു.
2015ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു എന്ന നിന്റെ മൊയ്‌ദീൻ. മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പരാമർശിക്കുന്നത് 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ്. ഇതിൽ മൊയ്ദീനായി പൃഥ്വിരാജും കാഞ്ചനയായി പർവതിയുമാണ് അഭിനയിച്ചത്.
2015 ൽ തന്നെ പുറത്തിങ്ങിയ മലയാള ചലച്ചിത്രമാണ് ചാർലി. ഇതിലും പാർവതി വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ എന്നു നിന്റെ മൊയ്‌ദീൻ, ചാർളി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പാർവതിയെ തേടിയെത്തി.
2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായിരുന്നു ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. മാത്രമല്ല സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ഏറെ പ്രശംസ നേടുകയും ചെയ്തു.
ഗോവയിൽ നടന്ന നാൽപത്തിയെട്ടാം ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്ഐ)യിൽ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഒരേയൊരു മലയാള ചലച്ചിത്രമായ ‘ടേക്ക് ഓഫി’ലെ അഭിനയ മികവിന് പാർവതി പുരസ്ക്കാരം സ്വന്തമാക്കിയപ്പോൾ മലയാള സിനിമാലോകത്തിന് അഭിമാനിക്കാം. ആദ്യമായാണ് മികച്ചനടിക്കുള്ള രജതമയൂരം പാർവതി വഴി മലയാളത്തിലെത്തിയിരിക്കുന്നത്. ടേക്ക് ഓഫിലെ നായികാകഥാപാത്രമായ സമീറയെപ്പോലെ പാർവതി പൊരുതി നേടിയ വിജയമാണ് ഈ പുരസ്ക്കാരം.
ലോകപ്രശസ്ത നടിമാരെയൊക്കെ കടത്തിവെട്ടിയാണ് പാർവതി ഈ പുരസ്‌ക്കാരത്തിനർഹയായത്. ഈ സായാഹ്നം തന്നെ സംബന്ധിച്ചിടത്തോളം എന്നും പ്രത്യേകതയുള്ളതായിരിക്കുമെന്ന് പറഞ്ഞ പാർവതി വികാര നിർഭരയായിട്ടാണ് അവാർഡ് സ്വീകരിച്ചത്. ഉത്തർപ്രദേശ് ടൂറിസം മന്ത്രി റീത്താ ബഹുഗുണയാണ് പാർവതിക്ക് അവാർഡ് സമ്മാനിച്ചത്.
അകാലത്തിൽ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമ്മയ്ക്കും ലോകമെമ്പാടുമുള്ള നഴ്സുമാർക്കുമായി താനീ അവാർഡ് സമർപ്പിക്കുകയാണെന്ന് പാർവതി പറഞ്ഞു. തിരക്കഥാകൃത്തുക്കൾക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പാർവതി നന്ദി പറഞ്ഞു. വലിയ നേട്ടം. പാർവതി എന്ന നടിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഈ അംഗീകാരം. പ്രത്യേകിച്ചും ഇർഫാൻഖാനൊപ്പം അഭിനയിച്ച പാർവതിയുടെ അരങ്ങേറ്റ ഹിന്ദിച്ചിത്രം രാജ്യമെമ്പാടും പ്രദർശിപ്പിച്ചുവരുന്ന വേളയിലാണ് ഈ അന്താരാഷ്ട്ര പുരസ്കാരം അവരെ തേടിയെത്തുന്നത്.
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും പാർവതി ബോൾഡാണ്. ബാംഗ്ളൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർളി എന്നീ മൂന്ന് ചിത്രങ്ങൾ മാത്രം മതി പാർവതിയുടെ അഭിനയത്തിന്റെ മികവ് മനസിലാക്കാൻ.
https://www.facebook.com/Malayalivartha