Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

പ്രവാസികൾക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ, കുവൈറ്റിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം, അമീറിന്റെ ഉത്തരവ് ഉടൻ ഉണ്ടായേക്കും...!!!

18 NOVEMBER 2024 11:05 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം കൊണ്ടുവരാനൊരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് വലിയ രീതിയിലുള്ള സംരക്ഷണം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഉണ്ടാകുമെന്നാണ് കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിലെ വിലയിരുത്തൽ.

വിസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ ചുമത്തുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം പുതിയ നിയമം നൽകുന്നു. എന്‍ട്രി വിസ, റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വിസ കച്ചവടം, വിസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമം. മാത്രമല്ല, ശമ്പള കുടിശിക വരുത്തുന്നത് കുറ്റകരമാണെന്നും കരട് നിയമം പറയുന്നു.

കൂടാതെ രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമമാണിത്. കുവൈറ്റിലേക്കുള്ള വിസ വ്യാപാരത്തിന് തടയിടുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. റെസിഡൻസി പെർമിറ്റുകൾ, എൻട്രി വിസകൾ അനുവദിക്കുന്നതിനും വിസ പുതുക്കുന്നതിനും പകരമായി പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതോ സ്വീകരിക്കുന്നതോ പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് വിദേശ റിക്രൂട്ട്‌മെന്റ് സംവിധാനത്തെ ഉപയോഗിക്കുന്നത് പുതിയ നിയമം തടയിടുന്നു.

തൊഴിൽ പെർമിറ്റിന്റെ പരിധിക്കപ്പുറമുള്ള ജോലികളിൽ ഏർപ്പെടാൻ തൊഴിലാളികളെ നിർബന്ധിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ വിലക്കുന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു സുപ്രധാന വ്യവസ്ഥ. കൂടാതെ, തൊഴിലാളികളുടെ വേതനം തടഞ്ഞുവെക്കുന്നതും ഇതുപ്രകാരം നിയമവിരുദ്ധമാകും. തൊഴിലുടമയുടെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നു. ഇത് കൂടാതെ മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കും.

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമകൾക്ക് ശക്തമായ പിഴകൾ പുതിയ നിയമം ശുപാർശ ചെയ്യുന്നു. തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് നിർത്തലാക്കൽ, ഗാർഹിക തൊഴിലാളി മേഖലയുടെ മേൽനോട്ടം വർധിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വിസ തരപ്പെടുത്താമെന്ന പേരിൽ അനധികൃതമായി പണം വാങ്ങുന്നത് കടുത്ത നിയമലംഘനമാണ്. തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും തസ്തികയ്ക്കു വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതും വിലക്കി. അടിയന്തര സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതിയെടുക്കാം. സർക്കാർ ജീവനക്കാർ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

അതുപോലെ സ്പോൺസർമാർ ചില ഉത്തരവാദിത്വങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു വിദേശ തൊഴിലാളിയുടെ വിസ അല്ലെങ്കിൽ താമസ കാലാവധി അവസാനിക്കുകയും അവർ രാജ്യം വിടാതിരിക്കുകയും ചെയ്താൽ സ്പോൺസർമാർ പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തെ അക്കാര്യം അറിയിക്കേണ്ടതുണ്ട്. അനധികൃത താമസക്കാർ രാജ്യത്ത് വർധിച്ചുവരുന്നത് തടയുന്നതിനാണ് ഈ നടപടി.

ഇതുകൂടാതെ വിസ കാലാവധി കഴിഞ്ഞവർക്ക് ജോലിയും അഭയവും നൽകുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കും. പുതിയ ഉത്തരവ് പ്രകാരം, പ്രവാസികൾക്ക് താമസം ഒരുക്കുകയും ജോലി നൽകുകയും ചെയ്യേണ്ടതും സ്പോൺസറാണ്. അവരുടെ റസിഡൻസ് വിസ സാധുവായാലും കാലഹരണപ്പെട്ടാലും സ്‌പോൺസർ അല്ലാത്തവർ പ്രവാസികൾക്ക് താമസമോ ജോലിയോ നൽകാൻ പാടില്ല.

കൂടാതെ, അനധികൃത താമസക്കാർക്ക് വസ്തുവകകൾ വാടകയ്ക്ക് കൊടുക്കുന്നതിൽനിന്ന് കെട്ടിട ഉടമകൾ വിട്ടുനിൽക്കണം. ഒപ്പം വിദേശികളെ നാടുകടത്തുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (15 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (20 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (36 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends