Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍

28 FEBRUARY 2026 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഈ രാത്രി താണ്ടില്ല ഇറാന്‍ പരമോന്നത നേതാവെന്ന് ഇസ്രയേല്‍ കൊലവിളി. ഖമനേയിക്ക് ചാവുമണിയടിച്ച് ഇറാനില്‍ അരിച്ചുപെറുക്കുകയാണ് ഇസ്രയേല്‍. ഗള്‍ഫില്‍ കൈവെച്ച് അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തീ തുപ്പിയ ഇറാനെ ഭൂപടത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ കട്ടായം ഉത്തരവിട്ട് ഡൊണാള്‍ഡ് ട്രംപും. യുദ്ധം പശ്ചിമേഷ്യ കത്തിച്ച് ഗള്‍ഫില്‍ ആളിപ്പടരുമ്പോള്‍ നടുങ്ങിവിറച്ച് ലോകം. ടെഹ്‌റാനില്‍ തീമഴ പെയ്യിച്ച ജൂതപ്പട ഇറാന്‍ സൈന്യത്തെ വിറപ്പിച്ചു. മിസൈല്‍ കോട്ടകള്‍ തുറന്ന് വജ്രായുധങ്ങള്‍ പുറത്തെടുത്ത ഐ ആര്‍ ജിസി ടെല്‍ അവീവില്‍ തുരു തപരാ തീ തുപ്പി. എന്നാല്‍ ഇപ്പോള്‍ ഇറാനെ മുച്ചൂടും കത്തിക്കാന്‍ അമേരിക്ക നേരിട്ട് കളത്തിലേക്കെന്ന റിപ്പോര്‍ട്ട് പുറത്ത്. ഗള്‍ഫില്‍ രാജ്യങ്ങള്‍ ആക്രമിച്ച ഇറാന്‍ നടപടിയില്‍ കൊലവെറിയില്‍ ട്രംപ്.

അഞ്ച് അറബ് രാജ്യങ്ങളില്‍ കൈവെച്ച ഇറാന് പിഴച്ചു. 128 അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇവിടങ്ങളില്‍ പതിനായിര കണക്കിന് വരുന്ന യു എസ് സൈനികര്‍ ഇതെല്ലാം ലക്ഷ്യം വെച്ചാണ് ഗള്‍ഫിലേക്ക് ഇറാന്‍ അടി തുടങ്ങിവെച്ചത് എന്നാല്‍ ഖമനേയിക്ക് പിഴച്ചു. അറബ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടങ്ങിയിട്ടും അമേരിക്ക യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ല മറിച്ച് ഇറാനെ അടിച്ച് പിളര്‍ത്താന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേല്‍ ഇറാന്‍ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും മേലുള്ള ഇത്തരം നഗ്‌നമായ ലംഘനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇറാന്റെ ആക്രമണത്തെ നേരിടാന്‍ ഈ അഞ്ച് സഹോദര രാജ്യങ്ങള്‍ക്കും സൗദി അറേബ്യ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍ക്കായി സൗദിയുടെ എല്ലാവിധ കഴിവുകളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനിലെ ആക്രമണങ്ങളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. മിസൈല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേലി വ്യോമസേന എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇറാനിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചതായി വീഡിയോയോടൊപ്പം ഇസ്രയേലി വ്യോമസേന അവകാശപ്പെട്ടു. ഇറാനില്‍ വ്യോമസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാന്തരമായി, ഇസ്രയേലിലെ പ്രദേശങ്ങളിലേക്ക് ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ തടയുന്നതിനായി വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായും വ്യോമസേന അറിയിച്ചു. മാസങ്ങളോളം ഭീഷണി മുഴക്കിയതിനുശേഷം, ശനിയാഴ്ചയാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയത്. തലസ്ഥാനമായ ടെഹ്‌റാന്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുമായി ബന്ധപ്പെട്ട പ്രധാന ഇടങ്ങള്‍ക്ക് സമീപമുള്ള ചില സ്ഥലങ്ങളിലാണ് ആദ്യ ആക്രമണങ്ങള്‍ നടന്നത്. ഇറാനിലെ തെക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ കൊല്ലപ്പെട്ടന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഒരു താവളം മിനാബിലാണ് സ്ഥിതിചെയ്യുന്നത്.

ഇസ്രായേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ടെഹ്‌റാനില്‍ 51 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെണ്‍കുട്ടികളുടെ സ്‌കൂളിന് മേലെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. അമേരിക്കന്‍  ഇസ്രയേല്‍ മിസൈല്‍ പതിച്ചത് തെക്കന്‍ ഇറാനിലെ മിനാബ് മേഖലയിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലാണെന്നും 40 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കന്‍ ഇറാനിലെ ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്തുള്ള എലമെന്ററി പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നും ഇറാന്‍ വിവരിച്ചു.

സ്‌കൂളില്‍ മിസൈല്‍ പതിച്ചത് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്തുള്ള പെണ്‍കുട്ടികള്‍ക്കായുള്ള എലമെന്ററി പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നത് ലോകത്തെ നടുക്കിയിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ തകര്‍ന്ന സ്‌കൂളിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എങ്ങും നിലവിളിയാണ് മേഖലയില്‍ ഉയരുന്നത്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയതെന്ന് ഇറാന്‍ വിമര്‍ശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ഇസ്രയേല്‍ കൊടും ക്രൂരതക്കെതിരെ ലോകം പ്രതികരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തില്‍ ഇടപെടണമെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങള്‍ ക്രൂരമാണെന്നും എന്നാല്‍ ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാന്‍ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ ഇപ്പോള്‍ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാന്‍ ഭരണകൂടം അറിയിച്ചു. ഗള്‍ഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഇറാന്റെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണ്. യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇറാന്‍ പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യു എന്‍ സുരക്ഷ കൗണ്‍സില്‍ ഇടപെടണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടായാല്‍ സ്ഥിതി ഗുരുതരമാകും. എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ ഇപ്പോഴും ലോകത്തിലെ മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. 1974ല്‍ ഇറാനിലെ എണ്ണ ഉത്പാദനം പ്രതിദിനം ആറ് ദശലക്ഷം ബാരലായിരുന്നുവെന്നാണ് ഗ്ലോബല്‍ റിസ്‌ക് മാനേജ്‌മെന്റ് അനലിസ്റ്റ് ആര്‍നെ ലോഹ്മാന്‍ റാസ്മുസെന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വെളിപ്പെടുത്തിയത്. ഒപെക്കിന്റെ കണക്കനുസരിച്ച്, ഇന്ന് രാജ്യത്തിന്റെ എണ്ണ ഉത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങള്‍ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിദിനം 1.3 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അതില്‍ 80 ശതമാനത്തിലധികവും ചൈനയിലേക്കാണ് പോകുന്നതെന്നാണ് ഓയില്‍ അനലിസ്റ്റ് ഓലെ ഹാന്‍സെന്‍ പറയുന്നത്. അതിനാല്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതര സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍ എന്നിവയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണം ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണ ഉത്പാദന നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, 2024ല്‍ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണ വിതരണം നടന്നിരുന്നു. ഇത് ലോകത്തിന്റെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെടുന്നത് എണ്ണവിതരണത്തെ ബാധിക്കും.


ബഹ്‌റൈനില്‍ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനമാണുള്ളത്. ഖത്തറിലാകട്ടെ യുഎസ് സൈന്യത്തിന്റെ അല്‍ ഉദൈദ് വ്യോമതാവളവും സ്ഥിതിചെയ്യുന്നു. ദുബായിലും വലിയ സ്‌ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 ജൂലൈയിലെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (CRS) റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് (DOD) കുറഞ്ഞത് 51 രാജ്യങ്ങളിലായി 128 വിദേശ താവളങ്ങള്‍ നിയന്ത്രിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നു. പശ്ചിമേഷ്യയിലെ താവളങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അല്ലെങ്കില്‍ സെന്റകോമിന് (CENTCOM) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പശ്ചിമേഷ്യയിലെ അവരുടെ ഏറ്റവും വലിയ സൈനിക കേന്ദ്രം ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസാണ്.

വിവിധ രാജ്യങ്ങളിലെ യുഎസ് സാന്നിധ്യം

ഖത്തര്‍: ഏകദേശം 10,000 സൈനികര്‍ ഇവിടെയുണ്ട്. സെന്റകോമിന്റെ സുപ്രധാന ആസ്ഥാനമാണിത്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക റഡാറുകളും ഇവിടെയുണ്ട്.

ബഹ്‌റൈന്‍: അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പടയുടെ താവളം. യുഎസ് വിമാനവാഹിനി കപ്പലുകളെയും ഉഭയജീവി ആക്രമണ കപ്പലുകളെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ആഴക്കടല്‍ തുറമുഖം ഇവിടെയുണ്ട്. 9,000 സേവനാംഗങ്ങള്‍ ഇവിടെയുണ്ട്.

കുവൈറ്റ്: കാമ്പ് അരിഫ്ജാന്‍ , അലി അല്‍സലേം എയര്‍ ബേസ് എന്നിവയുള്‍പ്പെടെ നിരവധി താവളങ്ങള്‍. മേഖലയിലെ ഏറ്റവും വലിയ യുഎസ് വ്യോമ ലോജിസ്റ്റിക് സൗകര്യം കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ): അബുദാബിക്ക് തെക്കുള്ള അല്‍ ദഫ്ര ലോജിസ്റ്റിക് പിന്തുണ നല്‍കുന്നു.

ഇറാഖ്: അല്‍അസദ്, എര്‍ബില്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ 2,500 ഓളം അമേരിക്കന്‍ സൈനികരുണ്ട്.

സൗദി അറേബ്യ: പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍  2,300 ഓളം യുഎസ് സൈനികരുണ്ട്. ഇവിടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും താഡ് സംവിധാനവും വിന്യസിച്ചിട്ടുണ്ട്.

ജോര്‍ദാന്‍: മുവാഫാക്ക് അല്‍ സാല്‍ത്തി എയര്‍ ബേസില്‍ എഫ്35 (എ35) യുദ്ധവിമാനങ്ങളുണ്ട്. ഏകദേശം 3,188 സൈനികര്‍ ഇവിടെയുണ്ട്.

ഇസ്രായേല്‍: അമേരിക്കയ്ക്ക് ഇസ്രായേലില്‍ നേരിട്ട് സൈനിക താവളമില്ല, എങ്കിലും ഇസ്രായേല്‍ സൈന്യവുമായി ചേര്‍ന്ന് നിരന്തരമായ സംയുക്ത അഭ്യാസങ്ങള്‍ നടത്തുന്നു.

എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടായാല്‍ സ്ഥിതി ഗുരുതരമാകും. എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ ഇപ്പോഴും ലോകത്തിലെ മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. 1974ല്‍ ഇറാനിലെ എണ്ണ ഉത്പാദനം പ്രതിദിനം ആറ് ദശലക്ഷം ബാരലായിരുന്നുവെന്നാണ് ഗ്ലോബല്‍ റിസ്‌ക് മാനേജ്‌മെന്റ് അനലിസ്റ്റ് ആര്‍നെ ലോഹ്മാന്‍ റാസ്മുസെന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വെളിപ്പെടുത്തിയത്. ഒപെക്കിന്റെ കണക്കനുസരിച്ച്, ഇന്ന് രാജ്യത്തിന്റെ എണ്ണ ഉത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങള്‍ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിദിനം 1.3 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അതില്‍ 80 ശതമാനത്തിലധികവും ചൈനയിലേക്കാണ് പോകുന്നതെന്നാണ് ഓയില്‍ അനലിസ്റ്റ് ഓലെ ഹാന്‍സെന്‍ പറയുന്നത്. അതിനാല്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതര സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍ എന്നിവയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണം ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണ ഉത്പാദന നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, 2024ല്‍ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണ വിതരണം നടന്നിരുന്നു. ഇത് ലോകത്തിന്റെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെടുന്നത് എണ്ണവിതരണത്തെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends