മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..

ഇറാന്റെ പ്രതികാരച്ചൂളയിൽ വെന്ത് വെണ്ണീറാവുകയാണ് ഗൾഫ് രാജ്യങ്ങളും . ഖമനയിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ വര്‍ഷത്തില്‍ ഗള്‍ഫ് നാടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു. ദുബായിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിന് തീപിടിക്കുകയും പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ മിസൈല്‍ പതിക്കുകയും ചെയ്തു. ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുഎഇക്ക് നേരെ മാത്രം 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗവും പ്രതിരോധ സേന തകര്‍ത്തുവെങ്കിലും അവശിഷ്ടങ്ങള്‍ വീണ് ജനവാസ മേഖലകളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി.ഇറാനിലും സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെ 201 പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിക്കുന്നത്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ 24 പ്രവിശ്യകളില്‍ ഒരേസമയം ആക്രമണം നടന്നതോടെ രാജ്യം സ്തംഭിച്ച അവസ്ഥയിലാണ്.
വന്‍ശക്തികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഈ ഘട്ടത്തില്‍ പശ്ചിമേഷ്യ ഒരു സമ്പൂര്‍ണ്ണ ചാരക്കൂമ്പാരമാകുമോ എന്ന ഭീതിയിലാണ് ലോകം.ഇസ്രായേലിന് പുറമെ ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണ്. മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
സുരക്ഷിതമായ ഇടങ്ങളില്‍ കഴിയണമെന്നും, യാത്രകള്‍ ഒഴിവാക്കണമെന്നും, അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഈ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.യു എ ഇ, ബഹ്‌റെയിന്‍, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ആക്രമണത്തെ തുടര്‍ന്ന് ആകാശപാത കൊട്ടിയടച്ചു. ഇതോടെ നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ടതായി വന്നിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha


























