ട്രംപിന്റെ തന്ത്രങ്ങളിൽ "ഹാര്‍ലി" വെട്ടിലായി; നികുതി പരിഷ്‌കാരത്തില്‍ സഹകരിക്കാത്ത കമ്പനി ബഹിഷ്‌കരിക്കാൻ ട്രംപിന്റെ പൂർണ്ണ പിന്തുണ
പ്രമുഖ മോട്ടോര്‍ബൈക്ക് നിർമ്മാതാക്കളായ പ്രമുഖ മോട്ടോര്‍ബൈക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. രാജ്യം ഏര്‍പ്പെടുത്തിയ നികുതി പരിഷ്‌കാരത്തില്‍ സഹകരിക്കാത്തതിനെത്തുടർന്നായിരുന്നു കമ്പനിയ്‌ക്കെതിരെയുള്ള ട്രംപിന്റെ പ്രതികരണം.
കഴിഞ്ഞ ജൂണിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നികുതി പരിഷ്‌കരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു. അതോടൊപ്പം യുറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും കമ്പനിയ്ക്ക് തിരിച്ചടിയായി.
ഇതോടെ പ്രതിസന്ധിയിലായ ഹാര്‍ലി ബെക്കുകള്‍ക്ക് വിപണിയില്‍ വില കുതിച്ചുയര്‍ന്നു. വിലയുയര്‍ന്നതോടെ യൂറോപ്പില്‍ ഇവരുടെ വില്‍പ്പന കുറയുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ട്രംപിനെതിരെ പ്രതിഷേധവുമായി കമ്പനി രംഗത്തെത്തിയത്.
അതേസമയം ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനി നിര്‍മ്മാണ യൂണിറ്റ് അമേരിക്കയ്ക്ക് പുറത്തേക്ക് കൊണ്ടുപോയാല്‍ അമേരിക്കയിലുളളവര്‍ പിന്നെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ വാങ്ങില്ലെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനെ ചില ട്രംപ് അനുകൂലികള്‍ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha