തുർക്കിയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് വൻ തിരിച്ചടി; അമേരിക്കൻ ഇറക്കുമതി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേർപ്പെടുത്തനൊരുങ്ങി തുർക്കി
തുർക്കിയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ അമേരിക്കയ്ക്ക് വൻ തിരിച്ചടി നൽകി തുർക്കി രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേർപ്പെടുത്തനൊരുങ്ങുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
സാമ്പത്തിയ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കക്കെതിരെ തുര്‍ക്കി കടുത്ത നീക്കം. അങ്കാറയില്‍ നടന്ന ഒരു ചടങ്ങിലാണ് ഉര്‍ദുഗാന്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ആഹ്വാനം ചെയ്തത്.
ആദ്യ ഘട്ടത്തില്‍ യുഎസ് നിര്‍മ്മിത ഐഫോണുകള്‍ ബഹിഷ്‌കരിക്കും. പകരം കൊറിയന്‍ നിര്‍മ്മിത സാംസങ് സ്മാര്‍ട്‌ഫോണുകളും തുര്‍ക്കിയില്‍ തന്നെ നിര്‍മ്മിച്ചു ഉപയോഗിക്കും. മറ്റ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം ഏത് രീതിയിലാണ് നടപ്പാക്കുക എന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടില്ല.
സമ്പദ് വ്യവസ്ഥക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ് തുര്‍ക്കി കറന്‍സി ലിറയുടെ മൂല്യം. അമേരിക്കയുടെ ഒരു ഡോളറിനെതിരെ 7.24 ലിറയെന്ന ഏറ്റവും മോശം സാഹചര്യത്തിലാണ് ലിറ. ഈ വര്‍ഷം 40 ശതമാനത്തിലധികം മൂല്യമാണ് ഇടിഞ്ഞത്. തുര്‍ക്കിയില്‍ നിന്നുള്ള അലൂമിനിയം സ്റ്റീല്‍ കയറ്റുമതിയുടെ താരിഫ് അമേരിക്ക കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡോളറിനെ അപേക്ഷിച്ച് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.
https://www.facebook.com/Malayalivartha